പ്രണയം നാടകം പൊളിച്ച് സുജോ... സഞ്ജന ബന്ധം സീരിയസാണ്! സാന്‍ഡ്രയുമായി നടന്നത് ഗെയിമിന് വേണ്ടിയുള്ള റിലേഷന്‍; കണ്ണിന് രോഗം ബാധിച്ച് തിരിച്ചെത്തിയ ശേഷം അടിമുടി മാറ്റം; ഏറ്റെടുത്ത് സോഷ്യൽമീഡിയ..
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ 2 അൻപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസിലെ പ്രണയ ജോഡികള്‍ എന്ന രീതിയിലായിരുന്നു സുജോയെയും അലക്‌സാന്‍ഡ്രയെയും കുറിച്ച് ചര്‍ച്ചകള്‍ വന്നിരുന്നത്. ഇരുവരും ഒരു പ്രണയ നാടകമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടും എന്തോ ഒന്ന് ഇവര്‍ക്ക് ഇടയില്‍ ഉള്ളതായിട്ട് പിന്നീട് പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ പവന്‍ ജിനോ തോമസ് എന്ന മത്സരാര്‍ത്ഥി എത്തിയത്തോടാണ് സഞ്ജന എന്ന കഥാപാത്രത്തെ കുറിച്ചുള്ള പരാമര്‍ശം നടന്നത്. പുറത്തെ സുജോയുടെ പ്രണയിനി എന്ന രീതിയിലാണ് പവന്‍ സഞ്ജനയെ പരിചയപ്പെടുത്തിയത്. എന്നാല്‍ സഞ്ജ വെറും ഫ്രണ്ട് മാത്രമാണെന്നും അവള്‍ ഇത് അറിഞ്ഞാല്‍ നിനക്കിട്ട് തരും എന്നാണ് സുജോ പവനോട് പറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായപ്പോള്‍ പ്രേക്ഷകരും ഇത് ഏറ്റെടുത്തു. സഞ്ജനയുടെ ഇന്‍സ്റ്റഗ്രാം പേജും അവര്‍ കുറിച്ച പോസ്റ്റുകളും തപ്പിയെടുത്ത് സുജോയുടെ പ്രണയം അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു പ്രേക്ഷകര്‍. സുജോ തന്നെ തള്ളിപറഞ്ഞതില്‍ വേദനിച്ചുള്ള സഞ്ജനയുടേതെന്ന് പറയപ്പെടുന്ന ചില പോസ്റ്റുകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പിന്നീട് കണ്ണിന് അസുഖം ബാധിച്ച് ഷോയില്‍ നിന്നും മാറി നിന്ന ഇവര്‍ ഇപ്പോഴിതാ തിരിച്ചെത്തിരിക്കുകയാണ്. മത്സരത്തില്‍ സജീവമാകാനുള്ള സുജോയുടെ ശ്രമങ്ങള്‍ വീണ്ടും പ്രണയചര്‍ച്ചകളില്‍ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ സഞ്ജനയുമായി തനിക്ക് സീരിയസ് റിലേഷന്‍ഷിപ്പാണെന്നാണ് ഇപ്പോള്‍ സുജോ പറയുന്നത്. ഫുക്രുവും സുജോയും തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കവേയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. ഇവിടെ എല്ലാവരും ഗെയിം കളിക്കുകയാണ്. അതിന് വേണ്ടിയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധമെന്നാണ് സുജോ പറയുന്നത്. സുജോ പറഞ്ഞതൊക്കെയും ഫുക്രു വീണയോടും ആര്യയോടും പറഞ്ഞിരുന്നു. സാന്ദ്രയ്ക്ക് എന്തോ സങ്കടമുണ്ടെന്നും മുഖത്ത് നോക്കിയാല്‍ മനസിലാവുമെന്നും സഞ്ജന എക്‌സ് ഗേള്‍ഫ്രണ്ട് ആണെന്നാണ് സുജോ സാന്‍ഡ്രയോട് പറഞ്ഞിരുന്നതെന്ന് വീണയും പറയുന്നു. ഗെയിമിനുവേണ്ടി കളിച്ചതാണെങ്കിലും അവള്‍ ചിലപ്പോള്‍ സുജോയുമായിട്ടുള്ള ബന്ധം സീരിയസ് ആയി എടുത്തിട്ടുണ്ടാവും എന്നാല്‍ അത് മനസ്സിലാക്കിയപ്പോള്‍ മുതല്‍ സുജോ പിന്‍വലിയുകയായിരുന്നു എന്നും ഫുക്രു പറയുന്നു.
https://www.facebook.com/Malayalivartha