വീണ്ടും ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു, വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തിയില്ല, സൗദി അറേബ്യയിൽ സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരിച്ചു, വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചു...!

ഖത്തറിന് പിന്നാലെ സൗദി അറേബ്യയിലും സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരണപ്പെട്ടിരിക്കുകയാണ്. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഹസന്‍ ഹാശിം അലവി അല്‍ശുഅ്‌ല ആണ് മരിച്ചത്. എട്ടു മക്കളുള്ള ഹാശിമിന്റെ ഇളയ മകനാണ് ഹസന്‍.വിദ്യാര്‍ത്ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരമാണയത്.
വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് പറഞ്ഞു.സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെയാണ്.....വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് വാനുമായി എത്താറുള്ള ഡ്രൈവര്‍ അവരില്ലാതെയാണ് കുട്ടി മരിക്കാനിടയായ ആ ദിവസം രാവിലെ 6.30ന് എത്തിയത്. അന്വേഷിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ക്ക് അസുഖമാണെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടിയുടെ പിതാവ് ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു..
ഉച്ചയ്ക്ക് 11.15ഓടെ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് മകന്‍ അനക്കമില്ലാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ കുട്ടിയെ സ്‌കൂളിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് കുട്ടിയെ ബന്ധുക്കളിലൊരാള്‍ കൂടുതല്‍ സൗകര്യമുള്ള പോളിക്ലിനിക്കിലേക്ക് മാറ്റിയതായി കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബസില്‍ വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി പരിശോധനകളില്‍ വ്യക്തമാകുകയായിരുന്നു.
അതുപോലെ ഖത്തറിൽ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചത്. സ്കൂൾ പൂട്ടാൻ തന്നെ അധികൃതർ ഉത്തവിടുകയായിരുന്നു. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനി മിന്‍സ ആണ് മരണപ്പെട്ടത്. രാവിലെ മിന്‍സ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാര്‍ ബസിനുള്ളില്‍ മിന്‍സ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാര്‍ക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു.
ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസില്‍ കയറിയപ്പോഴാണ് മിന്‍സയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത ചൂടില്‍ അടച്ചിട്ട ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മിന്‍സയുടെ നാലാം പിറന്നാൾ ദിനത്തിലായിരുന്നു മരണം സംംഭവിച്ചത്. വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്ന മിന്‍സയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും മാത്രമല്ല ഖത്തറിലെ പൊതുസമൂഹത്തെ മുഴുവനായും കണ്ണീരിലാഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സമാന രീതിയിൽ ഇപ്പോൾ സൗദിയിൽ അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ട വാർത്ത പുറത്തുവരുന്നത്. 2010 ല്‍ സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളില്‍ വിദ്യാർഥികളെ രാവിലെ സ്‌കൂളിലേയ്ക്ക് ഇറക്കിയ ശേഷവും ഉച്ചയ്ക്ക് തിരികെ വീട്ടിലേയ്ക്ക് എത്തിച്ച ശേഷവും ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷമേ വാഹനം ലോക്ക് ചെയ്യാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ കര്‍ശന മേല്‍നോട്ടം വേണമെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha






















