രാഷ്ട്രീയ പ്രമുഖരെ ഒന്നടങ്കം പിടിച്ച് കുലുക്കി സ്വപ്ന കേസ്! വന്മരങ്ങൾ അടിപതറി വീഴുന്നു; ജയരാജന്റെ മകനെ വീഴ്ത്താൻ കോടിയേരി പുത്രൻ! പാർട്ടിക്കുള്ളിൽ തമ്മിൽ പോര് കനക്കുന്നു..രാഷ്ട്രീയ പ്രമുഖർ ഒന്നടങ്കം വീഴും...
മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എയും ചോദ്യം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്നു രാവിലെ ആറുമണിക്ക് എന്‍ ഐ എ കൊച്ചി ആഫീസില്‍ വിളിച്ചു വരുത്തി ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ സ്വർണക്കടത്ത് കേസ് രാഷ്ട്രീയ പ്രമുഖരെ ഒന്നടങ്കം പിടിച്ച് കുലുക്കിയിരിക്കുകയാണ്. അതേസമയം സ്വർണക്കടത്ത് കേസിൽ തന്റെ മകനെ കുരുക്കിലാക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് നീക്കം നടത്തിയെന്ന പരാതി പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളില്‍ ജയരാജന്‍ സൂചിപ്പിച്ച് മുന്നോട്ടെത്തിയിരിക്കുകയാണ്.. കണ്ണൂര്‍ ലോബിക്കെതിരായുളള നീക്കമായി ഇത് വരുത്തിത്തീര്‍ക്കാന്‍ തെക്കന്‍ ജില്ലയിലെ ഒരു ഉന്നത നേതാവ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടും അവര്‍ക്കു ലഭിച്ചിട്ടുണ്ട്.
കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ പൊലിപ്പിച്ച് മാധ്യമങ്ങളിലെത്തിക്കാന്‍ ഈ നേതാവ് ശ്രമിക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്തു കേസിലെ അറസ്റ്റിനു പിന്നാലെ വിവാദ നായികയായ സ്വപ്‌ന സുരേഷുമായി ചില സി.പി.എം. നേതാക്കള്‍ക്കും മക്കള്‍ക്കുമുള്ള ബന്ധം രാഷ്ട്രീയ കോലാഹലമായതിനു പിന്നാലെ, ഇതിനെ ചുറ്റിപ്പറ്റി സി.പി.എമ്മില്‍ ചേരിപ്പോര്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണും സ്വപ്‌നയുമൊത്തുള്ള ചിത്രം പുറത്തുവന്നതോടെയാണ് തൊഴുത്തില്‍ക്കുത്തു തുടങ്ങിയത്. തന്റെ മകനെ കുരുക്കിലാക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് നീക്കം നടത്തിയെന്ന പരാതി പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളില്‍ ജയരാജന്‍ സൂചിപ്പിച്ചിട്ടുണ്ട്.
രണ്ടു നേതാക്കന്മാര്‍ക്കിടയിലെ പ്രശ്‌നമെന്നതിലുപരി, പാര്‍ട്ടിയുടെ കരുത്തായ കണ്ണൂര്‍ ഘടകത്തിലെ ഗ്രൂപ്പിസമെന്ന മട്ടിലാണ് ഇതിനെ വിലയിരുത്തുന്നത്. അതിനിടെ, കണ്ണൂര്‍ നേതാക്കളാണു പാര്‍ട്ടിയെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാക്കിയതെന്ന അഭിപ്രായവും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. അതിനിടെ, സി.പി.എമ്മിലെ മറ്റൊരു മന്ത്രികൂടി ഉടന്‍ ആരോപണ വലയത്തില്‍ പെടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൂചന നല്‍കി. കോവിഡ് പ്രശ്‌നത്തില്‍ ആരോപണവുമായി രംഗത്തുവന്ന മന്ത്രിയുടെ പേരാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയരാന്‍ പോകുന്നതെന്ന വിവരമാണ് രമേശ് പുറത്തുവിട്ടത്. സ്വപ്‌ന സുരേഷിനു 2018 ല്‍ ജയ്‌സണ്‍ പാര്‍ട്ടി നടത്തിയത് പാസ്‌പോര്‍ട്ട് പ്രശ്‌നം പരിഹരിച്ചതിന്റെ പേരിലാണെന്നാണു വിവരം.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്ത വേളയില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടുവെന്നും സംശയം ഉയരുന്നുണ്ട്. ബിനീഷ് മുഖേനയാണ് ജയ്‌സണ്‍ സ്വപ്‌നയെ പരിചയപ്പെട്ടതെന്ന് ഇ.പി. പക്ഷം പറയുന്നു. ഇവരടക്കം പത്തുപേരടങ്ങുന്ന സംഘം പങ്കെടുത്ത വിരുന്നില്‍നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മന്ത്രി ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കര്‍ തുറന്നതും വിവാദമായി. ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതു പാര്‍ട്ടിയിലെ ചിലരുടെ അറിവോടെയാണെന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു.
അതേസമയം, വിവിധ നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണു കോടിയേരി ബാലകൃഷ്ണന്‍. വിവാദത്തിനുവേണ്ടി വിവാദം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുളളവര്‍ ശ്രമിക്കുന്നുവെന്ന വിവരമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുളളത്. കണ്ണൂര്‍ ലോബിക്കെതിരായുളള നീക്കമായി ഇത് വരുത്തിത്തീര്‍ക്കാന്‍ തെക്കന്‍ ജില്ലയിലെ ഒരു ഉന്നത നേതാവ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടും അവര്‍ക്കു ലഭിച്ചിട്ടുണ്ട്.
കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ പൊലിപ്പിച്ച് മാധ്യമങ്ങളിലെത്തിക്കാന്‍ ഈ നേതാവ് ശ്രമിക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോടിയേരിയുടെയും ജയരാജന്റെയും മക്കള്‍ക്കെതിരായ ആരോപണവും ഉയരുന്നത്. പ്രശ്‌നത്തിനു ദേശീയമുഖം നല്‍കി പോളിറ്റ് ബ്യൂറോയിലെത്തിക്കാനുള്ള നീക്കവും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ജയരാജനെയും കോടിയേരിയെയും രണ്ടുതട്ടിലാക്കി പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ നേടാനുള്ള ഗൂഢാലോചന നടക്കുന്നതായി കോടിയേരി വിഭാഗം സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ ഉയരുന്ന ആരോപണവും ഈ വിഭാഗത്തിന്റെ സൃഷ്ടിയാണെന്ന സംശയവും ബലപ്പെടുത്തുന്ന തരത്തിലാണ് പുതിയ നീക്കങ്ങളുണ്ടാകുന്നത്.
https://www.facebook.com/Malayalivartha