ദുരന്തം, രാഷ്ട്രീയം: ദുരിതാശ്വാസത്തിലെ വേര്‍തിരിവ്; പ്രതിഷേധം ശക്തമാകുന്നു; തൊഴിലാളി പാര്‍ട്ടിക്ക് തൊഴിലാളികളോട് അയിത്തം; പൊട്ടിമുടി സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി; സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിക്കുന്നു
കേരളത്തിലെ നടുക്കിയ രണ്ടു ദുരന്തങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നത്. ആദ്യത്തേത് ഇടുക്കി രാജമലയിലെ പൊട്ടിമുടിലുണ്ടായ ഉരുള്‍പൊട്ടലും മറ്റൊന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാന അപകടവും. രണ്ടിടത്തം നിരവധി ജീവനുകള്‍ നഷ്ടമായി. കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേര്‍ മരിക്കുകയും 14 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്. അതെ സമയം പെട്ടിമുടിയില്‍ ഇതുവരെ 27 പേരുടെ മരണം സ്ഥിതികരിക്കുകയും 43 പേരെ ഇനിയും മണ്ണിനടയില്‍ നിന്നും കണ്ടത്തേണ്ടതായുമുണ്ട്. പക്ഷേ സര്‍ക്കാര്‍ ദുരന്തമുഖത്ത് വേര്‍തിരിവു കാണിച്ചതായി പരാതി ഉയരുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ ദുരന്തങ്ങളെ രണ്ടായി തന്നെയാണ് കണ്ടത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നല്‍കിയ ധനസഹായത്തിലും ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നതിലും രാഷ്ട്രീയം കാണിച്ചുവെന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഇത് രാഷ്ട്രീയമായി ഉയര്‍ത്തികാട്ടി പ്രതിപക്ഷം നേട്ടം കെയ്ത്താന്‍ ഇതിനുള്ള മുഴുവന്‍ ഉത്തവാദിത്വവും പിണറായി വിജയന് തന്നെയാണ്. അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇടുക്കി എം.പി ഡീന്‍ കുര്യക്കോസും കേന്ദ്രമന്ത്രി വി.മുരളീധരനും വിഷയത്തില്‍ ശക്തമായിയാണ് പ്രതികരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയി വിജയന്‍ ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം രണ്ടും രണ്ട് തരത്തിലുള്ള ദുരന്തമാണ് എന്നാണ്. രാജമലയിലേത് പ്രാഥമികസഹായം മാത്രമാണ്. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയില്‍ ദുരന്തത്തിലായവരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണന കാണിക്കുന്നെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിനും മുഖ്യമന്ത്രി വിശദീകരണം ഇങ്ങനെയാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
പക്ഷേ കരിപ്പൂരിലെത്താന്‍ കാണിച്ച ജാഗ്രത പൊട്ടിമുടിയില്‍ കാട്ടിയില്ലെന്നുള്ളതും ദുരിതാശ്വാസം നല്‍കുന്നതില്‍ വേര്‍തിരിവ് കാട്ടിയെന്നുള്ളതും മുഖ്യമന്ത്രിയുടെ വിശദീകരണം സാധുകരിക്കുന്നില്ലയെന്നതാണ് സത്യം. 10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദം ഈ വിഷയത്തിലുണ്ടാകുന്നുവെന്നത് തന്നെ അപമാനകരമാണ്. കരിപ്പുര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ പൊട്ടിമുടിയിലും അതുതന്നെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നിട്ടത്. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇതിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതിനെ രാഷ്ട്രീയപരമായ ആരോപണമായി മാത്രം കാണാന്‍ സാധിക്കുമോ. ഒറ്റ ഉരുള്‍പൊട്ടലില്‍ തന്നെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, എന്തുകൊണ്ട് വന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അടിയന്തരമായി തിരുത്തുക തന്നെ വേണം. പൊട്ടിമുടയില്‍ ജീവനുകള്‍ മാത്രമല്ല സാധാരണക്കാരയ തൊഴിലാളികളുടെ വീടും തൊഴിലുമാണ്. ഇവിടെയല്ലെ ഒരു തൊഴിലാളി പാര്‍ട്ടിയെന്ന നിലക്ക് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കേണ്ടിയിരുന്നത് എന്ന് സമൂഹം ചോദിച്ചാല്‍ അതില്‍ എന്താണ് തെറ്റ്.
https://www.facebook.com/Malayalivartha