നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത്...! രാജ്യത്ത് എത്തുന്ന സ്വര്‍ണത്തിന്റെ ഉറവിടം ഇനി വ്യക്തമാക്കണം, അൽ നഹ്യാന്റെ പ്രഖ്യാപനം കിടുക്കി, കൈയ്യടിച്ച് പ്രവാസികൾ

യു.എ.ഇയില്‍ പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറിയത് മുതൽ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. റോഡ് സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയിലെ നിയമങ്ങളിലും കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇനി സ്വര്‍ണം ഇറക്കുമതിക്കും കര്‍ശന നിയമങ്ങള്‍ വരികയാണ് യു.എ.ഇയിൽ.
രാജ്യത്ത് എത്തുന്ന സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമായിരിക്കണം എന്ന് നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം.അതായത് അനധികൃതമായ രീതിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതി ഒരു കാരണവശാലും അനുവദിക്കില്ല. കൂടാതെ ഇത്തരക്കാർക്കെതിരെയുള്ള ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ്. നിയമം ലംഘിച്ചാല്‍ അമ്പത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. അടുത്ത വര്‍ഷം ജനുവരി മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുക.
യു.എ.ഇയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് സാമ്പത്തിക മന്ത്രാലയം പുതിയ നിയമം നടപ്പാക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ നിലവില്‍ വരുന്ന നിയമപ്രകാരം രാജ്യത്ത് എത്തുന്ന സ്വര്‍ണം എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ കമ്പനികള്‍ക്കുണ്ടാകണം.
സ്വര്‍ണം ലഭിക്കുന്ന ഉറവിടത്തെ കുറിച്ചും അത് വിതരണം ചെയ്യുന്നവരെ കുറിച്ചും വ്യക്തമായ കെ.വൈ.സി വിവരങ്ങള്‍ യു.എ.ഇയിലെ സ്ഥാപനങ്ങള്‍ ശേഖരിച്ചിരിക്കണം. 28 സ്വര്‍ണ സംസ്കരണ സ്ഥാപനങ്ങളാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണം എത്തിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നുണ്ട്.വാര്‍ഷികാടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് കമ്ബനികള്‍ തങ്ങളുടെ വിതരണ ശൃംഖലകളെ കുറിച്ച വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.
നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം മുതല്‍ അമ്പത് ലക്ഷം ദിര്‍ഹം വരെയാണ് കമ്പനികള്‍ക്ക് പിഴ ഇനത്തിൽ അടക്കേണ്ടത്.അതുപോലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ലക്ഷ്യമിടുന്ന മേഖലകളില്‍ നിന്ന് സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടുള്ളല്ല. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ യു.എ.ഇയിൽ കൊണ്ടുവരുന്നത്. കൂടാതെ ഈ രംഗത്തെ അപകട സാധ്യതകള്‍ കുറിക്കാന്‍ വിശദമായ നിര്‍ദേശങ്ങളും പുതിയ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
അതുപോലെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് രാജ്യം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.
പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധികൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























