ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കണം, കാലാവധി അവസാനിച്ചവ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ, കർശന താക്കീതുമായി സൗദി

പ്രവാസികൾക്ക് കർശന മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഐഡി കാര്‍ഡുകൾ കൃത്യമായി പുതുക്കാത്ത പ്രവാസികൾക്കെതിരെയാണ് സൗദി തിരിഞ്ഞിരിക്കുന്നത്. ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് പിഴ ചുമത്തുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
കാലാവധി അവസാനിച്ച ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്. വീഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും.
പ്രവാസികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതല്‍ 60 ദിവസത്തേക്കാണ്. ഐഡി കാര്‍ഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതല്‍ ഈ പിഴ ബാധകമാകുമെന്ന് അധികൃതര്‍ വിശദമാക്കി.
അതേപോലെ കഴിഞ്ഞ ദിവസം വാടക്കാർക്ക് കരാർ സംബന്ധിച്ച് പുതിയ നിബന്ധനയും സൗദി മുന്നോട്ടുവെച്ചിരുന്നു. സൗദിയില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടകക്കരാര്‍ ചുരുങ്ങിയത് മൂന്നു മാസത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഈജാര്‍ അതോറിറ്റി വ്യക്തമാക്കി.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും പ്രവാസികൾക്കും ഇഖാമ പുതുക്കുന്നതിന് ഈജാര്‍ കരാര്‍ നിര്‍ബന്ധമാണ്. കെട്ടിടത്തിന്‍റെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മില്‍ ആദ്യം ധാരണയിലെത്തണം.
ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേര്‍പ്പെടേണ്ടത്. ഇതിനായി ഇരുവരും അബ്ശിര്‍ വഴിയാണ് അനുമതി നല്‍കേണ്ടത്. കരാര്‍ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള ഈജാര്‍ കരാറുകള്‍ക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മാത്രമല്ല, സൗദി അറേബ്യയിലേക്ക് വരുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വ്യാപര ആവശ്യത്തിനുള്ള സാധനങ്ങൾ ആണെങ്കിൽ പരിധിയിൽ കൂടുതൽ ഒരിക്കലും കൊണ്ടുവരാൻ പാടുള്ളതല്ല.
പരിധിയിൽ കൂടുതൽ ആണെങ്കിൽ അതിന് നികുതി ചുമത്തും. നിയമത്തിൽ എതിരായ രീതിയിൽ ആണ് സൗധനങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുകയാണെങ്കിലും പിഴയും ചുമത്തും. ഒരു വ്യക്തിക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുന്ന സാധനങ്ങളുടെ തോത് നിശ്ചയിച്ചിട്ടുണ്ട്.
അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് സംശയം പരിഹരിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























