കുവൈത്തില്‍ പ്രവാസി തൂങ്ങി മരിച്ച നിലയിൽ, പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി

കുവൈത്തിൽ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഹ്‌റയിലാണ് സംഭവം. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന ഇന്‍ഡ്യക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
അതേസമയം സൗദിയില്‍ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. തങ്ങളുടെ പ്രിയ സ്‌നേഹിതന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സുഹൃത്തുക്കള്‍ ഒന്നിച്ച് പ്രവർത്തിക്കുകയായിരുന്നു.
ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. ഒമ്പത് വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല.രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിന് മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
റസ്താന്‍ 9 വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തുവരികയായിരുന്നു റസ്താന്‍.തങ്ങളുടെ പ്രിയ സുഹൃത്തിന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിന് സുഹൃത്തുക്കളായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങിയത്.
https://www.facebook.com/Malayalivartha

























