എല്ലാം വെട്ടിക്കുറയ്ക്കും...! പ്രവാസികൾക്ക് വമ്പൻ ആശ്വാസവുമായി സൗദി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍, 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം...!

കടുത്ത നിബന്ധകൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദിയിലും പ്രവാസികൾ കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് വലിയൊരു തിരിച്ചടിയായിയായിരുന്നു അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്. ഇപ്പോൾ വില വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ നടത്തിവരികയാണ് സൗദി വാണിജ്യ മന്ത്രാലയം.
മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘങ്ങള്‍ 18000 പരിശോധനകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. സാധനങ്ങള്‍ക്ക് അനുവദിച്ച വിലയില്‍ കൂടുതല്‍ തുക ഈടാക്കുന്നവരെയും സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 278 ഉല്‍പ്പന്നങ്ങളുടെ വിലകളാണ് പരിശോധനാ സംഘം പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വില വര്‍ധനവ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം അവശ്യ വസ്തുക്കളുടെ കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പരിശോധനകള്‍.
ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നു ഉണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം താമസിയാതെ 1900 എന്ന ഏകീകൃത നമ്പറിലേക്ക് വിളിച്ച് അറിയക്കണമെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. അല്ലെങ്കില്‍ ബലാഗ് തിജാരീ ഒപ്ലിക്കേഷന്‍ വഴി ഇക്കാര്യം അറിയിക്കാന്‍ അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് താമസിക്കുന്ന സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയിലായിരുന്നു സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലവർധനവുണ്ടായത്. ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളേയും ബാധിക്കുമെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. തദ്ദേശീയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജീവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രധാനമായും കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ് വില വർധനവുണ്ടായത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒരു പോലെ വില വർധിച്ചിട്ടുണ്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. ഇതിനു പുറമേ വീട്ട് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ, ക്ലോറെക്സ് ഉൽപന്നങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തി. പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനം തോതിലും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായി.എന്നാൽ സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിലകുറവ് വന്നതായും റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha






















