ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു.... എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല... പ്രഭുദേവ ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുൻപ് നയൻസുമായി ലിവിങ് ടുഗതർ തുടങ്ങി! മൂന്നര വർഷത്തെ കടുത്ത പ്രണയം ബ്രേക്ക് അപ്പ് ആയപ്പോൾ അതിൽ നിന്നും പുറത്തുവരാൻ കുറെ സമയം എടുത്തു... അവർക്കിടയിൽ സംഭവിച്ചത്, ആദ്യമായി ആ വെളിപ്പെടുത്തൽ...
മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നയൻതാരയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. അയ്യാ എന്ന ചിത്രത്തിൽ ശരത് കുമാറിന്റെ നായികയായി തമിഴകത്തിൽ എത്തിയതോടെ നയൻസിന്റെ തലവര തെളിയുകയായിരുന്നു.
ഇന്ന് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിക്കഴിഞ്ഞപ്പോഴും ഗോസിപ്പുകളിൽ ഒന്നാം നിരയിൽ തന്നെ ഉണ്ടായിരുന്നു നയൻതാരയുടെ പേര്. ചിമ്പുവും പ്രഭുദേവയും ഒപ്പം ഉള്ള പ്രണയവും ഒഴിവാക്കലും എല്ലാം തമിഴകം ആഘോഷം ആക്കിയിരുന്നു. പ്രഭുദേവക്ക് വേണ്ടി നയൻസ് തന്റെ മതം വരെ മാറ്റി ഹിന്ദു മതം ആക്കിയിരിക്കുന്നു. എന്നാൽ കോളിളക്കം സൃഷ്ടിച്ച സിനിമ ലോകം മുഴുവൻ പാട്ടായ ആ പ്രണയം അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു.. കാരണം ഇപ്പോൾ നയൻതാര തന്നെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
വിഗ്നേഷ് ശിവനുമായി ഉള്ള താരത്തിന്റെ പുതിയ പ്രണയം വിവാദങ്ങൾ ഇല്ലാതെ പോകുമ്പോൾ വിവാഹം എന്നുള്ള ആകാംഷയുണ്ട് ആരാധകർക്കും. വിവാഹിതനായ പ്രഭുദേവയും അതൊന്നും വക വെക്കാതെ ആയിരുന്നു നയൻസിന്റെ പ്രണയം. ഡയാന എന്ന തന്റെ പേര് മാറ്റി താരം ഹിന്ദു മതം സ്വീകരിക്കുന്നതിനൊപ്പം നയൻതാര എന്നുള്ളത് ഔദ്യോഗിക പേരാക്കി മാറ്റുകയും ചെയ്തു.
പ്രഭുദേവയുടെ പേര് നയൻതാര കൈകളിൽ പച്ച കുത്തുകയും ചെയ്തിരുന്നു. പ്രണയ തകർച്ചയെ കുറിച്ചും പ്രഭുദേവ പ്രണയത്തെ കുറിച്ചും താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.. ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ ഉള്ള വഴി അത് ഉപേക്ഷിക്കുക എന്നുള്ളത് ആയിരുന്നു.
പ്രഭുദേവയും ആയി ഒന്നിച്ചു ജീവിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എങ്കിൽ കൂടിയും അദ്ദേഹത്തിൽ നിന്നും അകന്നപ്പോൾ ഞാൻ തകർന്നു. തളർന്നു. മൂന്നര വർഷം കടുത്ത പ്രണയത്തിൽ ആയിരുന്നു. ബ്രേക്ക് അപ്പിൽ നിന്നും പുറത്തുവരാൻ കുറെ സമയം എടുത്തു. പ്രഭുദേവ ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുന്നേ തന്നെ നയൻസുമായി പ്രഭുദേവ ലിവിങ് ടുഗതർ തുടങ്ങിയിരുന്നു. അതിനെതിരെ ഭാര്യ സത്യാഗ്രഹം വരെ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha