ഉറങ്ങാനാണെന്ന് പറഞ്ഞു കേറിയതാ.. ഒൻപതാം ക്ലാസ് മുതൽ ചേച്ചിയുടെ പുറകെ നടന്ന് വീഴ്ത്തിയതാണ്... എന്നിട്ട് എന്റെ ചേച്ചിയുടെ തന്നെ ജൂനിയർ പെൺകുട്ടിയുമായി വിവാഹം നോക്കി! മരിക്കുന്നതിനു മുൻപ് ചേച്ചി വിളിച്ചപ്പോൾ അയാൾ പറഞ്ഞത് പോയി ചാവടി എന്ന് തന്നെയാ.. എനിക്ക് വേണ്ട നിന്നെ... വേറെ കല്യാണം കഴിച്ചിട്ട് ഡിവോഴ്സ് ചെയ്തിട്ട് നിന്നെ കെട്ടാം! ഇല്ലെങ്കിൽ വേറെ കല്യാണം കഴിച്ചിട്ട് നമുക്ക് ഇങ്ങനെ തന്നെ തുടരാം... മരിക്കുന്നതിന് തൊട്ട് മുൻപും സംഭവിച്ചത്... വെളിപ്പെടുത്തലുമായി അർച്ചനയുടെ അനുജത്തി...
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച റംസിയുടെ ആത്മഹത്യക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു സമാനമായ സംഭവം കൂടി പുറത്ത് വരുകയാണ്. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്തകളാണ് പുറത്ത് വരുന്നത്.
ഉറങ്ങാനാണെന്ന് പറഞ്ഞു കേറിയതാ.. ചേച്ചി എന്നന്നേക്കുമായി പോകുമെന്ന് കരുതിയില്ല! ഒൻപതാം ക്ലാസ് മുതൽ ചേച്ചിയുടെ പുറകെ നടന്ന് വീഴ്ത്തിയതാണ്... എന്നിട്ട് എന്റെ ചേച്ചിയുടെ തന്നെ ജൂനിയർ പെൺകുട്ടിയുമായി വിവാഹം നോക്കി! മരിക്കുന്നതിനു മുൻപ് ചേച്ചി വിളിച്ചപ്പോൾ അയാൾ പറഞ്ഞത് പോയി ചാവടി എന്ന് തന്നെയാ.. എനിക്ക് വേണ്ട നിന്നെ... വേറെ കല്യാണം കഴിച്ചിട്ട് ഡിവോഴ്സ് ചെയ്തിട്ട് നിന്നെ കെട്ടാം! ഇല്ലെങ്കിൽ വേറെ കല്യാണം കഴിച്ചിട്ട് നമുക്ക് ഇങ്ങനെ തന്നെ തുടരാം... മരിക്കുന്നതിന് തൊട്ട് മുൻപും സംഭവിച്ച സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അർച്ചനയുടെ അനുജത്തി രംഗത്തെത്തിയിരിക്കുകയാണ്.
കൊല്ലം വി.എൻ.എസ്.എസ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥിയും ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നിൽ ശ്യാംലാൽ എന്ന യുവാവാണ് എന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു.
ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നു കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. പിതാവുമായി സംസാരിച്ചപ്പോള്‍ 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു.
ഇദ്ദേഹത്തിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും അറിയിച്ചതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് ജീവനൊടുക്കാന്‍ അര്‍ച്ചന തിരഞ്ഞെടുത്തത്. ഇന്ന് യുവാവിന്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.
സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്കു പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha