Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

28 SEPTEMBER 2020 04:52 PM IST
മലയാളി വാര്‍ത്ത

നെറികേടുകള്‍ കാണിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് കിം ജോങ് ഉന്‍. അതിന്റെ പേരില്‍ ഒരാളോടും ഇന്നു വരെ ഈ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞിട്ടില്ല. പിന്നെ ഉത്തര- ദക്ഷിണ കൊറിയന്‍ അതിര്‍ത്തികളില്‍ വെടിവെപ്പ്് പുതിയ സംഭവമല്ല. നമ്മുടെ ഇന്ത്യ- പാക്കിസ്ഥാന്‍ ബോര്‍ഡര്‍ പോലെ എപ്പോഴും കലുഷിതമാണ് ഈ അതിര്‍ത്തിയും. അത്തരമൊരു അതിര്‍ത്തിയില്‍ വെടിവെയ്പ്പു നടക്കുകയും ഒരു ദക്ഷിണ കൊറിയന്‍ പൗരന്‍ വധിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്തിനാണ് കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞത്. ആ മാപ്പിന് പിന്നില്‍ എന്തോ ഈ ഏകാദിപതി ഭയക്കുന്നില്ലേ എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്നത്. അമേരിക്കയോട് പോലും തല്ലടിച്ചിരുന്ന കിമ്മിന് ഇത് എന്തുപറ്റിയെന്നാണ് പലരും ചോദിക്കുന്നത്. മുമ്പ് ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സമാധാന പുനസ്ഥാപനത്തിന് ഒരു ഓഫീസ് തുറന്നിരുന്നു. അടുത്തിടെ ദക്ഷിണ കൊറിയക്കാര്‍ ഉത്തര കൊറിയയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ രാജ്യവിരുദ്ധ ലഘുലേഖ വിതരണം ചെയ്തു. ഇതില്‍ ക്ഷുഭിതയായ കിം ജോങ് ഉന്‍ അതിര്‍ത്തിയിലെ ഓഫീസ് ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്ത ആള്‍ പിന്നെ എന്തിനാണ് മാപ്പു പറയുന്നത്.

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദക്ഷിണ കൊറിയന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ രംഗത്തുവന്നത്. തങ്ങളുടെ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം ദക്ഷണി കൊറിയ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സംയുക്ത അന്വേഷണത്തിന് തയ്യാറാണ്. വിശദമായ അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം മാപ്പ് പറഞ്ഞത്. സമുദ്രാതിര്‍ത്തിയില്‍ എത്തിയയാള്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം പ്രതികരിക്കാതെ വന്നതോടെയാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. നടക്കാന്‍ പാടില്ലാത്ത സംഭവത്തില്‍ മാപ്പ് പറയുന്നുവെന്നും കത്തില്‍ കിം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തില്‍ ഖേദിക്കുന്നതായും കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയെ അറിയിച്ചു.

47കാരനായ ദക്ഷിണ കൊറിയന്‍ പൗരന്‍ ഉത്തരകൊറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്നതിന് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പത്തിലധികം പ്രാവശ്യം വെടിവച്ചെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്ന ആരോപണത്തെ ഉത്തരകൊറിയ തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപം ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സെപ്റ്റംബര്‍ 21മുതലാണു കാണാതായത്. പിന്നീടാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നത്.

ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത സുഹൃത്തുകളായ ചൈനയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്നും ഉപരോധങ്ങള്‍ നേരിടുമ്പോഴും ഉത്തര കൊറിയയുടെ ഒരെ ഒരു ആശ്രയം ചൈനയായിരുന്നു. കോവിഡിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നല്ല ബന്ധമുണ്ടായിരുന്നപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ഡിന്‍ പിങിന്റെ ഒരാവശ്യം ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുത് എന്നതായിരുന്നു. ഇന്നു കാര്യങ്ങള്‍ ആകെ മാറി. ചൈനക്ക് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ തന്നെ നോക്കാന്‍ നേരമില്ല. അതുകൊണ്ടു തന്നെ ഈ ഒരു സഹചര്യത്തില്‍ ദക്ഷിണ കൊറിയയോട് വമ്പ് കളിക്കാന്‍ പോയാന്‍ അവര്‍ കയറി മേയ്യും. ഒരു യുദ്ധം പോയിട്ട് ഒരു വെടിവെപ്പ് നേരിടാനുള്ള സാമ്പത്തിക ശേഷി പേലും ഉത്തര കൊറിയക്കില്ല. അതുകൊണ്ടു തന്നെയാണ് കിം മാപ്പ് പറഞ്ഞ് കാര്യങ്ങള്‍ രമ്യതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയ കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ ഉത്തര കൊറിയ പിന്നെ ഉണ്ടാകില്ല.

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും മറ്റുമുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. ആണവായുധ പദ്ധതികളുടെ പേരില്‍ ആഗോളതലത്തില്‍ ഉപരോധങ്ങള്‍ നേരിടുന്നതിന് പുറമേയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ഉത്തര കൊറിയ നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറയുന്നു. ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തികേന്ദ്രം രാസവസ്തു വ്യവസായശാലകളാണ്. ഇവ എല്ലാം ഇപ്പോള്‍ പൂട്ടിക്കെട്ടിയ അവസ്ഥയിലാണ്. ഉത്തരകൊറിയയെ കുറിച്ച് പുറംലോകത്തിലേക്ക് വരുന്ന വാര്‍ത്തകള്‍ വളരെ വിരളമാണ്. യഥാര്‍ഥ്യം വളരെ ഭയാനകം ആണെന്നും ഇതിനോടകം തന്നെ അവിടെ ഭക്ഷ്യക്ഷാമവും കടുത്ത ദരിദ്രവുമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (8 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends