Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്ക് നിയമനം വെറുതെ അല്ല; ലക്ഷ്യമിട്ടത് ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍? റോയും ഇന്റലിജന്‍സ് ബ്യുറോയും വിവരങ്ങള്‍ കൈമാറി; യു.എ.ഇലെത്തിയ എന്‍.ഐ.എ സംഘം ഇക്കാര്യങ്ങളും അന്വേഷിച്ചിരുന്നു; സ്വപ്‌ന സുന്ദരിയുടെ അറബിക്കഥ ഇങ്ങനെ

24 AUGUST 2020 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നയുടെ സ്‌പെസ് പാര്‍ക്ക് നിയമനം വെറുതെയായിരുന്നില്ല. സ്വപ്‌നയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി സംശയം. യു.എ.ഇ കോണ്‍സിലേറ്റിലെ ജോലി വിട്ടശേഷമാണ് സ്വപ്‌ന ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പെസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി ജോലിക്കു വരുന്നത്. അതെ സമയം തന്നെ അവര്‍ കോണ്‍സിലേറ്റിന് വേണ്ടും പ്രവര്‍ത്തിയിരുന്നു. തന്റെ സേവനം സൗജന്യമായിയാണ് നല്‍കിയതെന്നാണ് സ്പന പറയുന്നത്. എന്നാല്‍ സ്വപ്‌ന സ്‌പെസ് പാര്‍ക്കിന്റെ മറവില്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതായിയാണ് സംശയിക്കുന്നത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എന്‍ഐഎ കണ്ടെത്തിയെന്നാണ് അറിയുന്നത്. അതേസമയം സ്വപ്‌ന തന്റെ സ്‌പെസ് പാര്‍ക്കിന്റെ ഐ.ടി കാര്‍ഡ് ഉപയോഗിച്ച് പലതവണ തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഐ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്‌പെസ് പാര്‍ക്കിന്റെ പേരില്‍ ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് ഒരു പദ്ധതിയും ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്വപ്‌ന ഇവിടെ കയറി ഇറങ്ങിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. അവര്‍ കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഒരു എസ്പിയടക്കം രണ്ടംഗ എന്‍ഐഎ സംഘം സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസല്‍, റബിന്‍സ്‌റജിന്‍സ് സഹോദരന്മാര്‍, അലവി എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ കുറേ ദിവസമായി കേരളത്തില്‍ തമ്പടിച്ചിട്ടുണ്ട്. ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്‌നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു.

വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍ഐഎ അന്വേഷണസംഘം ദുബൈയില്‍ എത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്‌നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍ഐഎ സംഘം കൊണ്ടുവന്നിട്ടുണ്ട്.

യു.എ.ഇ പോലുള്ള ബഹിരാകാശ മേഖലയില്‍ ഒന്നുമല്ലാത്ത ഒരു രാജ്യം ചൊവ്വ ദൗത്യം പ്രഖ്യാപിച്ചതു തന്നെ അത്ഭുതത്തോടെയാണ് ലോകം നോക്കി കണ്ടത്. ഇത് 2021 തന്നെ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനായി ഇന്ത്യന്‍ ബഹിരാകാശ രഹസ്യങ്ങള്‍ അവര്‍ സ്വപ്‌നയെ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമിച്ചോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. നയതന്ത്ര ബാഗേജില്‍ തന്നെയാണ് സ്വര്‍ണം വന്നതെങ്കില്‍ യു.എ.ഇക്ക് ഈ വിഷയത്തില്‍ നേരിട്ട് ബന്ധമുണ്ടാകാം. ശാസ്ത്രജ്ഞര്‍ക്കും രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്കുമുള്ള കോഴപണം ഇത്തരത്തിലാകും അവര്‍ ഇന്ത്യയില്‍ എത്തിച്ചുണ്ടാകുക. ഇതിന് സ്വപ്‌നയും എം. ശിവശങ്കറും മന്ത്രി കെ.ടി ജലീലുമെല്ലാം കൂട്ടു നിന്നതാകമെന്നും സംശയമുയരുന്നുണ്ട്. ഇന്ത്യയുമായി നല്ല സൗഹൃദത്തിലുള്ള യു.എ.ഇ പോലുള്ള രാജ്യം ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്തിയാല്‍ അത് രാജ്യങ്ങളുടെ സൗഹൃദത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും കേസ് അന്വേഷണം മുന്നോട്ട് പോകാന്‍ സാധിക്കാതെ വരും. അതായത് കേസ് സ്വപ്‌നയിലും ഇപ്പോള്‍ അറസ്റ്റിലായവരിലും കൂടി പോയാല്‍ ശിവശങ്കരനില്‍ വരെ എത്തി കേസ് അവസാനിക്കും.

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കേസ് ആരംഭിച്ചതു മുതല്‍ സി.പി.എം ഇത് നയതന്ത്രപാക്കേജ് ആണെന്നും, മറ്റുള്ളവര്‍ അങ്ങനെ അല്ലെന്നും പറയുന്നത്. നയതന്ത്ര പാക്കേജ് ആണെന്ന വന്നാല്‍ കേസ് അന്വേഷണം യു.എ.ഇയുടെ മറ്റു ഇടപാടുകളിലേക്ക് നീങ്ങും. അങ്ങനൊരു സാഹചര്യം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കില്ല. അപ്പോള്‍ കേസ് അന്വേഷണം അവസാനിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കപ്പെടാതെ പോകുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (1 hour ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (1 hour ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (2 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (2 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (2 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (2 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (3 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (3 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (4 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (4 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (4 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (5 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (5 hours ago)

Malayali Vartha Recommends