ദുബായിൽ ഇനി പുതിയ സംവിധാനം, അക്കൗണ്ട് വഴി വാടക നൽകാനുള്ള സംവിധാനം നടപ്പിലാക്കാൻ നീക്കങ്ങൾ, പ്രവാസികൾക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകുന്ന പുതിയ സംവിധാനം ഉടൻ

ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവരുന്നു.വാടകയ്ക്ക് ചെക്കുകൾ ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നീക്കങ്ങൾ ദുബായിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പുതിയ സംവിധാനം നിലവിൽ വരുന്ന മുറക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ടർ ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി പണം കൈമാറ്റം ചെയ്യപ്പെടും.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും എമിറേറ്റ്സ് എം ബി ഡി ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ദുബായ് സർക്കാരിന്റെ പേപ്പർ രഹിത നയത്തിന്റെ ഭാഗം കൂടിയാണ് ഈ സംവിധാനം.ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. ദുബൈ സർക്കാറിൻറെ പേപ്പർ രഹിത പേമെൻറ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബൈ ടെൻ എക്സ് സംരംഭത്തിൻറെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്സ് എൻ.ബി.ഡിയിൽ നോൺ റസിഡൻറ്സ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കൾ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‍രഹിത പേയ്മെൻറിനായുള്ള ദുബൈ സർക്കാറിൻറെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്ന് ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രീൻ പറഞ്ഞു.
എന്നാൽ വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.
ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.2012ലെ ഉയർന്ന നിലയിലേക്കു വാടക കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തൽ.. 2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും വല്ലാതെ താഴ്ന്നു.എന്നാൽ ഇപ്പോൾ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങി.
https://www.facebook.com/Malayalivartha

























