Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഒപ്പമുള്ളത് പെറ്റമ്മയല്ല, അവര്‍ പോറ്റമ്മയും വളര്‍ത്തച്ഛനും ആണെന്ന്! ആ സ്‌നേഹത്തെ കുറിച്ച് അതുവരെ സംശയം തോന്നാന്‍ അവസരം ഉണ്ടായതേയില്ല!

25 JUNE 2019 06:09 PM IST
മലയാളി വാര്‍ത്ത

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളോട് പോലും കണ്ണില്ലാത്ത ക്രൂരത കാട്ടാന്‍ മടിയില്ലാത്ത മാതാപിതാക്കളുടെ കഥകള്‍ പ്രതിദിനമെന്നോണം നമ്മള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ സമയത്താണ് തന്റെ കൂടെയുള്ളത്, ജന്മം തന്ന മാതാപിതാക്കളല്ല എന്ന് ഒരു പെണ്‍കുട്ടി തിരിച്ചറിയുന്നത്. അതുവരെ അവള്‍ക്ക് അവരുടെ സ്‌നേഹത്തില്‍ ഒരു കലര്‍പ്പും അനുഭവപ്പെട്ടില്ല എന്നത് തന്നെ ആ പോറ്റമ്മയുടേയും വളര്‍ത്തച്ഛന്റേയും മനസ്സിന്റെ നന്മ വെളിപ്പെടുത്തുന്നില്ലേ? ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫെയ്‌സ്ബുക്ക്പേജിലൂടെയാണ് നന്മ നിറഞ്ഞ ആ മാതൃ-പിതൃ ഹൃദയങ്ങളുടെ കഥ നമ്മളിലേയ്ക്ക് എത്തിയത്.

ആ പെണ്‍കുട്ടി പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്:

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് എന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം. എന്റെ അച്ഛന്‍ ആരോടോ ഫോണിലൂടെ തര്‍ക്കിക്കുന്നത് കേട്ടു. അല്‍പ്പം കഴിഞ്ഞ് അതെന്റെ ഇളയച്ഛനാണെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹം എപ്പോഴും എന്റെ മാതാപിതാക്കളോട് ദേഷ്യത്തോടെയേ പെരുമാറിയിരുന്നുള്ളൂ. അതെന്താ അങ്ങനെ എന്നു തിരക്കിയപ്പോഴെല്ലാം അച്ഛന്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.

പക്ഷേ, 12-ാം ക്ലാസ്സ് പരീക്ഷാഫലം വന്ന അന്ന് ഞാനെന്റെ അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് നിര്‍ബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അമ്മയാണ് ആ വലിയ സത്യം എന്നോട് പറയുന്നത്, ഇളയച്ഛന്‍ എന്ന് ഞാന്‍ വിചാരിക്കുന്ന ആ ആള്‍ യഥാര്‍ഥത്തില്‍ തന്റെ അച്ഛന്‍ ആണെന്നും ഇതുവരെ അച്ഛനാണെന്ന് താന്‍ കരുതിയിരുന്ന ആള്‍ യഥാര്‍ത്ഥത്തില്‍ വല്യച്ഛനാണെന്നും അമ്മ വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍ തീര്‍ത്തും ഞെട്ടിപ്പോയി. എന്നാല്‍ ഈ സത്യത്തിന് നമുക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അമ്മ എന്റെ വിശ്വാസം ദൃഢമാക്കി.

അഞ്ചാം മാസത്തിലാണ് എന്റെ മാതാപിതാക്കള്‍ എന്നെ ഇവര്‍ക്ക് കൈമാറിയതത്രേ. അന്നുമുതല്‍ കണ്ണിലെ കൃഷ്ണമണി പോലെ എന്നെ നോക്കുന്നുണ്ട് ഇവര്‍. പ്രത്യേകിച്ച് എന്റെ അച്ഛന്‍. ഇന്നും എന്റെ സ്‌കൂളിലെ ആദ്യദിനം എനിക്കോര്‍മ്മയുണ്ട്. എന്നെ സ്‌കൂളില്‍ വിട്ടിട്ട് തിരിച്ചുപോകാന്‍ എന്നെക്കാള്‍ വിഷമം എന്റെ അച്ഛനായിരുന്നുവെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.

എല്ലാത്തിനും മുകളില്‍ അച്ഛന്‍ പരിഗണന നല്‍കിയിരുന്നത് എനിക്കായിരുന്നു. ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല എനിക്ക്, അച്ഛന്‍ എല്ലാം സ്വയമറിഞ്ഞ് ചെയ്തിരുന്നു. എന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു ഉള്ളില്‍. എന്നെ വെറുക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ അവരോട് ചെയ്തത് എന്ന് ഒരിക്കല്‍ അമ്മയോട് ചോദിച്ചു. അന്നെന്റെ കൈ പിടിച്ച് അമ്മ പറഞ്ഞു, ''അതെന്തുകൊണ്ടാണ് എന്നതില്‍ ഒരു കാര്യവുമില്ല. ഞങ്ങള്‍ നിന്നെ കൈവിട്ട് കളയില്ല. നീ ഞങ്ങളുടെ ജീവിതത്തില്‍ അത്രമാത്രം സന്തോഷം കൊണ്ടുവന്നിട്ടുണ്ട്.''

എന്നെ ഉപേക്ഷിച്ചവരോട് എനിക്ക് അതിയായ ദേഷ്യമായിരുന്നു. ഞാനവരോട് വഴക്കുണ്ടാക്കിയിട്ട് പോലുമുണ്ട്. പക്ഷേ പിന്നീട് ഞാന്‍ ആലോചിച്ചു. എന്റെ ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് ഞാനെത്ര വിലപ്പെട്ടതാണെന്ന്, ഒരിക്കലും അവസാനിക്കാത്ത സ്‌നേഹം കൊണ്ടെന്നെ മൂടുന്നതെങ്ങനെയെന്ന്. അങ്ങനെ ഞാന്‍ സമാധാനത്തിലെത്തിച്ചേര്‍ന്നു. ഇപ്പോള്‍ എന്റെ യഥാര്‍ഥ മാതാപിതാക്കളോട് എനിക്ക് യാതൊരു പരാതിയുമില്ല. എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഇന്ന് എനിക്കറിയാം.

ഇത്രയധികം പിന്തുണയും സ്‌നേഹവും തരുന്ന കുടുംബത്തെ കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെനിക്ക്. ഇവരുടെ സ്‌നേഹത്തില്‍ താനെത്ര ഭാഗ്യവതിയാണെന്ന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലൂടെ പെണ്‍കുട്ടി കുറിക്കുന്നു. ഭാവിയില്‍ എപ്പോഴെങ്കിലും അവരും മാതാപിതാക്കളും തമ്മിലുള്ള വഴക്ക് അവസാനിക്കുമെന്നും എല്ലാവരും ഒരുമിച്ച് ഒരു കുടുംബമായി ഒന്നിച്ച് കഴിയുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാണ് അവള്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (8 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends