ദുബായ് വിമാനത്താവളത്തിൽ പ്രവാസികളെ കാത്തിരിക്കുന്നത്, 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും വിമാന വിവരങ്ങള്‍ അറിയാന്‍ ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്‌ട് സെന്റർ സജ്ജം, കൂടുതൽ മികവുറ്റ തരത്തിലേക്ക് ദുബായ്

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളത്തിൽ ഇനി പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.പ്രവാസികൾക്കെന്നില്ല വിദേശികൾക്കെന്നില്ല ലോകത്ത് എവിടെ ഇരിക്കുന്നവർക്കും സംവിധാനം ഉപയോഗപ്പെടുത്താനാകും. 24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസുമായി കൂടുതൽ മികവുറ്റ തരത്തിലേക്ക് മാറുകയാണ് ദുബായ് വിമാനത്താവളം.
രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും വിമാന വിവരങ്ങള്‍ അറിയാന്‍ ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്‌ട് സെന്ററാണ് ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നത്.ഫോണ്‍, ഇ-മെയില്‍, ലൈവ് ചാറ്റ്, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമര്‍ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കാനുള്ള അവസരമുണ്ട്.
വാട്‌സ് ആപ്പ് ചാറ്റ് വഴിയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്‌സ്, ഡനാട്ട, ജിഡിആര്‍എഫ്‌എ, കസ്റ്റംസ്, ആര്‍ടിഎ എന്നിവര്‍ക്കും സംയോജിത സേവനം വഴി വിമാന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
തടസങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളും അതിഥി പിന്തുണയും ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ആദ്യ മുതല്‍ പുതിയ സംയോജിത സേവന സംവിധാനം പരീക്ഷിച്ചു തുടങ്ങിയിരിരുന്നു. കോണ്‍ടാക്റ്റ് സെന്ററില്‍ ഇരുപത്തി നാലു മണിക്കൂറും ദ്വിഭാഷാ പിന്തുണയോടെ വിവരങ്ങള്‍ ലഭിക്കും. ഏജന്റുമായി സംസാരിക്കേണ്ട ആവശ്യമില്ല. പകരം ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധന ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയതും സ്ഥിരതയുള്ളതുമായ വിവരങ്ങള്‍ യാത്രക്കാർക്ക് ലഭിക്കും. എമിറേറ്റ്‌സ്, ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് കസ്റ്റംസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവള പങ്കാളികള്‍ക്ക് ആവശ്യമുള്ളപ്പോള്‍, ഓട്ടോമേറ്റഡ് റൂട്ടിംഗ് ലഭ്യമാകും.
”പുതിയ കോണ്‍ടാക്റ്റ് സെന്റര്‍ ദുബായ് വിമാനത്താവളത്തിലെ എല്ലാ ഉപഭോക്തൃ ടച്ച്പോയിന്റുകളിലും അതിഥി അനുഭവത്തില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്നു. സുരക്ഷിതവും സുഗമവും വേഗതയേറിയതും മികച്ചതുമായ അതിഥി അനുഭവം നല്‍കുകയെന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്,” ദുബായ് എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.
അതേസമയം കോവിഡിനു ശേഷം സർവീസുകൾ പഴയ നിലയിലേക്ക് എത്തിയതോടെ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 4 മാസത്തിനകം 1.78 കോടി യാത്രക്കാരാണെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 76.17 ലക്ഷമായിരുന്നു-134.7% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർഷാവസാനത്തോടെ 5.51 കോടി പേരെത്തുമെന്നാണു പ്രതീക്ഷ. ലോകത്തെ തിരക്കുള്ള വിമാനത്താവളമെന്ന ഖ്യാതി 8 വർഷമായി ദുബായ്ക്ക് മാത്രം സ്വന്തമാണ്.
https://www.facebook.com/Malayalivartha


























