ടിബറ്റില്‍ വംശഹത്യക്കൊരുങ്ങി ചൈന; സാംസ്‌കാരിക ഉന്മൂലനം ലക്ഷ്യം; ഇന്ത്യന്‍ സൈന്യത്തിന്റെ ടിബറ്റ് വിമോചനം ഉടന്‍? അമേരിക്ക-ഇന്ത്യ സംയുക്ത സൈന്യം ടിബറ്റിലെത്തും; ഇത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വം
ഉയിഗുര്‍ മുസ്ലിംസിനെ അടിച്ചമര്‍ത്തുന്ന സിന്‍ജിയാങിന് പ്രവിശ്യക്ക് സമാനമായ തരത്തില്‍ പുതിയ രൂപത്തിലേക്ക് ഉയര്‍ന്നുവരുകയാണ് ടിബറ്റ് . അതിനുള്ള കുടില പ്രവൃത്തികളാണ് ചൈന ടിബറ്റില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അനവധി ടിബറ്റുകാരെ നിര്‍ബന്ധിത ജോലിക്കായി പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് ചൈന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ചൈനീസ് വ്യവസായങ്ങള്‍ക്ക് കീഴില്‍ ചെറിയ വരുമാനത്തിന് നിര്‍ബന്ധിത ജോലി എടുക്കുവാന്‍ വേണ്ടി തങ്ങളുടെ മാതൃ രാജ്യത്തു നിന്നും പലായനം ചെയ്യാന്‍ നിര്ബന്ധിതരാക്കുകയാണ് ടിബറ്റന്‍ ജനതയെ ചൈന. റോയിട്ടേഴ്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തമായ സൈനിക സംഘര്‍ഷങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ചതിനുശേഷം മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരത ടിബറ്റില്‍ അഭൂതപൂര്‍വമായ വേഗതയില്‍ വിപുലീകരിക്കപ്പെട്ടു. ചുരുക്കത്തില്‍ അടുത്ത ഒരു സിന്‍ജിയാങ് പ്രവിശ്യ ആയി ടിബറ്റിനെ മാറ്റുകയാണ് ചൈനയുടെ ഉദ്ദേശം. എന്നാല്‍ പതുക്കെ പതുക്കെ ആണെങ്കിലും ചൈനയുടെ കൈകളില്‍ നിന്നും ടിബറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ എന്നാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ നിലപാടുകളില്‍ നിന്നും വ്യക്തമാകുന്നത്.
അതായതു ഇന്ത്യ-ചൈന എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയില്‍ ഇനി കാര്യങ്ങള്‍ പഴയ പോലെ ആകില്ല. 2020 ഏപ്രിലില്‍ ഉണ്ടായിരുന്നതുപോലെ സ്ഥിതിഗതികള്‍ പുന സ്ഥാപിക്കുന്നതിനായിട്ടല്ല ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ഇനി ഒരു പിന്‍വാങ്ങല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല, ഇനി മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ നല്‍കില്ല. മാറിയിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 1950 കളുടെ അവസാനം മുതല്‍ ലഡാക്കില്‍ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററിലധികം ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്ന തിന് ആയിരിക്കും ഇനി മുതല്‍ ഊന്നല്‍ കൊടുക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ടിബറ്റിന്റെ പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്ത ഒരു അറിയിപ്പില്‍ 2020ന്റെ ആദ്യ ഏഴു മാസങ്ങളില്‍ അരലക്ഷത്തിലധികം ആളുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചു പ്രദേശത്തെ ജനസംഖ്യയുടെ 15 ശതമാനം. ഇതില്‍ 50,000 ത്തോളം പേരെ ടിബറ്റിനുള്ളില്‍ തന്നെ വിവിധയിനം ജോലിയിലേക്ക് മാറ്റി, ആയിരക്കണക്കിന് ആളുകളെ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കും അയച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണം, നിര്‍മ്മാണം, കൃഷി എന്നിവയുള്‍പ്പെടെ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിലാണ് പലരും എത്തപ്പെടുന്നതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത, സംസ്‌കാരമില്ലാത്ത, അലസരും വൃത്തികെട്ടവരുമായ ഒരു ജനതയായാണ് ചൈനക്കാര്‍ ടിബറ്റന്‍മാരെ കണക്കാക്കുന്നത്. വാസ്തവത്തില്‍, പുതിയ നയം പ്രകാരം പ്രവിശ്യയിലെ മടിയന്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആണ് ചൈന ഉദ്ദേശിക്കുന്നത്. ചൈനീസ് കുടിലബുദ്ധിയുടെ ഭാഗമായ സൈനിക വല്‍കൃതമായ പരിശീലനങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ചൈനയുടെ സൈനിക ശക്തിയുടെ അടിയില്‍ ഒരുപാടു വര്‍ഷങ്ങളായി അകപ്പെട്ടു പോയ സാധാരണക്കാരും സമാധാന കാംഷികളും ആയ ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യല്‍ ആണ് ചൈനയുടെ ഉദ്ദേശം. ചൈന ഉയിഗര്‍ മുസ്ലിങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും അവരെ നിര്‍ബന്ധിത തൊഴിലാളികളായി ഉപയോഗിക്കുകയും ചെയ്യുകയാണ്. കുറഞ്ഞ വേതനം, അവരുടെ സഞ്ചാര സ്വാതന്ത്രത്തിന്മേല്‍ പോലുമുള്ള നിയന്ത്രണങ്ങള്‍, 'റീഎഡ്യൂക്കേഷന്‍' ക്യാമ്പുകളില്‍ നിന്നുള്ള ബിരുദം എന്നിവയെല്ലാം നിര്‍ബന്ധിത തൊഴിലാളികളുടെ സൂചകങ്ങളാണ്. ഇതൊക്കെ നാസി ജര്‍മ്മനിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടു എങ്കില്‍ ആരും ആശ്ചര്യപ്പെടുത്തേണ്ടതില്ല, ഹിറ്റ്‌ലറും ഷി ജിന്‍പിംഗും തമ്മില്‍ വളരെ അധികം സാമ്യങ്ങളുണ്ട്. ഹിറ്റ്‌ലര്‍ ജൂതന്മാരെ ലേബര്‍ ക്യാമ്പുകളില്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഷി ജിന്‍ പിംഗ് പുനര്‍ വിദ്യാഭാസ കേന്ദ്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഉയിഗുര്‍ മുസ്ലിങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ടിബറ്റന്‍ ജനതയ്ക്കും വരാന്‍ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ടിബറ്റ് അധിനിവേശം ഉപയോഗിക്കാന്‍ ഇന്ത്യക്ക് ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട്, ഒരുപക്ഷേ അമേരിക്കയുള്‍പ്പെടെ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും അധികം. ഇതിനാലാണ് ഭയാശങ്കയിലായ ചൈന ആസന്നമായ ഒരു കലാപത്തിന്റെ പൊട്ടിപുറപ്പെടല്‍ ഒഴിവാക്കുവാന്‍ ടിബറ്റുകാരെ മറ്റ് ചൈനീസ് പ്രവിശ്യകളിലേക്ക് കയറ്റി അയക്കാന്‍ നോക്കുന്നത്. ടിബറ്റന്‍ ജനതയെ ഇത്തരത്തിലുള്ള വരുമാനം കുറഞ്ഞതും നിര്‍ബന്ധിതവുമായ തൊഴിലുകള്‍ക്കു വേണ്ടി ചൈനയുടെ മറ്റു മേഖലകളിലേക്ക് അയക്കുന്നതിലൂടെ ടിബറ്റന്‍ ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആഗ്രഹങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താം എന്നാണ് ചൈന കണക്കു കൂട്ടുന്നത്.
എന്നാല്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ സൂക്ഷ്മമായി ടിബറ്റ് കാര്‍ഡ് കളിക്കാന്‍ തുടങ്ങിയെന്ന് ചൈനക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ തങ്ങളുടെ രഹസ്യമായ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിനെയാണ് ചൈനയ്ക്ക് മേല്‍ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം ടിബറ്റുകാര്‍ മാത്രം ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ പാംഗോംഗ് ത്സോ തടാകത്തിലും മറ്റ് ചില സ്ഥലങ്ങളിലും പിടിച്ചെടുക്കാന്‍ ഇന്ത്യ ചുമതലപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഘര്‍ വംശജരെ പീഡിപ്പിക്കുന്നത് തുടരുന്നതുപോലെ ചൈന ടിബറ്റുകാരെ ക്രൂരമായി പീഡിപ്പിക്കാനുള്ള അവരുടെ പദ്ധതികള്‍ ശക്തമാക്കുകയാണ്. പരിശീലന കേന്ദ്രങ്ങളുടെ ആവിര്‍ഭാവം, ടിബറ്റന്‍ തൊഴിലാളികളെ ജോലിക്കാരായി അയയ്ക്കല്‍, കുറഞ്ഞ വേതനം, പ്രത്യയശാസ്ത്രപരമായ പ്രബോധനം എന്നിവ ടിബറ്റിന്റെ സിന്‍ജിയാങ് വത്കരണത്തിന്റെ ചില സൂചകങ്ങള്‍ മാത്രമാണ്. ഇന്ത്യയും ലോക സമൂഹവും ഈ രണ്ട് പ്രവിശ്യകളിലെയും ചൈനീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് വളരെയധികം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ കുന്തമുനയായി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യ അതിന്റെ ഐതിഹാസികമായ , വീര്യം, ഭൂപ്രദേശത്തെക്കുറിച്ചുള്ള ഗണ്യമായ അറിവ്, ഉയര്‍ന്ന ഉയരങ്ങളില്‍ പോരാടാനുള്ള കഴിവ് എന്നിവ നേടിയിരിക്കുകയാണ്. ഒരുപാടു കാലമായി സ്തംഭനാവസ്ഥയിലായിരുന്ന ടിബറ്റ് ചര്‍ച്ചകളില്‍ ഇപ്പോള്‍ കടന്നു വന്നിരിക്കുന്ന പുതിയ ഉണര്‍വ് അടിവരയിടുന്നത് ടിബറ്റിനെ മോചിപ്പിക്കാനും 1950 കളില്‍ സംഭവിച്ച ചരിത്രപരമായ ഒരു തെറ്റ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് സാവധാനത്തിലെങ്കിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാണ് അമേരിക്കയുടെ പൂര്‍ണ നയതന്ത്ര പിന്തുണയുള്ള ഒരു പ്രക്രിയ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ടിബറ്റിനെ ഇന്ത്യയുടെ പിന്തുണയോടു കൂടിയുള്ള ഒരു സൈന്യം സ്വാതന്ത്രമാക്കുന്ന ഒരു കാലം അതിവിദൂരമല്ല.
https://www.facebook.com/Malayalivartha