പ്രവാസികൾക്കായി പഴയതിലും ഉശിരോടെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ്...! നിലവില്‍ 57 വിദേശ നഗരങ്ങളിൽ സർവീസുള്ള കുവൈത്ത് എയര്‍വേസ് ഇനി പത്ത് നഗരങ്ങളിലേക്ക് കൂടി...!!

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രനിയന്ത്രണങ്ങള്‍ ഏറ്റവും ബാധിച്ചത് വിമാനക്കമ്പനികളെയാണ്. മിക്ക വിമാന കമ്പനികളും സമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ വരുമാനം ഇല്ലാതെ ബുദ്ധിമൂട്ടി. മാസങ്ങളോളം സര്‍വീസ് മുടങ്ങിയത് കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികള്‍ക്കും ട്രാവല്‍സുകള്‍ക്കും വരുത്തിവെച്ചത്.
തൊഴിലാളികളുടെ ശമ്പളം, പാര്‍ക്കിങ് ഫീസ് തുടങ്ങി ചെലവുകള്‍ ഉണ്ടായിരിക്കെ തന്നെ വരുമാനമില്ലാത്ത സ്ഥിതി മാസങ്ങളോളം നേരിട്ടു. പ്രതിസന്ധിയിൽ തളരാതെ പിടിച്ചുനിന്ന് ഇപ്പോള്‍ മികച്ച നിലയിലാണ് വിമാനക്കമ്പനികൾ പ്രവര്‍ത്തിക്കുന്നത്.സര്‍വിസുകള്‍ വ്യാപകമായതിനൊപ്പം ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാനക്കമ്പനികള്‍ക്ക് ആശ്വാസമാണ്.
ഇപ്പോൾ കുവൈത്ത് എയര്‍വേസ് പഴയതിലും ഉശിരോടെ പ്രവർത്തിക്കുകയാണ്. പുതിയ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചിരിക്കുകയാണ് കുവൈത്ത് എയര്‍വേസ് .പത്ത് നഗരങ്ങളിലേക്കാണ് പുതുതായി സര്‍വീസ് ആരംഭിച്ചത്. മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ഡാം, കാസബ്ലാങ്ക, സലാല, മലാഗ, സരജെവോ, വിയന്ന, ഇസ്മിര്‍, മൈകൊനോസ്, നൈസ് എന്നീ നഗരങ്ങളിലേക്ക് കൂടിയാണ് പുതുതായി സര്‍വീസ് ആരംഭിച്ചത്.
നിലവില്‍ 57 വിദേശ നഗരങ്ങളിലേക്കാണ് കുവൈത്ത് എയര്‍വേസ് വിമാന സര്‍വിസ് നടത്തുന്നത്.കൊവിഡ് വ്യാപനത്തിന് മുമ്ബ് സര്‍വീസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാന്‍ തയാറെടുക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ വ്യോമയാന അധികൃതരുമായി ഇത് സംബന്ധിച്ച് ബന്ധപ്പെടുന്നുണ്ട്.സര്‍വീസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സര്വിീസ് ആരംഭിച്ചും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് കുവൈത്ത് എയര്‍വേസിന്റെ പദ്ധതി.
അതേസമയം, കുവൈത്ത് എയർവേസിന്റെ സലാല സർവീസിന് ഗംഭീര സ്വീകരണമാണ് സലാല ഒരുക്കിയത്. പരമ്പരാഗത വാട്ടർ സല്യൂട്ടും ദോഫാരി കുന്തിരിക്കത്തിന്റെ സുഗന്ധം പൂശിയുമാണ് സ്വീകരിച്ചത്. സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലീം ബിൻ അവാദ് അൽ യാഫെയ് കുവൈത്ത് എയർവേസ് വിമാനത്തെ സ്വീകരിച്ചു.
ഒമാൻ എയർപോർട്ട്, സലാല എയർപോർട്ട്, പൈതൃക, ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മസ്കത്തിലെ കുവൈത്ത് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ ശനി, ചൊവ്വ ദിവസങ്ങളിൽ രണ്ടു വീതം സർവീസായിരിക്കും കുവൈത്ത് എയർവേസ് നടത്തുക.ലോകമെമ്പാടും തങ്ങളുടെ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സലാലയിലേക്ക് സർവിസ് ആരംഭിച്ചതെന്ന് കുവൈത്ത് എയർവേസിന്റെ സി.ഇ.ഒ മഈൻ റസൂഖി പറഞ്ഞു.
https://www.facebook.com/Malayalivartha


























