പ്രവാസികളുടെ സുരക്ഷ മുഖ്യം, ആരോഗ്യ സുരക്ഷക്കായി ഒരുപടി മുന്നോട്ട് കടന്ന് കുവൈത്ത്, മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം വിലയിരുത്താനായി പരിശോധന, പുതിയ നീക്കത്തിന് പിന്നിൽ ഈ കാരണം...!

പ്രവാസികളുടെ ആരോഗ്യ സുരക്ഷക്കായി ഒരുപടി മുന്നോട്ട് കടന്നിരിക്കുകയാണ് കുവൈത്ത്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്താനും മാറ്റെന്തെങ്കിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ടൊ എന്ന് കണ്ടെത്താനുമാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലക്ഷ്യമിട്ടുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം വിലയിരുത്താനായി പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം.
നേരത്തെ ഒരു സ്വാകാര്യ മെഡിക്കൽ സെന്ററിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുതിയ നീക്കം. വീട്ടുജോലിക്കാരിയായ യുവതി തൊഴിലെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു ജാബിരിയയിലെ ഒരു ക്ലിനിക്കിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു.
രോഗികൾക്ക് മികച്ച സേവനം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യത്തെയോ, സേവനവ്യവസ്ഥയെയോ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനും ആണ് പരിശോധന കാമ്പയിനെന്ന് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു. ജാബിരിയയിലെ ഒരു സ്വാകാര്യക്ലിനിക്കിൽ ഗാർഹിക വിസയിൽ ഉള്ള യുവതി മെഡിക്കൽ യൂണിഫോം ധരിച്ച് ലേസർ ചികിത്സ നടത്തുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധനാകാമ്പയിൻ ആരംഭിച്ചത്.
ലൈസൻസിങ് ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആരോഗ്യമന്ത്രലായത്തിൽ നിന്നുള്ള ലൈസൻസോ മതിയായ യോഗ്യതയോ ഇല്ലാത്ത ഒരാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ ക്ലിനിക്കിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതായും നിയമ നടപടി സ്വീകരിച്ചതായും ഡോ. ഫാത്തിമ നജ്ജാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആരോഗ്യമന്ത്രാലയം കിണഞ്ഞ പരിശ്രമത്തിലാണ്.
https://www.facebook.com/Malayalivartha

























