സൗദിയിൽ സുപ്രധാന മാറ്റം...! പ്രവാസികളുടെ ആ തലവേദന ഒഴിഞ്ഞു, കെട്ടിട വാടക കരാറിന്‍റെ കുറഞ്ഞ സമയപരിധി 3 മാസമായി നിജപ്പെടുത്തി സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയം

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായ പുതിയ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. കെട്ടിട വാടക കരാറിൻറെ കുറഞ്ഞ സമയപരിധി മൂന്ന് മാസമായി നിജപ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം. സൗദി മുനിസിപ്പൽ ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയമാണ് കരാർ കാലാവധി സംബന്ധിച്ച വ്യക്തത വരുത്തിയത്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന വാടക കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്ന് മാസം കാലാവധി ഉണ്ടായിരിക്കണമെന്ന് ഈജാർ അതോറിറ്റി വ്യക്തമാക്കി.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികൾക്കും പ്രവാസികൾക്കും ഇഖാമ പുതുക്കുന്നതിന് ഈജാർ കരാർ നിർബന്ധമാണ്. കെട്ടിടത്തിൻറെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മിൽ ആദ്യം ധാരണയിലെത്തണം.
ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേർപ്പെടേണ്ടത്. ഇതിനായി ഇരുവരും അബ്ശിർ വഴിയാണ് അനുമതി നൽകേണ്ടത്. കരാർ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാർപ്പിട ആവശ്യങ്ങൾക്കുള്ള ഈജാർ കരാറുകൾക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പിന്നാലെ വാടകയ്ക്ക് ചെക്കുകൾ ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നീക്കങ്ങൾ ദുബായിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. പുതിയ സംവിധാനം നിലവിൽ വരുന്ന മുറക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ടർ ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി പണം കൈമാറ്റം ചെയ്യപ്പെടും.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും എമിറേറ്റ്സ് എം ബി ഡി ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ദുബായ് സർക്കാരിന്റെ പേപ്പർ രഹിത നയത്തിന്റെ ഭാഗം കൂടിയാണ് ഈ സംവിധാനം.ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. ദുബൈ സർക്കാറിൻറെ പേപ്പർ രഹിത പേമെൻറ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബൈ ടെൻ എക്സ് സംരംഭത്തിൻറെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്സ് എൻ.ബി.ഡിയിൽ നോൺ റസിഡൻറ്സ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കൾ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‍രഹിത പേയ്മെൻറിനായുള്ള ദുബൈ സർക്കാറിൻറെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്നാണ് ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രീൻ പറഞ്ഞത്.
എന്നാൽ വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.
ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.
2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























