പ്രവാസികൾക്ക് പണിവരുന്നു..,തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണി, മതിയായ യോഗ്യതയില്ലാതെ ഇത്തരം തസ്തികകളില്‍ തൊഴിലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്തും, പ്രവാസികൾക്ക് തലവേദനയായി കുവൈത്തിന്റെ മിന്നൽ നീക്കം...!

തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് കുവൈത്ത്. മതിയായ യോഗ്യതയില്ലാതെ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട തസ്തികകളില്‍ തൊഴിലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സുമായി സഹകരിച്ച് എന്‍ജിനീയറിങ്ങുമായി ബന്ധമുള്ള 71 തസ്തികകളില്‍ തൊഴിലെടുക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഇതിനായിയുള്ള തയ്യാറെടുപ്പിലാണ് മാന്‍പവര്‍ അതോറിറ്റി. വൈകാതെ പരിശോധന തുടങ്ങുനെന്നാണ് റിപ്പോർട്ടുകൾ.ഇലക്ട്രിക്കല്‍, സിവില്‍, മെക്കാനിക്കല്‍ ഡൊമെയ്നുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, എന്‍ജിനീയറിങ് ഡ്രാഫ്റ്റ്സ്മാന്‍, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക.
ഡിപ്ലോമ, ബിരുദം തുടങ്ങി വിവിധ യോഗ്യതകള്‍ നിഷ്കര്‍ഷിക്കുന്ന തസ്തികകളാണ് പട്ടികയിലുള്ളത്. പരിശോധനയിൽ നിശ്ചിത യോഗ്യതയില്ലെന്ന് കണ്ടെത്തുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് ആ തസ്തികയില്‍ പുതുക്കി നല്കുകയില്ല.നേരത്തേ എന്‍ജിനീയര്‍മാര്‍ക്ക് നടത്തിയ രീതിയിലുള്ള എഴുത്തുപരീക്ഷയും ഉണ്ടാകും.കഴിവും യോഗ്യതയും ഇല്ലാത്തവരെ തൊഴില്‍ വിപണിയില്‍നിന്ന് പുറന്തള്ളാന്‍ ലക്ഷ്യമിട്ടാണ് മാന്‍പവര്‍ അതോറിറ്റി യോഗ്യത പരീക്ഷ വിപുലപ്പെടുത്തുന്നത്.
വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകും. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സ്വകാര്യ മേഖലയിലടക്കം വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാവുന്നതോടെ നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാതെ സാഹര്യനുണ്ടാകും.അക്കാദമിക വിദ്യാഭ്യാസമില്ലാതെ ടെക്നീഷ്യന്, സെയില്‍സ് ആന്‍ഡ് സര്‍വീസ് തുടങ്ങിയ മേഖലകളില്‍ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്.
ഇവര്‍ക്ക് ഒന്നുകില്‍ തസ്തിക മാറ്റിയടിക്കുക, അല്ലെങ്കില്‍ തിരിച്ചുപോവുക എന്നത് മാത്രമാകും ചെയ്യാൻ സാധിക്കുക. ഇത് വൻ തൊഴിൽ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. വർഷങ്ങളായി ഇത്തരം തസ്തികകളിൽ തൊഴിൽ എടുക്കുന്ന പ്രവാസികൾക്കടക്കം കുവൈത്തിന്റെ പുതിയ നടപടി തലവേദനയായി മാറും.
https://www.facebook.com/Malayalivartha


























