സൗദിയിൽ സ്ഥിതി രൂക്ഷം, സൗദിയിൽ രണ്ട് പേര്‍ക്ക് കൂടി കുരങ്ങുപനി, എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവർ, വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കയിൽ പ്രവാസികൾ...!

യു.എ.ഇയിൽ മെയ് 24ലിന് ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. യു.എ.ഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ച പിന്നാലെ സൗദിയിലാണ് അടുത്ത കേസ് സ്ഥരീകരിച്ചത്. ഇപ്പോൾ ഇരു രാജ്യങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സൗദിയിൽ രണ്ട് പേര്‍ക്ക് കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരാണ്. തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ട്. ഒരാള്‍ക്ക് രോഗം ഭേദമായി വരുന്നു. മറ്റു രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രാജ്യത്ത് ആദ്യം രോഗബാധ കണ്ടെത്തിയത്. റിയാദിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.ഇതുമായി ബന്ധപ്പെട്ടയെല്ലാം നിരീക്ഷിക്കുകയാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുരങ്ങു വസൂരിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കിയിലാണ് പ്രവാസികൾ. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല. ഗള്‍ഫ് മേഖലയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് യു.എ.ഇയിൽ ആണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ യു.എ.ഇയിൽ 16 പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട് രോഗത്തെ അമർച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha

























