കത്തിയമർന്ന വാഹനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു, സുഖം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം, സൗദിയിൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ട പ്രവാസി മരിച്ചു...!
സൗദിയിൽ കത്തിയമർന്ന വാഹനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പ്രവാസി സുഖം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലാണ് ടയറുകൾ ഉരഞ്ഞ് തീപിടിച്ച് അപകടം ഉണ്ടായത്. വൻ അപകടത്തിൽ തീപ്പൊള്ളലേൽക്കുകയും പരിക്കുകൾ ഭേദമാകുകയും ചെയ്ത കർണാടക മൈസൂർ രാജേന്ദ്ര നഗർ സ്വദേശി അഫ്സർ ഖാൻ (66) ആണ് മരിച്ചത്. മൃതദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 43 വർഷമായി ദുബൈയിൽ ട്രെയിലർ ഡ്രൈവറായിരുന്നു അഫ്സർ ഖാൻ.
ഒരു മാസം മുമ്പ് സൗദി അൽഖർജിൽ പതിവുപോലെ ലോഡുമായിയെത്തിയതായിരുന്നു അഫ്സർ ഖാൻ. അൽഖർജിൽ ലോഡിറക്കി പകരം ദുബൈയിലേക്കുള്ള ലോഡ് നിറച്ച് മടങ്ങുന്നതിനിടെ ഹറദ് റോഡിൽ വാഹനം അപകടത്തിൽപെട്ടത്. അൽഖർജിൽ നിന്ന് യു.എ.ഇ അതിർത്തിയിലേക്ക് പോകുന്ന ഹൈവേയുടെ സൈഡിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ട്രെയിലറിന്റെ ടയറുകൾ ഉരഞ്ഞ് തീപിടിക്കുകയായിരുന്നു. വേനൽക്കാലത്തെ അമിതമായ ചൂടാണ് തീപിടിക്കാൻ കാരണമായത്.
നിമിഷങ്ങൾക്കുള്ളിൽ വാഹനം മുഴുവൻ തീ കത്തിപ്പടരുകയായിരുന്നു. വാഹനം സാഹസികമായി നിർത്തി അഗ്നിനാളങ്ങൾക്കിടയിലൂടെ അദ്ദേഹം ജീവനുംകൈയ്യിൽ പിടിച്ച് പുറത്തേക്ക് ചാടി. അതിനിടയിൽ കാലുകളിൽ ഗുരുതരമായ പൊള്ളലേറ്റു. കൂടാതെ കാർബൺ മോണോക്സൈഡ് കലർന്ന പുക ശ്വസിച്ച് അദ്ദേഹം ബോധമറ്റ് വീഴുകയും ചെയ്തിരുന്നു. ഒടുവിൽ സിവിൽ ഡിഫൻസിെൻറ ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
തീപിടുത്തത്തിൽ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും കത്തിനശിച്ചു. അഫ്സർ ഖാനെ അൽഖർജിലെ കിങ് ഖാലിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു. ഒരുവിധം സുഖംപ്രാപിച്ചപ്പോൾ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു.
സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇടപെട്ട് റിയാദിൽ കൊണ്ടുവന്നു. എന്നാൽ എത്തിയതിെൻറ പിറ്റേദിവസം ശ്വാസംമുട്ടുണ്ടായി വീണ്ടും ബോധം നഷ്ടപ്പെടുകയും റിയാദിലെ അൽഈമാൻ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെയും 10 ദിവസത്തോളം കിടന്നു. ഏതാണ്ട് പൂർണമായും സുഖം പ്രാപിച്ചപ്പോൾ നാട്ടിൽ അയക്കാനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനാൽ ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ സൗജന്യ നിരക്കിൽ താമസസൗകര്യമൊരുക്കി..
അപകടത്തിൽപെട്ട വാഹനം അൽഖർജിൽ കിടക്കുകയാണ്. അതിൻറെ ഇൻഷുറൻസ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കണം. കത്തിപ്പോയതിന് പകരം പുതിയ പാസ്പോർട്ട് എടുക്കണം. ഇതിനെല്ലാമുള്ള ശ്രമങ്ങൾ ശിഹാബിെൻറ നേതൃത്വത്തിൽ നടന്നുവരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നത്.
ഉടൻ റെഡ് ക്രസൻറ് ആംബുലൻസ് സംഘത്തെ വിളിച്ചെങ്കിലും അവരെത്തുേമ്പാഴേക്കും മരണം സംഭവിച്ചിരുന്നു. ചേതനയറ്റ ശരീരമെങ്കിലും ഒരുനോക്ക് കാണണമെന്ന് കുടുംബം ആഗ്രഹമറിയിച്ചതിനാൽ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
https://www.facebook.com/Malayalivartha