Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

'ഞാന്‍ ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങിപോകുന്നു. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'- 13 കൊലപാതങ്ങളും 50 ലൈംഗികപീഡനങ്ങളും നടത്തിയ 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍'

24 AUGUST 2020 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

40 വര്‍ഷം യുഎസ് പൊലീസിന്റെ പിടിയില്‍പെടാതെ കുറ്റകൃത്യങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്ന ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74)-യ്ക്ക് ഇനിയുള്ള തന്റെ ജീവിതകാലം മുഴുവന്‍, 13 കൊലപാതകങ്ങള്‍ക്കും 50 ഓളം ബലാത്സംഗങ്ങള്‍ക്കും പരോള്‍ ലഭിക്കാതെ ജയിലില്‍ കഴിയാം.

'ഞാന്‍ ഉപദ്രവിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു'- 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍' എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74) കോടതിമുറിയില്‍ നടത്തിയ ക്ഷമാപണമാണിത്. 'സോറി' എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി തീര്‍ത്തത് 13 കൊലപാതകങ്ങളും 50 പീഡനങ്ങളും 120 ഓളം കവര്‍ച്ചയും. യാതൊരു കുലുക്കവുമില്ലാതെ വിചാരണ നേരിട്ട കൊടുംകുറ്റവാളിയായ ആഞ്ചലോയുടെ കോടതിമുറിയിലെ ഏറ്റുപറച്ചില്‍ തീര്‍ത്തും അവിചാരിതമായിരുന്നു.

ആറ് കാലിഫോര്‍ണിയ കൗണ്ടികളിലെ പ്രോസിക്യൂട്ടര്‍മാരുമായി ജൂണില്‍ ഡിയാഞ്ചലോ ഒരു അപ്പീല്‍ കരാറിലെത്തിയതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിന് പകരമായി ഡസന്‍ കണക്കിന് കുറ്റകൃത്യങ്ങളില്‍ കുറ്റവാളിയാണെന്ന് സമ്മതിക്കണം എന്നായിരുന്നു കരാര്‍.

കലിഫോര്‍ണിയയിലെ പൊലീസ് ഓഫിസറായിരുന്നു ജോസഫ്. ന്യൂയോര്‍ക്ക് സ്വദേശിയായ ജോസഫ് നാവികസേനയില്‍ ചേര്‍ന്ന് വിയറ്റ്നാം യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. യുദ്ധകാലത്ത് നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും യുഎസിലെത്തിയ ശേഷവും തുടരുകയായിരുന്നു. പ്രധാനമായും 1970-80 കളിലാണ് ജോസഫ് കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയത്. കൊടും ക്രൂരതകളുടെ വിചാരണവേളയില്‍ വീല്‍ചെയറില്‍ കോടതിയിലെത്തിയ ജോസഫിന്റെ പെരുമാറ്റം തനിക്കൊന്നും ഓര്‍മയില്ലെന്ന മട്ടിലായിരുന്നു.

ജോസഫിന്റെ ഇരകള്‍ 13-നും 41-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പീഡനത്തിരയായവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ 1973-ല്‍ സാന്‍ ജോക്ക്വിന്‍ വാലിയില്‍ നടത്തിയതാണ് ആദ്യത്തെ കൊലപാതകം. അന്ന് ആ പ്രദേശത്തു നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച അന്വേഷണ സംഘത്തില്‍ ജോസഫും ഉണ്ടായിരുന്നു. 1987-ല്‍ ബ്രയാന്‍ കാത്തി മാഗിയോര്‍ ദമ്പതികളെ ക്രൂമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെ കേസ്.

കവര്‍ച്ചയ്ക്കു വേണ്ടി ചുറ്റിക, ഡോഗ് റിപ്പലന്റ് എന്നിവ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു മോഷ്ടിക്കുന്നതിനിടെ ജോസഫ് പിടിക്കപ്പെട്ടു. അതോടെ ജോസഫിന്റെ ജോലി പോയി. ശേഷം ഒരു ട്രാക്ക് മെക്കാനിക്കായി ജോലി ചെയ്ത ജോസഫ് കുറ്റകൃത്യവും തുടര്‍ന്നു. 1986-ലാണ് അവസാന അതിക്രമം.

കുറ്റകൃത്യങ്ങള്‍ നടന്ന പ്രദേശത്തു നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം 2018-ല്‍ ജോസഫിനെ കുടുക്കിയത്. ഓണ്‍ലൈന്‍ ജനിതക പരമ്പരകള്‍ വ്യക്തമാക്കുന്ന വെബ് സൈറ്റുകളിലൊന്നിന്റെ സഹായത്തിലായിരുന്നു ഇയാള്‍ക്കെതിരെ നിര്‍ണായക നീക്കം. ജോസഫിന്റെ ബന്ധത്തിലുള്ള ഒരാള്‍ ഇതേ വെബ്സൈറ്റിന്റെ സഹായത്തില്‍ ജനിതക പരമ്പരയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ബന്ധുവിന്റെ ഡിഎന്‍എയുമായി പൊലീസിന്റെ കൈവശമുള്ള ഡിഎന്‍എ സാംപിളുകള്‍ക്കുള്ള സാമ്യമാണ് കുറ്റവാളിയിലേക്ക് പൊലീസിനെ എത്തിച്ചത്.

ജോസഫിന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു- 'ഐ വില്‍ ബി ഗോണ്‍ ഇന്‍ ദ ഡാര്‍ക്ക്' എന്ന പേരില്‍. പീഡിപ്പിച്ച ശേഷം ജോസഫ് ഒരു സ്ത്രീയുടെ ചെവിയില്‍ പറഞ്ഞ വാക്കുകളാണ് പുസ്തകത്തിന്റെ ശീര്‍ഷകം- 'ഞാന്‍ ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങിപോകുന്നു. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (48 minutes ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (1 hour ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (1 hour ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (1 hour ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (2 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (2 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (3 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (3 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (3 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (4 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (4 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (5 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (5 hours ago)

Malayali Vartha Recommends