പ്രവാസികൾ നേരിട്ടെത്തണം...! സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധം, മെയ് 11 മുതൽ നിബന്ധന പ്രാബല്യത്തിൽ
സൗദിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ പ്രവാസികൾക്ക് ഇരട്ടിപ്പണി ആയിരിക്കുകയാണ്. സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധമാക്കി വി.എഫ്.എസ് നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകൻ നേരിട്ടെത്തി വിരലടയാളം നൽകണമെന്നാണ് വി.എഫ്.എസ് നിബന്ധന. എന്നാൽ ഇത് പ്രാബല്യത്തിലായതോടെ ആശങ്കയിലായിരിക്കുകയാണ് സൗദി പ്രവാസികൾ. ദിവസവും നൂറുകണക്കിന് വിസ അപേക്ഷകരാണ് സൗദിയിലേക്ക് പോകുന്നത്.
പുതിയ നിബന്ധന നിരവധിപേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അപേക്ഷകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമോ വിഭവശേഷിയോ നിലവിലില്ല എന്നുള്ളതാണ് പ്രധാന പ്രതിസന്ധി. ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വിസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്.
മെയ് 11 മുതലാണ് സൗദി വിസ സ്റ്റാമ്പിനായി നേരിട്ട് വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് കേന്ദ്രത്തിലെത്തണമെന്ന നിര്‍ദേശം നൽകിയിരുന്നത്. റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ എന്നിവയ്ക്കാണ് അപേക്ഷകന്‍ വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടത്. നേരത്തെ സൗദിയിലേക്കുള്ള സന്ദര്‍ശക വിസ വി.എഫ്.എസ് വഴി സ്വീകരിക്കുന്നതിന് അപേക്ഷകന്‍ നേരിട്ട് പോകാതെ ട്രാവല്‍ ഏജന്റുമാര്‍ വഴി അപ്പോയിന്‍മെന്റ് എടുത്താണ് അപേക്ഷിച്ചിരുന്നത്. ട്രാവൽ ഏജൻസി വഴി വിസയ്ക്ക് അപേക്ഷിക്കുന്ന സംവിധാനം ഇതോടെ ഇല്ലാതായി. ‘‘ട്രാവൽ ഏജൻസികൾക്ക് നിലവിൽ ഒന്നും ചെയ്യാനില്ലാതായി.
അതുപോലെ സൗദിയിലെ വിമാനത്താവളങ്ങളിലാണ് ബയോമെട്രിക് പരിശോധന നടത്തിയിരുന്നത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണ് പരിശോധന ഇന്ത്യയിൽത്തന്നെ നടത്താൻ സൗദി സർക്കാർ തീരുമാനിച്ചത്. ഇതിനായി വി.എസ്.എഫ്. ഗ്ലോബൽ എന്ന ഏജൻസിയെ നിയോഗിച്ചത്. മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി പോലുള്ള നഗരങ്ങളിലെ ഇവരുടെ ഓഫീസിലെത്തി വേണം സൗദിയിൽ പോകേണ്ടവർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കാൻ. വി.എസ്.എഫ്.
കേന്ദ്രത്തിൽ നേരിട്ടെത്തി വിവരങ്ങൾ സമർപ്പിക്കേണ്ടത് രോഗികൾക്കും കൊച്ചുകുട്ടികൾക്കുമടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. വിസ ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
എന്നാൽ ഇപ്പോഴുണ്ടായ വിഷയത്തില്‍ പരിഹാരം കാണാന്‍ ഇന്ത്യയിലെ സൗദി എംബസി ഇടപെടല്‍ നടത്തും. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഇന്ത്യയിലെ സൗദി എംബസി ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുക.
https://www.facebook.com/Malayalivartha