നിനച്ചിരിക്കാതെ കിട്ടിയ സന്തോഷത്തിൽ അപ്രതീക്ഷിതമായി കടന്നെത്തിയ ദുരന്തം! ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിഞ്ഞ ടീച്ചർക്ക് കൂട്ടായി എത്തിയത് ഗൾഫുകാരൻ... നാല്‍പ്പത്തിയൊമ്പതാം വയസിൽ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോൾ ആ സന്തോഷം ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ആരും കരുതിയില്ല! കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേര്‍പാടിൽ വേദനയോടെ ഉറ്റവർ
കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്നു അദ്ധ്യാപിക മരണപ്പെട്ടത്. ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ടു ഇരട്ടക്കുട്ടികളെ നല്‍കിയാണ് വിജയകുമാറിന്റെ ഭാര്യയായ ബിനു ടീച്ചര്‍ കഴിഞ്ഞ ദിവസം വിടവാങ്ങിയത്.
നാല്‍പ്പത്തിയൊമ്ബതാം വയസിലാണ് ഇരട്ടക്കുട്ടികള്‍ക്ക് ടീച്ചര്‍ ജന്മം നല്‍കുന്നത്. ഈ സന്തോഷം നീണ്ടു നില്‍ക്കും മുന്‍പ് തിങ്കളാഴ്ച തന്നെ ടീച്ചര്‍ യാത്ര പറഞ്ഞു. ഏറെ കാത്തിരുന്നു ലഭിച്ച കുട്ടികളെ താലോലിക്കും മുന്‍പ് തന്നെ വിധി ടീച്ചറെ തിരിച്ചു വിളിക്കുകയായിരുന്നു.
കണിയാപുരം യുപി സ്‌കൂളില്‍ ഹിന്ദി ടീച്ചറായിരുന്ന ബിനുവിന്റെ കടിഞ്ഞൂല്‍ പ്രസവത്തെ തുടര്‍ന്നു തന്നെയാണ് മരണവും നടക്കുന്നത്. അപ്രതീക്ഷിതമായി വന്ന ദുരന്തത്തില്‍ പകച്ച് കണിയാപുരം നമ്ബ്യാര്‍കുളത്ത് വിജയകുമാറിന്റെ കുടുംബം.
ശനിയാഴ്ച ഡോക്ടറെ കാണാനാണ് എസ്‌എടി ആശുപത്രിയില്‍ എത്തിയത്. പക്ഷെ വയ്യായ്മ കണ്ടപ്പോള്‍ അഡ്‌മിഷന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അന്ന് തന്നെ രാത്രി തന്നെ സിസേറിയനും കഴിഞ്ഞു.
അപ്രതീക്ഷിതമായാണ് രക്തസ്രാവം വരുന്നത്. ടീച്ചറെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടീച്ചര്‍ വിട പറഞ്ഞതോടെ ഇരട്ടകുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്താവ് വിജയകുമാറിന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ്.
നിനച്ചിരിക്കാതെ വന്ന ദുരന്തത്തില്‍ പകച്ചിരിക്കുകയാണ് കുടുംബം. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രിയങ്കരിയാണ്.
https://www.facebook.com/Malayalivartha