അമ്മ' സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല... അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്... അയാളോട് പുച്ഛം മാത്രമാണ്! തൊട്ടു പിന്നാലെ പാർവതിയ്ക്ക് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും
നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍നിന്ന് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാജി പുറത്ത് വിട്ടത്. 'അമ്മ' സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല... അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്... അയാളോട് പുച്ഛം മാത്രമാണ്! ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു.. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണമെന്ന ആവശ്യവുമായി നടി പാര്‍വതി രംഗത്ത് വന്നിരുന്നു. തൊട്ടു പിന്നാലെ പാർവതിയെ അനുകൂലിച്ച് കൊണ്ട് പലരും എത്തിയിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ 'അമ്മ സംഘടനയിൽ വീണ്ടുമൊരു പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്.
നടി പാർവതിക്ക് പിന്തുണയുമായി ആദ്യമെത്തിയത് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയായിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു...
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാനടന്റെ"കളിതമാശ"യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. " "അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും " എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് "ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല,ശാരദ,കെ.ആർ.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, വിധുബാല ,നന്ദിത ബോസ്,പൂർണ്ണിമ ജയറാം, ഉർവ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീവിമോചനം വിഷയമാക്കി "മോഹിനിയാട്ടം " എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.
തൊട്ടു പിന്നാലെ പാർവതിയ്ക്ക് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും എത്തി. പാർവതിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്തെന്ന് കലാകാരികൾ തിരിച്ചറിയേണ്ടത് എന്ന് കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി കുറിച്ചപ്പോൾ നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ പാര്‍വ്വതിയെപോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം.
ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു... നല്ല പെണ്ണത്തമുള്ള ധീരയായ പെൺകുട്ടി എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചത്. വ്യക്തിപരവും കരിയര്‍പരവുമായ നഷ്ടങ്ങളുടെ സാധ്യതകള്‍ മുന്നിലുണ്ടായിട്ടും വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാര്‍ത്ഥ ധീരതയെന്ന് വി.ടി ബൽറാം പ്രതികരിച്ചു.
ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തതെന്താണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പ്രതികരിച്ചു. പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേയെന്നും റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ ആലപ്പി അഷ്‌റഫ് ചോദിച്ചു.തെറ്റുകള്‍ ചെയ്യുന്നവരല്ല ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കാത്തവരാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാര്‍വതിയെന്നും ആലപ്പി അഷ്‌റഫ് അഭിനന്ദിച്ചു. ഭാവനയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം. രാജിവെച്ച് പുറത്ത് പോകണമെന്നും ആലപ്പി അഷ്‌റഫ് ആവശ്യപ്പെട്ടു.
ചുരുക്കിപ്പറഞ്ഞാൽ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളും ആരാധകരും. A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നുവെന്നും അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണമെന്ന ആവശ്യവുമായാണ് നടി പാര്‍വതി രംഗത്ത് വന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു...
2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A-യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.
പാര്‍വതി തിരുവോത്ത്
https://www.facebook.com/Malayalivartha