Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

വെങ്കിടാചലപതി കൈവിടുന്നോ? തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ്; മരണം മൂന്ന്; ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തില്‍ സമ്പത്തിനായി കൈവിട്ടകളി കളികളിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം

11 AUGUST 2020 03:32 PM IST
മലയാളി വാര്‍ത്ത

വെങ്കിടാചലപതി കൈവിട്ട മട്ടാണ്. എങ്ങനെ കൈവിടാതിരിക്കും. സ്മ്പത്തിനായുള്ള ദേവസ്വത്തിന്റെ ആര്‍ത്തി അങ്ങനെയല്ലെ? ലോകത്തെ ഏറ്റവും വലുതും സമ്പന്നവുമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ക്ഷേത്രത്തിന്റ ഖജനാവ് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണിനുശേഷം ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു നല്‍കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ സാധാരണക്കാരായ ജീവനക്കാര്‍ അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ തിരുപ്പതി ക്ഷേത്രത്തില്‍ 700ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. ദേശ വ്യാപകമായ ലോക്ക്ഡൗണിനുശേഷം ജൂണ്‍ 11ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കിയ ശേഷം രണ്ട് ജീവനക്കാരും ഒരു മുന്‍ ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചു. ഇത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് വഴി വച്ചിരിക്കുകയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ കീഴില്‍ 12 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതില്‍ 300 പൂജാരിമാര്‍ അടക്കം 22,500 ജീവനക്കാരാണുള്ളത്. അതില്‍ വെങ്കിടേശ്വര ക്ഷേത്രമാണ് പ്രമുഖം. ഇവിടെ 36 പുരോഹിതരുണ്ട്. ഇതില്‍ രോഗം ബാധിച്ച 743 പേര്‍ക്കാണ് രോഗം ബാധിച്ചതില്‍. അതില്‍ 402 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 338 പേര്‍ ചികിത്സയില്‍ കഴിയുന്നു. എന്നാല്‍ രോഗവ്യാപനത്തനിടെ ക്ഷേത്രം തുറന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുമാത്രമാണെന്ന ആരോപണത്തെ നിഷേധിക്കുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാള്‍. ക്ഷേത്രം തുറന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ആന്ധ്ര പ്രദേശില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഉയരുന്നത്. രണ്ടരമാസത്തെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 11ന് പൊതുജനങ്ങള്‍ക്കായി വെങ്കടേശ്വരക്ഷേത്രം തുറന്നു കൊടുത്തിരുന്നു. ഭക്തരുടെ അപേക്ഷയെ തുടര്‍ന്നാണ് ക്ഷേത്രം തുറന്നതെന്നും കര്‍ശനമായ കോവിഡ് 19 നിബന്ധനകള്‍ പാലിച്ചാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും അനില്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റ് ഓര്‍നൈസേഷന്റെ ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഢി പറഞ്ഞു. അങ്ങേയറ്റം മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഭക്തരും മറ്റും മാസ്‌ക് ധരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 25ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ മുതല്‍ സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു വരികയാണ്. ജൂണ്‍ ആദ്യ വാരം ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും തുറന്നു. ജൂലൈയില്‍ മാത്രം ക്ഷേത്രത്തില്‍ 2.38 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ജൂലൈ 11 ക്ഷേത്രം തുറന്നത് മുതല്‍ ദിനംപ്രതി 12000 പേര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാഭം പ്രതീക്ഷിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ക്ഷേത്രം തുറന്നതെന്ന വാദം വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര പുരോഹിതനും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്ര ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആന്ധ്രപ്രദേശ് പോലീസില്‍ നിന്നുമായിരുന്നു എന്നായിരുന്നു ക്ഷേത്ര അധികൃതരുടെ വാദം. ഒപ്പം മുതിര്‍ന്ന പുരോഹിതന്മാരില്‍ ആരേയും ക്ഷേത്ര ചുമതലകളില്‍ നിയോഗിച്ചിട്ടില്ലെന്നും പുരോഹിതന്മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം.

നിലവില്‍ ആന്ധ്രപ്രദേശില്‍ 138712 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2036 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 22,68,676 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് രോഗം ബാധിക്കുകയും 871 പേര്‍ മരിക്കുകയും ചെയ്തു. രോഗം ബാധിച്ചവരില്‍ 69.80 ശതമാനം പേര്‍ക്ക് രോഗമുക്തിയുണ്ടായി. 28.21 പേര്‍ ചികിത്സയില്‍ കഴിയുന്നു. രണ്ട് ശതമാനം പേര്‍ മരിച്ചു. 45,257 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ യുഎസിന്റേയും ബ്രസീലിന്റേയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends