വനിതാ സെല്ലില്‍ ആരോടും മിണ്ടാതെയും പറയാതെയും വിഷാദിയായി കാണപ്പെട്ട ജോളിയല്ല ഇപ്പോൾ ആളാകെ മാറി; സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുക, തമാശ പറയുക, പൊട്ടിച്ചിരി... കൂടത്തായി മുഖ്യപ്രതി ജോളി ജയിലില്‍ ശരിക്കും 'ജോളി'
നാടിനെ നടുക്കിയ സംഭവമായിരുന്നു കൂടത്തായി കൊലപാതകം. കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോള്‍ ജയിലില്‍ നല്ല 'ജോളി'. വനിതാ സെല്ലില്‍ ആരോടും മിണ്ടാതെയും പറയാതെയും വിഷാദിയായി കാണപ്പെട്ട നിലയില്‍ നിന്നും ജോളി ഏറെ മാറിയെന്ന് ജയില്‍ അധികൃതര്‍. രണ്ട് കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കുകയും പഴുതടഞ്ഞ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും ഒരു വേവലാതിയും കാട്ടാതെ ചിരിയും കളിയും. കോഴിക്കോട് ജില്ലാ ജയിലിലെ ആദ്യത്തെ സെല്ലില്‍ ആറു പേര്‍ക്കൊപ്പമാണ് ജോളി കഴിയുന്നത്. മൊത്തം ആറ് സെല്ലുകളുള്ള ജയിലില്‍ പത്ത് വനിതാ തടവുകാര്‍ മാത്രമാണുള്ളത്. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുക, തമാശ പറയുക, പൊട്ടിച്ചിരിക്കുക എന്നിവയെല്ലാം ജോളി ചെയ്യുന്നുണ്ട്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്. തടവുകാരില്‍ പരീക്ഷിച്ച ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്. രാവിലെ ആറ് മണിക്ക് വനിതാ വാര്‍ഡന്‍മാരുടെ യോഗ പരിശീലനവും കൗണ്‍സിലിംഗും. ഓരോരോ മതത്തില്‍ പെട്ടവര്‍ക്ക് അത് അനുസരിച്ചുള്ള കൗണ്‍സലിംഗാണ് നടത്തുന്നത്. തടവുകാരില്‍ ഇത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും. ജയിലില്‍ കഴിയുന്ന വനിതാ തടവുകാരില്‍ ഭൂരിപക്ഷവും സാഹചര്യങ്ങള്‍ കാരണമാണ് കുറ്റവാളിയാവുന്നത്. ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവും അവര്‍. അത് കുറയ്ക്കാന്‍ വേണ്ടിയാണ് യോഗയും കൗണ്‍സിലിംഗും അടക്കം പരീക്ഷിക്കുന്നത്. ജോളിക്കെതിരെ രണ്ടു കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു കേസില്‍ 250 സാക്ഷികളും രണ്ടാമത്തെ കേസില്‍ 150 സാക്ഷികളും ഉണ്ട്.
https://www.facebook.com/Malayalivartha