ബഹ്റൈനില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പ്രവാസി... പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് തള്ളി നിലത്തിട്ടു, ഇരുപത്തിയൊമ്പതുകാരനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി...!

ബഹ്റൈനില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച പ്രവാസി യുവാവിനെതിരെ കോടതി വിചാരണ നടപടികൾ തുടങ്ങി. 29 വയസുകാരനെതിരെയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങിയത്. വിചാരണ നേരിടുന്ന പ്രതി പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പള്ളിയ്ക്ക് മുന്നിലിരുന്ന് യാചിക്കുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഡി ഉദ്യോഗസ്ഥനെ കടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‍തത്.
എന്നാൽ പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുകയായിരുന്ന തന്നെ തടഞ്ഞത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അയാളെ കണ്ടപ്പോള്‍ മനസിലായില്ല.ഉദ്യോഗസ്ഥന്‍ സാധാരണ വേഷത്തിലായിരുന്നു. പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന ആളാണെന്നും പണമില്ലാത്തത് കൊണ്ടാണ് യാചിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
അടുത്ത് വന്നശേഷം താന്‍ സിഐഡി ആണെന്ന് പറഞ്ഞു. ഇയാള്‍ വരുന്നതിന് മുമ്പ് ഒരാള്‍ തനിക്ക് പണം തന്നിരുന്നു. അതിന് ശേഷം ഉദ്യോഗസ്ഥന്‍ അടുത്തുവന്ന് തടയാന്‍ ശ്രമിക്കുകയും തനിക്കൊപ്പം വരാന്‍ പറയുകയുമായിരുന്നു. ഈ സമയം പരിഭ്രാന്തനായ താന്‍ അയാളുടെ വിരലുകളില്‍ കടിച്ച് തള്ളിയിട്ടു.
പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവാസി കോടതിയില്‍ പറഞ്ഞു. എന്നാൽ നിയമവിരുദ്ധ പ്രവൃത്തികള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അവിടെയെത്തിയതെന്ന് മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയിൽ പറഞ്ഞു. കേസ് അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.
https://www.facebook.com/Malayalivartha






















