ഇത് കൈവശം വെച്ചാൽ കടുത്ത നടപടി...! സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിക്കുന്നു, കര്‍ശന മുന്നറിയിപ്പുമായി യുഎഇ, ലംഘിച്ചാൽ ആറ് മാസം വരെ തടവും...ഒരു ദശലക്ഷം ദിര്‍ഹം പിഴയും

സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ എപ്പോഴും ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകാറുള്ള ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. കുട്ടികൾക്കെതിരെ നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് രാജ്യം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.
പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധികൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, പലതരം മാർഗങ്ങളിലൂടെ പ്രവാസികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ ദുബൈ പൊലീസ് മുന്നറിയിപ്പുമായി എത്തിയിരുന്നു. വേനലവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്ന പ്രവാസികൾ ഒരു കാരണവശാലും ബോര്‍ഡിങ് പാസിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്.നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ കണ്ടെത്താനുള്ള സൂചനകള്‍ ഇവയില്‍നിന്ന് ലഭിച്ചേക്കാമെന്നാണ് ദുബൈ പൊലീസിലെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സൈദ് അല്‍ ഹജ്രി പറഞ്ഞു.
ഏതെങ്കിലും എജന്‍സിയുടെ നിയമപരമായ അല്ലെങ്കില്‍ സാമ്പത്തികപരമായ ഇടപാടുകളിലേക്ക് അനുമതി ലഭിക്കാന്‍ ഈ വിവരങ്ങള്‍ മാത്രം മതിയാകും. നിങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകള്‍ തട്ടിപ്പുകാര്‍ക്ക് തട്ടിപ്പ് നടത്താന്‍ എളുപ്പവഴി ഒരുക്കിക്കൊടുക്കും. നിരന്തരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ചിത്രങ്ങളില്‍നിന്ന് ഫേസ് ഐ.ഡി ഉണ്ടാക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ ലഭ്യമാണ്.
അന്താരാഷ്ട്ര ഓണ്‍ലൈന്‍ കുറ്റവാളികള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ട്. യാത്രയില്‍ പഴ്സ്, വാച്ച്, ആഭരണങ്ങള്‍, പാസ്പോര്‍ട്ട് തുടങ്ങിയവ കൊള്ളയടിക്കപ്പെടാതെ ശ്രദ്ധിക്കുകയും വേണം. ദീര്‍ഘയാത്രക്കാണ് പോകുന്നതെങ്കില്‍ വിശ്വസ്തരായ അയല്‍ക്കാരോട് വീട് ശ്രദ്ധിക്കാന്‍ പറയണം. ദുബൈ പൊലീസിന്‍റെ ഭവന സുരക്ഷ സംവിധാനം ഉപയോഗിക്കുന്നതും നല്ലതാണ്.മികച്ച ഓഫറുകള്‍ കണ്ട് വിമാന ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ അത് ഔദ്യോഗിക ഏജന്‍സി ആണോയെന്ന് ഉറപ്പാക്കണമെന്നും കേണല്‍ സഈദ് അല്‍ ഹജ്രി നിര്‍ദേശിച്ചു.
ഇല്ലെങ്കില്‍ നിയമപരമായ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വിമാനടിക്കറ്റുകള്‍ക്ക് വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പരസ്യങ്ങള്‍ വരാറുണ്ട്. പക്ഷേ, ഇവയൊന്നും ശരിക്കുള്ളത് ആകണമെന്നില്ല.അവര്‍ ഒരുപക്ഷേ, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകളൊക്കെ ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റ് ആകും അത്. അതുപയോഗിച്ച് യാത്ര ചെയ്യുമ്ബോള്‍ പിടിക്കപ്പെടാനും അന്വേഷണത്തിന്‍റെ പരിധിയില്‍ വരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചിത്രങ്ങളെല്ലാം യാത്ര കഴിഞ്ഞ് തിരികെ വന്നശേഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പൊലീസിന്‍റെ ഇ-ക്രൈം സര്‍വീസില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പും ഹാക്കിങ് ശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടക്ക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ടിക്കറ്റ്, ബോര്‍ഡിങ് പാസ് എന്നിവയില്‍ നിന്ന് വളരെയധികം വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























