സാങ്കേതിക തകരാർ...! ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു, മെട്രോയില്‍ സാങ്കേതിക തകരാറുണ്ടായെന്നും ഡിഎംസിസിക്കും ജബല്‍ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ ബാധിച്ചുവെന്നും ദുബൈ ആര്‍ടിഎുടെ ട്വീറ്റ്

നിരവധി പ്രവാസികളാണ് യാത്ര ആവശ്യങ്ങൾക്കായി ദുബായ് മെട്രോയെ ആശ്രയിക്കുന്നത്. ഒരു ചെറിയ സാങ്കേതിക തടസം പോലും യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവുംം വേണ്ട. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
യാത്രക്കാരെ ഇത് വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ടാകണം. മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. തിങ്കളാഴ്‍ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു മെട്രോയില്‍ സാങ്കേതിക തകരാറുണ്ടായെന്നും ഡിഎംസിസിക്കും ജബല്‍ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ അത് ബാധിച്ചുവെന്നും ദുബൈ ആര്‍ടിഎ ട്വീറ്റ് ചെതത്.
ചില സാങ്കേതിക തകരാറുകളുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നീട് തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മെട്രോയിലെ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം കഴിഞ്ഞ മാസമാണ് എമിറേറ്റിന്റെ ഏറ്റവും പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായ മെട്രോ യാത്രയ്‌ക്ക് പതിമൂന്ന് വർഷം പിന്നിട്ടത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ നോൾ കാർഡ് ടാപ്പ് ചെയ്ത് 2009 സെപ്റ്റംബർ 9 ന് രാത്രി 9 ന് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ ആദ്യ യാത്രക്കാരനായി ആരംഭിച്ച ദുബായ് മെട്രോ എമിറേറ്റിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
അതിനുശേഷം 89.3 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാത്ത മെട്രോ ശൃംഖലയായി അംഗീകരിക്കപ്പെട്ട ദുബായ് മെട്രോ കഴിഞ്ഞ 13 വർഷത്തിനിടെ 1.9 ബില്യൻ യാത്രക്കാർക്ക് സേവനം നൽകി. സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും 2022-ന്റെ ആദ്യ പകുതിയിൽ 99.8 ശതമാനത്തിലെത്തി, കഴിഞ്ഞ വർഷത്തെ റെക്കോർഡ് 99.73 ശതമാനത്തിൽ നിന്ന് ഉയർന്നു. 2030 നകം ഡ്രൈവറില്ലാ പൊതുഗതാഗതത്തിന്റെ വിഹിതം 30 ശതമാനമായി ഉയർത്താനുള്ള ദുബായുടെ കാഴ്ചപ്പാടിനോടൊപ്പം നിൽക്കുകയാണ് ദുബായ് മെട്രോ.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഷെയ്ഖ് മുഹമ്മദിന്റെ ദർശനപരമായ ആശയങ്ങളിലൊന്നാണെന്ന് ദുബായ് മെട്രോ എന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പറയുന്നു. അത് ദുബായിയെ ആഗോള ബിസിനസ് കേന്ദ്രമാക്കുന്നതിന് വ്യക്തമായ പങ്കുവഹിക്കുന്നു. ദുബായ് മെട്രോയുടെ റൂട്ട് 2020 ലെ ഏറ്റവും പുതിയ ഏഴു സ്റ്റേഷനുകൾക്കും അവയുടെ കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾക്കും പരിസ്ഥിതി സംരക്ഷിക്കുന്നതിലും വിഭവങ്ങൾ സംരക്ഷിക്കുന്നതിലും നിർണായക പങ്കാണ് വഹിക്കുന്നത്.
36 ഒട്ടകങ്ങൾ വരിവരിയായി നിന്നാലുള്ള നീളമാണ് ഒരു മെട്രോയ്‌ക്കുള്ളതെന്നാണ് അധികൃതർ പറയുന്നത്. ലോകത്തെ മെട്രോ സർവീസുകൾ യാഥാർഥ്യമാക്കാനെടുത്ത കാലപരിധിയിലും ദുബായ് മറ്റ് രാജ്യങ്ങൾക്ക് ഒപ്പത്തോടോപ്പമാണ് ഡൽഹി മെട്രോ ചലിച്ച് തുടങ്ങിയത് 49 മാസത്തെ നിർമാണത്തിനൊടുവിലാണ്. സിംഗപ്പൂരിൽ നിർമാണകാലം കഴിയാൻ 60 മാസം വേണ്ടിവന്നു. ഹോങ്കോങ്ങിലെ മെട്രോ 48 മാസംകൊണ്ടാണു ലക്ഷ്യം കൈവരിച്ചത്.എന്നാൽ 49 മാസത്തെ ശ്രമകരമായ നിർമാണത്തിനൊടുവിലാണ് ദുബായ് മെട്രോ എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.
https://www.facebook.com/Malayalivartha























