പകുതിവരെ ഒപ്പം കൂടിയ അമ്മൂമ്മ മിന്നിമാഞ്ഞതെങ്ങോട്ടേക്ക്? മിനിയുടെ വീടിന് മുന്നിൽ അന്ന് ദേവനന്ദയെ കണ്ടത് ഭയപ്പാടോടെ... ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിറഞ്ഞു നിൽക്കുകയാണ്. കിലുക്കാംപെട്ടി പോലെ കളിച്ചു നടന്ന അവൾ ഇല്ലെന്ന് വിശ്വസിക്കാൻ നന്ദനം വീടിന് ഇനിയും ആയിട്ടില്ല. അതേസമയം ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകൾ നീക്കാനാണ് പൊലീസിന്റെ ശ്രമം. ഞായറാഴ്ച്ച കുടവട്ടൂരിലെ വീട്ടിലെത്തിയ പോലീസ് കുടുംബാംഗങ്ങളുടെ വിശദമായി മൊഴി എടുത്തു. അതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കുടവട്ടൂരിലെ നന്ദനത്തിൽ വീട്ടിൽ നിന്നും 2019 ഫെബ്രുവരിയിൽ ദേവനന്ദയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുന്നിൽ സംശയാസ്പദമായി കണ്ടതായി പോലീസ് പറയുന്നു. അന്ന് കുടവട്ടൂർ മിനി ഭവനത്തിൽ മിനിയുടെ വീടിന്റെ മുന്നിൽ ഭയപ്പാടോടെയാണ് ദേവനന്ദയെ കണ്ടത്. രാവിലെ 11 ഓടെ ദേവനന്ദ അടിവസ്ത്രം മാത്രം ധരിച്ച് ഒരു കിലോമീറ്റർ അകലെയുള്ള മിനിയുടെ വീട്ടിൽ വിറയലോടെ നിക്കുന്നതാണ് കണ്ടത്. മോൾ ഇവിടെ എങ്ങനെ എത്തിയെന്ന് മിനി ചോദിച്ചപ്പോൾ ആദ്യം ഉത്തരം പറയാതെ അവരെ ശക്തമായി കെട്ടിപ്പിടിച്ചു. അന്നേരം ദേവനന്ദ വിറയ്ക്കുണ്ടായിരുന്നു. തുടർന്ന് ചോദിച്ചപ്പോൾ താൻ ഒരു അമ്മുമ്മയുടെ കൂടെയാണ് വന്നതെന്നും പകുതിവെച്ച് അമ്മൂമ്മയെ കണ്ടില്ലെന്നും പിന്നീട് പാട്ടി കടിക്കാൻ വന്നെന്നും പറഞ്ഞു. ഉടൻ തിരികെ ഓടുകയായിരുന്നു.മിനി ദേവനന്ദയെ തിരക്കി അവളുടെ വീട്ടിൽ വന്നപ്പോൾ വീട്ടുമുറ്റത്ത് കുട്ടി നിൽക്കുന്നതാണ് കണ്ടത്.എന്ത് പറഞ്ഞാണ് ദേവനന്ദ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാരോട് ചോദിച്ചപ്പോൾ സമീപത്തെ വീട്ടിൽ പോകുകയാണെന്നാണ് പറഞ്ഞത്. ദേവനന്ദ പോയ വഴിയിലൂടെ കുട്ടിയുടെ അച്ഛൻഎം പോലീസും ഒരു കിലോമീറ്ററോളം നടന്നു. ഇതിന് നിലവിലെ അന്വേഷണവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കും. അതേസമയം ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തി തയ്യാറായി ഇരിക്കുകയാണ് പോലീസ്.
പോസ്റ്റ്മോർട്ടം ചെയ്ത േഫാറൻസിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയേക്കാനും സാധ്യതയുണ്ട്.തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടി എങ്ങനെ കടവ് വരെ എത്തിയെന്നത് സംബന്ധിച്ചും ഷാളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ. മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവുമെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്. ദേവനന്ദയുടെ വീട്ടിൽനിന്ന് 75മീറ്റർ ദൂരമേ പടവുകളിലേക്കുള്ളൂ. ബണ്ടിലേക്ക് 200മീറ്ററും. ബണ്ടിന് 100 മീറ്റർ അകലെയായാണ് വള്ളിപ്പടർപ്പുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മകൾ ഒരിക്കലും ആറ്റിെൻറ മറുകരയിലേക്കുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ആളില്ലാത്ത വീടിന് സമീപത്തേക്കും പോയിട്ടില്ലെന്ന് അമ്മ ധന്യ പറയുന്നു. മൃതദേഹത്തിനൊപ്പം കണ്ട ഷാൾ ധരിച്ച് കുട്ടി ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും അവർ പറയുന്നു. പൊലീസ് നായ് ഈ വീടിനടുത്തേക്ക് ഓടിയെത്തിയത് അന്വേഷിക്കണം. ഒറ്റക്ക് ഇതുവരെ പുറത്തുപോകാത്ത കുട്ടി പെട്ടെന്നൊരുദിവസം ആറ് വരെയെത്തിയെന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഇത്തരം സംശയങ്ങൾതന്നെയാണ് പൊലീസ് പരിശോധിക്കുന്നതും.
https://www.facebook.com/Malayalivartha