സ്ത്രീകള്‍ നഗ്‌നരായി ആരാധനയ്‌ക്കെത്തി എത്തിയതിന് ശേഷം സംഭവിക്കുന്നത്...
നഗ്ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്‌ക്കെതിരെ മുന്‍ അടിമ സ്ത്രീകളില്‍ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കി. സ്ത്രീകള്‍ നഗ്‌നരായി ആരാധനയ്ക്ക് എത്തണമെന്നാണ് ആചാര്യന്റെ നിര്‍ദേശം. ആചാര്യന് ചുറ്റം അവര്‍ തറയിലിരിക്കണം. കസേരയിലിരിക്കുന്ന ആചാര്യന്‍ തുടര്‍ന്ന് ഇവരെ തത്വശാസ്ത്രം പഠിപ്പിക്കുമെന്ന് അടിമകളിലൊരാളായിരുന്ന ലോറണ്‍ സല്‍സ്മാന്‍ ബ്രൂക്ക്‌ലിനിലെ വിചാരണകോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ന്യുയോര്‍ക്കിലെ നഗ്ന പൂജ പുറംലോകമറിഞ്ഞത്. തങ്ങളുടെ യോഗങ്ങളില്‍ ആചാര്യന്‍ കെയ്ത് റനീരെ മാത്രമാണ് വസ്ത്രം ധരിച്ച് എത്തുക. എന്തെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്‌നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം ചേര്‍ത്ത്, അയച്ചുനല്‍കും. അടിമകളെ എല്ലാവരേയും ഒരുപോലെയാണ് ആചാര്യന്‍ കണ്ടിരുന്നത്. അതിനാല്‍ എല്ലാവരും സന്തുഷ്ടരുമായിരുന്നു 42 കാരി സല്‍സ്മാന്‍ പറയുന്നു.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായാണ് കെയ്ത് റനീരെ അറിയപ്പെട്ടിരുന്നത്. നഗ്‌ന പൂജയായിരുന്നു പ്രധാന ആരാധന. ലൈംഗിക കച്ചവടം നടത്തി, കുട്ടികളുടെ നഗ്‌നചിത്രമെടുത്തു ചഃശ്ാ എന്ന ഗ്രൂപ്പില്‍ ഉപയോഗിച്ചു, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി, തന്റെ ആജ്ഞകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കെയ്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന കാലം കെയ്തിന് ജയിലില്‍ കഴിയേണ്ടിവരും. എന്നാല്‍ ചഃശാ ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയമേവ അംഗമായവരാണെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആരും അവരെ ഒന്നും ചെയ്തിട്ടില്ലെന്നും കെയ്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
കേസിലെ സാക്ഷികളുടെ വിസ്താരം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ചഃശ് ഗ്രൂപ്പ് അധ്യാപകന്‍ കെയ്തിനെ 'ദൈവത്തിന്റെ വകഭേദമായാണ്' പഠിപ്പിച്ചിരുന്നതെന്നും തന്റെ അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ് പഠിപ്പിച്ചിരുന്നതെന്നും സാക്ഷികള്‍ പറയുന്നു.
ആരാധനയുടെ പേരില്‍ കുട്ടികള്‍ അടക്കമുള്ളവരെ കെയ്ത് പട്ടിണിക്കിട്ടിരുന്നുവെന്നും തങ്ങള്‍ തീര്‍ത്തും മെലിഞ്ഞുപോയിരുന്നുവെന്നും 12കാരിയായ മാര്‍ക് വിസെന്റെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കെയ്തും മറ്റുള്ളവരും ചേര്‍ന്ന് മെക്‌സിക്കോ സ്വദേശിയായ ഒരു യുവതിയെ രണ്ടു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും സല്‍സ്മാന്‍ മൊഴി നല്‍കി. യുവതികളുടെ നഗ്‌നചിത്രവും എടുത്ത് ഇവര്‍ സൂക്ഷിച്ചിരുന്നു. ആജ്ഞകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നവരെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു രീതി.
https://www.facebook.com/Malayalivartha