പ്രവാസികളേ...കൂടെയുള്ളവരെ സഹായിക്കാൻ നിന്ന് വെറുതേ പണി മേടിക്കല്ലേ...,മറ്റുള്ളവരെ സഹായിക്കാൻ ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂടി ഏൽക്കേണ്ടിവരും, മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ നിന്ന് വെറുതേ പണി മേടിച്ചു കൂട്ടല്ലേ....യാത്രക്കിടയിൽ കൂടെയുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുക്കുന്ന യാത്രക്കാർക്കാരനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വം. ഇത്തരത്തതിൽ ബാഗേജ് ഏറ്റെടുക്കുന്ന ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്ന യാത്രക്കാരനായിരിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ സഹായിക്കുന്ന യാത്രക്കാർ വലിയ നിയമകുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവർക്ക് അറിയില്ല. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പാക്കത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നത്. ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാൽ, ബാഗേജിനകത്ത് നിരോധിത വസ്തുവുണ്ടായിരുന്നതിനാൽ യാത്രക്കാരി വിമാനത്താവളത്തിൽ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ബാഗേജിന്റെ യാഥാർത്ഥ ഉടമസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുളളവരെ സഹായിക്കുന്നത് നല്ലതാണ്. പക്ഷെ, ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്തെ വസ്തുക്കളുടെ ഉത്തരവാദിത്തം കൂടി ഏൽക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യം നേരിട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.ആഭ്യന്തര യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ വൈകുന്ന ഓരോ ദിവസവും 20 സ്പെഷല്‍ ഡ്രാവിങ് റൈറ്റ് തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്. പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആര്‍ ആണ്. കാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആറുകള്‍ക്ക് തുല്യമാണെന്നും അറിച്ചിരുന്നു.
വിമാന കമ്പനികൾ സൗദിയിൽ നഷ്ടപരിഹാരം നൽകേണ്ട തുക റിയാലിൽ കണക്കാക്കി നൽകാനും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിർദേശം നൽകിയിരുന്നു. ഐ.എം.എഫിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂണിറ്റുകളാണ് എസ്.ഡി.ആറിർ. അന്താരാഷ്ട്ര തലത്തിൽ മൂല്യം നിർണയിക്കുന്നത് ഈ രീതിയിലാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.
ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്.യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി.പി.എ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























