എല്ലാം കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികളെ കൈവിട്ട് കുവൈത്തിന്റെ അസാധാരണ നീക്കം, ഗതാഗത വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം പേരുടെ ഡ്രൈവിങ് ലൈസന്‍സുകൾ റദ്ദാക്കി...

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. രാജ്യം നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാകുക. ഗതാഗത വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു.
ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.
ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കുന്നത്.വ്യക്തികൾ ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ എന്നി ആപ്ലിക്കേഷൻ വഴി ലൈസന്‍സുകള്‍ പിന്‍വലിക്കും .
ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധന പൂര്‍ത്തിയാകുമെന്നാണ് ട്രാഫിക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന ബിരുദധാരിയായ അപേക്ഷകര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്.
കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് അനുവദക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.അതുപോലെ നിലവിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ നിബന്ധനകളേറെയാണ്. ഇത്തരത്തിൽ ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങിയശേഷം പുതിയ വിസയില്‍ വീണ്ടും സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് പഴയ ഡ്രൈവിങ് ലൈസന്‍സിന് പകരം പുതിയത് നേടാനാകുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ട്രാഫിക് ഓഫിസിലെത്തി പഴയ ലൈസന്‍സ് പുതിയ ഇഖാമ നമ്പറില്‍ തരണമെന്ന് അപേക്ഷ നല്‍കിയാല്‍ മതിയാകും. ഡ്രൈവിങ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ ഫീസ് അടക്കുകയും വൈദ്യപരിശോധന റിപ്പോര്‍ട്ട് സഹിതം അപേക്ഷ സമര്‍പ്പിക്കുകയും വേണം. വിസിറ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് സാധുതയുള്ള ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്കോ ലൈസന്‍സ് കാലാവധി തീരുന്ന സമയംവരേക്കോ രാജ്യത്ത് വാഹനമോടിക്കാം.
സ്വകാര്യ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശംവെക്കലിനോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. വാഹനമോടിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha























