സൗജന്യമായി അത് കൊണ്ടുപോയേ മതിയാകൂ, ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകണം, പ്രവാസികളെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തീരുമാനം

യാത്രക്കാരുടെ സുരക്ഷക്ക് എപ്പോഴും മുൻഗണന നൽകുന്നതിൽ പ്രത്യേകം ശ്രദ്ധപുലർത്തുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ.മാത്യകാപരമായ തീരുമാനമാണ് ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഭിന്നശേഷിക്കാരെ ചേർത്തുന്ന തീരുമാനമാണ് ഇപ്പോൾ രാജ്യം എടുത്തിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകാന്‍ ബാധ്യതയുണ്ടെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിർദ്ദേശിച്ചിരിക്കുകയാണ്.സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ആണ് ഇത്തരമൊരു നിർദ്ദേശം എല്ലാ വിമാനക്കമ്പനികള്‍ക്കും കൊടുത്തിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകാന്‍ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള നിയമാവലി അനുസരിച്ച് ലഗേജ് തൂക്കുമ്പോള്‍ അതിന്റെ കൂട്ടത്തില്‍ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ കണക്കാക്കാന്‍ പാടില്ല. വിഭിന്നശേഷിക്കാരനായ യാത്രക്കാരന്റെ ഉപകരണങ്ങള്‍ ശേഖരിക്കാനും വിമാനത്തിന്റെ വാതില്‍ക്കല്‍ എത്തിക്കാനും കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. ഇത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളില്‍ ഒന്നാണെന്നും സി.പി.എ വ്യക്തമാക്കി.
അതേസമയം യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യത്തില്‍ വിമാനക്കമമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് സി.പി.എ നേരത്തേ വെളിപ്പെടുത്തിയിരുന്നു.ആഭ്യന്തര യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ വൈകുന്ന ഓരോ ദിവസവും 20 സ്പെഷല്‍ ഡ്രാവിങ് റൈറ്റ് തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്.
പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആര്‍ ആണ്. കാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആറുകള്‍ക്ക് തുല്യമാണെന്നും അറിച്ചിരുന്നു.വിമാന കമ്പനികൾ സൗദിയിൽ നഷ്ടപരിഹാരം നൽകേണ്ട തുക റിയാലിൽ കണക്കാക്കി നൽകാനും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിർദേശം നൽകിയിരുന്നു.
ഐ.എം.എഫിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂണിറ്റുകളാണ് എസ്.ഡി.ആറിർ. അന്താരാഷ്ട്ര തലത്തിൽ മൂല്യം നിർണയിക്കുന്നത് ഈ രീതിയിലാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.
ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്.യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി.പി.എ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























