ആലപ്പുഴയിൽ ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണത്തിന് കാരണം ആശുപത്രിയുടെ പിഴവെന്ന് ബന്ധുക്കൾ; ആരോപണം നിഷേധിച്ച് വി എസ് എം ആശുപത്രി ; ആശുപത്രി പി ആർ ഒയുടെ ശബ്ദരേഖ പുറത്തുവിട്ട് മലയാളിവാർത്ത
ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവുമായി ബന്ധപ്പെട്ട് വി എസ് എം ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഈ സംഭവവുമായി ബന്ധപെട്ടു വി എസ് എം ആശുപത്രിയിലെ പി ആർ ഓ മധുവിനെ മലയാളിവാർത്ത ബന്ധപെട്ടിരുന്നു. എന്നാൽ ഇത് വെറും ആരോപണം മാത്രമാണ് എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ആശുപത്രി അധികൃതർ. കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് സംഭവം നടന്നതെന്നും ഇപ്പോൾ ഒരുമാസമായതിനു ശേഷമാണ് ആരോപണം ഉയരുന്നതെന്നും മധു മലയാളിവാർത്തയോട് പറഞ്ഞു. മിഷ്യന്റെ യന്ത്രഭാഗങ്ങളൊന്നും തന്നെ ഒടിഞ്ഞിട്ടില്ലെന്നും സർജ്ജറി നടന്നത് പരുമലയിലാണ് എന്നും വി എസ് എം ഹോസ്പിറ്റൽ അധികൃതർ പറയുന്നു. പനിക്കു ചികത്സ തേടിയാണ് ബിന്ദു വി എസ് എം ആശുപത്രിയിൽ എത്തിയതെന്നും ഇ സി ജിയിൽ വേരിയേഷൻ തോന്നിയതിനാലാണ് ആൻജിയോഗ്രാം ചെയ്തതെന്നും മധു പറഞ്ഞു. ആ സമയത്തൊന്നും ആശുപത്രിയിൽ വെച്ച് ഇവർക്കു യാതൊരു അസ്വസ്ഥതകളും ഇല്ലായിരുന്നു എന്നും ആൻജിയോഗ്രാം കഴിഞ്ഞു ഡിസ്ചാർജ് ആയി പരുമല ആശുപത്രിയിൽ പോകുകയായിരുന്നു എന്നുമാണ് മധു മലയാളിവാർത്തയോട് പറഞ്ഞത്.. ഒരുതരത്തിൽ കൊലപാതകം എന്നുതന്നെവീട്ടുകാർ ആരോപിക്കുന്ന സംഭവം നടന്നിട്ടും വലിയ നിസ്സംഗതയാണ് വി എസ് എം ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നത് അവരുടെ മറുപടികളിൽ നിന്ന് തന്നെ വ്യക്തമാകുകയാണ്.
വി എസ് എം ഹോസ്പിറ്റൽ പി ആർ ഓ മധു മലയാളിവാർത്ത പ്രതിനിധിയുമായി നടത്തിയ സംഭാഷണം ഞങ്ങൾ പുറത്തുവിടുകയാണ്.
https://www.facebook.com/Malayalivartha