പ്രവാസികളെ ആശങ്കയിലാക്കി ആ വാർത്ത, കുവൈത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി, എക്‌സ്.ബി.ബി കണ്ടെത്തിയതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം, രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് നിരവധി കേസുകൾ...!

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ച പിന്നാലെ ഇപ്പോൾ കുവൈത്തിലെ പ്രവാസികളെ ആശങ്കയിലാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കുവൈത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ എക്‌സ്.ബി.ബി കണ്ടെത്തിയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.
എക്‌സ്.ബി.ബി പോസിറ്റീവ് ആയ നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായും എന്നാൽ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള ഒമിക്രോണിന്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി. ആഗോള തലത്തില്‍ കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കോവിഡിനെതിരായ ആരോഗ്യ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും പ്രായമായവരും വിട്ടുമാറാത്ത രോഗമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും നിര്‍ബന്ധമായും എടുക്കണം. തണുപ്പ് കാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതുജനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വിമാന യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇറാഖ്, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ ഡി.ജി.സി.എയോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. മേഖലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കാലാവസ്ഥ മാറ്റം രൂക്ഷമായ സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി എത്തിയിരിക്കുയാണ് ആരോഗ്യ മന്ത്രാലയം. പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്.
മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദർശിക്കുന്നവരും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം. കൂടാതെ എല്ലവാരും ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്നും കൈകൾ കഴുകകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്.
https://www.facebook.com/Malayalivartha























