പിണറായി വിജയനെതിരെ സി.പി.എമ്മില്‍ പോര്‍മുഖം തുറക്കുന്നു ? മുന്നണിക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്; തൊട്ടും തൊടാതെയുമെങ്കിലും നേതാക്കള്‍ പരസ്യമായി തന്നെ പ്രതികരിക്കുന്നു; സ്വപ്‌ന സി.പി.എമ്മിലേക്ക് പറന്നിങ്ങിയ വെട്ടുകിളി
വി.എസും പിണറായും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന വിഭാഗീത പോര് കൊടികുത്തി വാഴ്ന്നിരുന്ന കാലത്തുപോലും പാര്‍ട്ടി സെക്രട്ടറിക്കൊപ്പമായിരുന്ന വലിയൊരു ശതമാനം നേതാക്കളും നിലകൊണ്ടത്. നീണ്ടകാലത്തെ പാര്‍ട്ടി സെക്രട്ടറി പദം പിണറായിക്ക് നല്‍കിയത് ഏറ്റവും ശക്തമായ നേതാവ് എന്നതുതന്നെയാണ്. പാര്‍ട്ടിയുടെ പദവിയൊഴിഞ്ഞ് മുഖ്യമന്ത്രി കസേരയിലും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുകളില്‍ ഇന്നും പാര്‍ട്ടിയുടെ അവാസാന വാക്ക് പിണറായി വിജയന്റെത് തന്നെയാണ്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും സ്വപ്‌ന സുരേഷിന് ഐ.ടി വകുപ്പിന് കീഴില്‍ നിയമനം നല്‍കിയതുമെല്ലാം ഇപ്പോള്‍ കാറ്റുമാറി വീശിതുടങ്ങിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മുന്നണിക്കുള്ളില്‍ എന്നും സി.പി.എം എതിര്‍ സ്വരം തന്നെയായിരുന്നു. സര്‍ക്കാരിന്റെ തെറ്റായിട്ടുള്ള തീരുമാനങ്ങളെ അവര്‍ ശക്തമായി തന്നെ ചോദ്യം ചെയ്തു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു തന്നെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്നും ശിവശങ്കറിന്റെ നടപടികള്‍ ശരിയല്ലെന്നും നിയമനങ്ങളില്‍ സുതാര്യത വേണമെന്നും സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കൂടാതെ ആദ്യം മുഖപ്രസംഗത്തിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് വിമര്‍ശിച്ച പാര്‍ട്ടി പത്രമായ ജനയുഗം ഇപ്പോള്‍ സി.പി.ഐയുടെ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലൂടെയും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഇതിനെ സി.പി.ഐ എന്ന പാര്‍ട്ടിയുടെ നിലപാടിന്റെ ഭാഗമാണെന്നും വിലയിരുത്താം. എന്നാല്‍ സി.പി.എമ്മില്‍ നിന്നു തന്നെ പിണറായി വിജയനെതിരെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയെന്നത് ഏറെ കൗതുകത്തോടെ രാഷ്ട്രീയ കേരളം നോക്കി കാണുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായികരിക്കാന്‍ ശ്രമിക്കുമ്പോഴും സ്പനയുടെ നിയമനം നടപടിക്രമം പാലിക്കാതെയുള്ളതാണെന്ന് സി.പി.എം നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഈ വിഴ്ച പരിശോധിക്കണെമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഇതാ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പിണറായിയുടെ നിയമനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. സ്വപ്‌നക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയതില്‍ സര്‍ക്കാരിന് പിഴവുണ്ടായിട്ടുണ്ടെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി. ഇതില്‍ ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളക്കടത്ത് കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി പുകമറ സൃഷ്ടിക്കുകയാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് കൊടിയേരി ബാലകൃഷ്ണനും മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ്.ആര്‍.പിയും രംഗത്ത് എത്തുന്നുണ്ടെങ്കിലും സ്വപ്‌നയുടെ നിയമനത്തില്‍ അവര്‍ക്കും അമര്‍ഷമുണ്ട്.
പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് സ്വപ്‌നയുടെ യോഗ്യത പരിശോധിക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേവലം യോഗ്യതയില്‍ അവസാനിക്കുന്നത ഈ വിഷയമെന്നും പാര്‍ട്ടിക്കും പിണറായിക്കും വ്യക്തമായി തന്നെ അറിയാം. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ന്യായികരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ കുട്ടി സഖാക്കള്‍ വരെ പാടുപെടുകയാണ്. സോളാര്‍ വിഷയത്തില്‍ സി.പി.എമ്മും അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും സ്വീകരിച്ച നിലപാടുകളും പ്രസംഗങ്ങളും ഇന്ന് അവരെ തിരിഞ്ഞു കൊത്തുകയാണ്. ഇങ്ങനെ എത്രക്കാലം മുന്നോട്ട് പോകുമെന്നും അവര്‍ക്ക് അറിയില്ല. ഇതിന്റെ ഭാഗമായണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ആരംഭിച്ചത്. ആ മുറുമുറുപ്പ് തൊട്ടും തൊടാതെയും പല നേതാക്കളും പുറത്തു പറയുകയും ചെയ്യുകയാണ്. പാര്‍ട്ടിക്കുള്ളിലെ പിണറായി ഭക്തരുടെ ശക്തി ഭയന്നാണ് പലര്‍ക്കും ഒന്നും മിണ്ടാന്‍ സാധിക്കാത്തത്. എന്നാല്‍ ഈ പ്രതിഭാസത്തിന് ഇപ്പോള്‍ ചെറിയ രീതിക്കാണെങ്കിലും മാറ്റമുണ്ടായിരിക്കുന്നുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha