Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

പാക് സൈനികരെ കൊന്നുതള്ളി ബലൂചിസ്ഥാന്‍; ചൈനക്കും പാകിസ്ഥാനും എട്ടിന്റെ പണി; ഗ്വാദര്‍ തുറമുഖം സ്വാഹ !; ആക്രമണം ബലൂചിസ്ഥാന്റെ പ്രതിഷേധം; ബലൂചിസ്ഥാന്‍ സ്വതന്ത്രവാദികള്‍ ചൈനീസ് സാമ്പത്തിക ഇടനാഴി അടക്കുന്നു

17 OCTOBER 2020 12:57 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന് അവരുടെ സ്വന്തം ശൈലിയില്‍ പണി കൊടുത്തു കൊണ്ടിരിക്കുകയാണ് ബലൂചിസ്ഥാന്‍ വിഘടനവാദികള്‍. വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. ലോകമെങ്ങും തീവ്രവാദം കയറ്റി അയക്കുകയും ഇന്ത്യന്‍ കശ്മീരില്‍ പൊതുവെയും ഇന്ത്യയെ മൊത്തത്തിലും അസ്ഥിരപ്പെടുത്തുവാന്‍ വിഘടന വാദികളെ ഉപയോഗിക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ പ്രഖ്യാപിത നയം ആണ്. എന്നാല്‍ ഇപ്പോള്‍ അതെ ഭാഷയില്‍ തന്നെ ശക്തമായ തിരിച്ചടി കിട്ടിയിരിക്കുകയാണ് പാകിസ്ഥാന്, പാക് പ്രവിശ്യ ആയി അവര്‍ സ്വയം വിശേഷിപ്പിക്കുന്ന ബലൂചിസ്ഥാനില്‍. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്വാഡറിലൂടെ വിലയേറിയ ഒരു ചരക്ക് കടത്തുന്ന ഒരു കോണ്‍വോയിയെ ആണ് ബലൂച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ ബ്രാസ് ആക്രമിച്ച് പതിനാലോളം പാകിസ്ഥാന്‍ സൈനികരെ കാലപുരിക്ക് അയച്ചത് പാകിസ്ഥാന്റെ അര്‍ദ്ധ സൈനിക വിഭാഗത്തിനും പാകിസ്ഥാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിക്കും കനത്ത തിരിച്ചടിയാണ് ബലൂചിസ്ഥാനില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബലൂചിസ്ഥാന്‍ പ്രദേശവാസികള്‍ നടത്തുന്ന ശക്തമായ എതിര്‍പ്പിനെ മറികടന്ന് മേഖലയില്‍ ചൈന പാകിസ്ഥാന്‍ സംയോജിതമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ പതിനാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് കൊല്ലപ്പെട്ടത്. ഗ്വാദര്‍ പ്രവിശ്യയില്‍ ഒര്‍മറയ്ക്കടുത്തുള്ള തീരദേശ ഹൈവേയിലാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിനെതിരെ ആക്രമണം നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ബലൂച് രാജി അജോയ് സിംഗര്‍ അഥവാ 'ബ്രാസ്' ഒരു ട്വിറ്റര്‍ പോസ്‌റ്റോടു കൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുണ്ടായി .

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യറ്റീവ് സംരംഭത്തിന്റെ ഭാഗമായ ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയുടെ പ്രധാന ഘടകമാണ് ബലൂചിസ്ഥാന്‍. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിനെ ഗ്വാഡറുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ഈ ഇടനാഴിയുടെ പ്രാധാന്യം. മാത്രമല്ല ഇത് അറേബ്യന്‍ കടലിലേക്ക് ബീജിംഗിന് പ്രവേശനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ബലൂചിസ്ഥാനിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ പ്രദേശത്തെ പാകിസ്താന്റെ ഭാഗമായി കരുതാത്തവരാണ്. കൂടാതെ പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്രം വേണമെന്ന് ആവശ്യപ്പെട്ട് അവിടെ പ്രതിഷേധങ്ങള്‍ നടക്കുന്നതും സാധാരണമാണ്. ഈയടുത്താണ് ചൈന നിര്‍മ്മിക്കുന്ന ഡാമുകള്‍ പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കും എന്ന് പറഞ്ഞു കൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ മേഖലയില്‍ നടന്നത്.

പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന തങ്ങളുടെ പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആക്ടിവിസ്റ്റ് സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടാണ് ആക്രമണം ആദ്യം അവകാശപ്പെട്ടത്, എന്നാല്‍ പിന്നീട് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ഉള്‍പ്പെടുന്ന മാതൃ സംഘടനയായ ബ്രാസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് രംഗത്ത് വരുകയായിരുന്നു. എണ്ണ, വാതക വികസന കമ്പനിയില്‍ ജോലി ചെയ്യുന്ന 7 പേരെ കൂടാതെ 14 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ ചരക്കുകളും നശിച്ചതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

ഈ ഒരു സംഭവം പാകിസ്താന്റെ സുരക്ഷാ സംവിധാനത്തിലെ കനത്ത പാളിച്ചയാണ് തുറന്നു കാട്ടുന്നത് . ഇപ്പോള്‍ ആക്രമണം നടന്ന ഗാധ്വര്‍ മേഖല പാകിസ്ഥാനെയും ചൈനയെയും സംബന്ധിച്ചിടത്തോളം വളരെയധികം തന്ത്ര പ്രധാനമായ മേഖലയാണ്. കാരണം ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്വാധര്‍ തുറമുഖം സ്ഥിതിചെയ്യുന്നത് ഇവിടെയാണ് . ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ വിജയത്തിന് ഗ്വാധാര്‍ തുറമുഖം അത്യന്താപേക്ഷിതമായതിനാല്‍ ഇപ്പോള്‍ നടന്ന ഈ ആക്രമണം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. ബീജിംഗിനെ മധ്യദക്ഷിണേഷ്യയുമായി ബന്ധിപ്പിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ മള്‍ട്ടിബില്യണ്‍ ഡോളര്‍ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യറ്റീവിന്റെ പ്രധാന ഘടകം കൂടിയാണ് ഈ തുറമുഖം,ഇത് ഫലപ്രദമായി നടക്കാതെ വരുകയാണെങ്കില്‍ സ്തംഭനാവസ്ഥയും ഉല്‍പാദനത്തിലെ ഇടിവും കാരണം ചൈനീസ് വ്യാവസായിക സമ്പദ്‌വ്യവസ്ഥയെ തന്നെ അതിനു സാരമായി ബാധിക്കാന്‍ സാധിക്കും.

ബലൂച് സ്വതന്ത്ര പ്രവര്‍ത്തകര്‍ ഈ മേഖലയിലെ ചൈനയുടെ പ്രധാന താല്പര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇതോടു കൂടി വ്യക്തമായിരിക്കുകയാണ്. പ്രധാനപെട്ട ചൈനീസ് പാകിസ്ഥാന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാനില്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചു വരുകയാണ്. കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനും നേരെയുള്ള ആക്രമണങ്ങള്‍ ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പാകിസ്ഥാനോടുള്ള വിധ്വെഷത്തിന്റെ തെളിവായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാന്‍ എന്ന പരാജയപ്പെട്ട രാജ്യത്തിന്റെ പിടിയില്‍ നിന്ന് ശരിയായ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് ബലൂചിസ്ഥാന്‍ വിഘടന വാദികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതിന്റെ തെളിവുകള്‍ ആയിട്ടാണ് ഇവ വിലയിരുത്തപ്പെടുന്നത്

സ്വതന്ത്ര ബലൂചിസ്ഥാന്‍ സംഘടനയായ 'ബലൂച് രാജി അജോയ് സിംഗര്‍' അഥവാ 'ബ്രാസ് ' ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്പോള്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പാകിസ്ഥാനിലെ ചൈനീസ് നയത്തോടുള്ള വിരോധം തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ചൈനയുമായി ഒപ്പുവച്ച എല്ലാ കരാറുകളും നിരാകരിക്കുന്നതായും 'ഇരുമ്പ് മുഷ്ടികളുമായി' ഇടപാടുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കുന്ന 'ശത്രുവിനെ' ആക്രമിക്കുമെന്നും പ്രതിജ്ഞയെടുത്തു.

ചുരുക്കി പറഞ്ഞാല്‍ പാകിസ്ഥാനും ചൈനക്കും അവരുടെ സ്വന്തം നയങ്ങളുടെ തിരിച്ചടികളാണ് ബലൂചിസ്ഥാനില്‍ കിട്ടി കൊണ്ടിരിക്കുന്നത്. പാകിസ്ഥാന്റെ സഹായത്തോടു കൂടി എങ്ങനെയാണോ കാശ്മീരില്‍ വിഘടനവാദികള്‍ ഇന്ത്യക്കെതിരെ നീങ്ങുന്നത് അതിനേക്കാള്‍ തീവ്രമായി ആരുടേയും പിന്തുണ പോലും ഇല്ലാതെ സ്വതന്ത്ര അഭിവാഞ്ജ പ്രകടിപ്പിച്ചു കൊണ്ട് ബലൂചിസ്ഥാനില്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ബലൂചിസ്ഥാന്‍ സ്വതന്ത്രവാദികള്‍. ഇതോടു കൂടി ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ഗ്വാദര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends