യുഎഇയിൽ അന്തരീക്ഷത്തിൽ ആ മാറ്റം ഉടൻ, പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യത, ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!

യുഎഇയിൽ ഈ മാസം 21 മുതലാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ അതിനിടെ ഒരു പ്രധാന മുന്നറിയിപ്പാണ് രാജ്യത്തെ പൊതു ജനങ്ങൾക്കായി എത്തിയിരിക്കുന്നത്. യുഎഇയിൽ പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീയൊറോളജി (എൻസിഎം) അറിയിച്ചു. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പൊടിക്കാറ്റിനും കാരണമായേക്കും. ഇതുമൂലം ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ഞായറാഴ്ച പകൽസമയങ്ങളിൽ അന്തതരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കഴിഞ്ഞദിവസം കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മറ്റു എമിറേറ്റുകളിൽ യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധ ഉച്ചവിശ്രമ നിയമം തുടങ്ങാനിരിക്കെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചൂടുള്ള ദിവസം യുഎഇയിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഈർപ്പം ചെറുതായി കുറയും, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്. ജൂണിലെ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസിനും 35.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും, പരമാവധി താപനില 39.7 ഡിഗ്രി സെൽഷ്യസിനും 42.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഏറ്റവും കുറഞ്ഞ താപനില 26.6 മുതൽ 29.2 ഡിഗ്രി സെൽഷ്യസ് വരെയാണ്. യുഎഇയിലെ വിദ്യാലയങ്ങൾ വേനലവധിക്ക് അടയക്കുന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കടുത്ത ചൂടിൽ നിന്ന് ഇതൊരു ആശ്വാസമാകും. എന്നാൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ആയതിനാൽ ഇതുവരെ ടിക്കറ്റെടുക്കാതെ പലരും കടുത്ത ആശങ്കയിൽ തുടരുന്നു.
അതേസമയം രാജ്യത്ത് ഉച്ചവിശ്രമ നിയമ നിമപ്രകാരം തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. യുഎഇയിൽ ജൂൺ 15 മുതൽ തുടങ്ങുന്ന നിർബന്ധ ഉച്ചവിശ്രമ നിയമം സെപ്റ്റംബർ 15 വരെ 3 മാസത്തേക്കാണ്. രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടില്ല. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല.
ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha

























