സന്ദർശക വിസയിൽ കുടുംമ്പത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി കുത്തനെ ഉയർത്തി, നിബന്ധനകളിൽ മാറ്റം വരുത്തി യുഎഇ
വിസ നിയമങ്ങൾ ഉടച്ചുവാർക്കുകയാണ് യുഎഇ. സന്ദർശക വിസയിൽ ഉൾപ്പെടെ അടിമുടി മാറ്റങ്ങളാണ് അടുത്തിടെ വരുത്തിയത്. സന്ദർശക വിസയിൽ കുടുംബത്തെ ഗൾഫിൽ കൊണ്ടുവരാനുള്ള നിബന്ധനകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് അധികൃതർ. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ സന്ദർശക വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാനാകൂ.
പേരക്കുട്ടികളെ സ്പോൺസർ ചെയ്യുന്നതിന് 8,000 ദിർഹം പോരാ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വിസയ്ക്കായി മലയാളി അപേക്ഷിച്ചപ്പോൾ 8250 ദിർഹം ശമ്പളമായതിനാൽ പേരക്കുട്ടിയുടെ വിസ നിരസിച്ച സംഭവം ഉണ്ടായി. ഇതിന് പിന്നാലെ പുതിയ നിബന്ധനയെക്കുറിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതർ വിശദീകരിച്ചത്.
എന്നാൽ റസിഡൻസ് വിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് ശമ്പള പരിധി 4000 ദിർഹമാണ് അതിൽ മാറ്റമൊന്നുമില്ല. അതായത് ഏകദേശം 89,000ത്തിലധികം രൂപ ശമ്പളം വേണ്ടിവരും. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും അതായത് 67,000ത്തിലധികം രൂപ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യം വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്.
ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിന് താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വിസ നിയമം ബാധകമായിരിക്കും. അതേസമയം 6 മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താനുള്ള സൗകര്യം നിർത്തിയിട്ടില്ലെന്നു ജിഡിആർഎഫ്എ അറിയിച്ചിരിരുന്നു. 6 മാസത്തിലധികം വൈകിയത് ചികിത്സാർഥമാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റും മക്കളുടെ വിദ്യാഭ്യാസം കാരണമാണെങ്കിൽ സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം. 445 ദിർഹമാണ് റിട്ടേൺ പെർമിറ്റ് നിരക്ക്.
എന്നാൽ ഐസിപിയുടെ റീ എൻട്രി പെർമിറ്റ് പിരിധിയിൽ ദുബായ് എമിറേറ്റ് വരില്ല. ദുബായ് വീസക്കാർ താമസ കുടിയേറ്റ വകുപ്പിലേക്കാണ് (ജിഡിആർഎഫ്എ) അപേക്ഷ സമർപ്പിക്കേണ്ടത്. പഠനം, തൊഴിൽ, ചികിത്സ എന്നീ കാരണങ്ങളാൽ വിദേശത്തു തങ്ങേണ്ടിവന്നവരെ സഹായിക്കാനാണ് പ്രധാനമായും റീ എൻട്രി പെർമിറ്റ് നൽകുന്നത്.
ആറ് മാസത്തിലധികം വിദേശത്ത് തങ്ങുന്നവർ പുനഃപ്രവേശനത്തിന് അപേക്ഷിക്കുന്നത് സ്പോൺസർഷിപ് മാനദണ്ഡമാക്കിയാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ജോലിക്കാർ കമ്പനി അക്കൗണ്ട് വഴിയും ആശ്രിത വീസക്കാർ സ്പോൺസറുടെ വ്യക്തിഗത അക്കൗണ്ട് വഴിയും അപേക്ഷിക്കണം. വൈകിയതിന്റെ കാരണം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
https://www.facebook.com/Malayalivartha