പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കുന്നവരെ 10 വർഷത്തേക്ക് രാജ്യത്ത് നിന്നും നാടുകടത്തും, ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു, രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 11 വരെ

ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ സൗദി അറേബ്യ ആരംഭിച്ചിരിക്കുകയാണ്. രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 11 വരെ നീണ്ടു നിൽക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
പെർമിറ്റ് ലഭിക്കാതെ ഹജ്ജ് നിർവഹിക്കുന്നവർക്ക് പത്തു വർഷത്തേക്ക് രാജ്യത്ത് നിന്നും നാടുകടത്തുന്നതാണ് ശിക്ഷായെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചിട്ടുണ്ട്.
മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളിലും ഹജ്ജ് കർമങ്ങൾക്കായി 10 ലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകിയിട്ടുണ്ട്. വിശ്വാസികൾക്കായുള്ള സൗകര്യങ്ങളെല്ലാം ഒരുങ്ങുകയാണ്. ഈ വർഷം ഹജ്ജ് നിർവഹിക്കുന്നവർ 65 വയസ്സിന് താഴെയുള്ളവരോ കൊവിഡ്-19 വാക്‌സിൻ മൂന്ന് ഡോസും സ്വീകരിച്ചവരുമാവണം.
കൂടാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
തീര്‍ത്ഥാടകര്‍ 65 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്നാണ് നിര്‍ദ്ദേശം.ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കണം. ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധനാ ഫലവും സമര്‍പ്പിക്കണം.ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























