Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

മാധ്യമ സംവാദത്തില്‍ പച്ചത്തെറി; എ.കെ.ജി സെന്ററില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ലഭിച്ച ക്യാപ്‌സ്യൂള്‍; നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമാണ് സംവാദത്തില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍; തല്‍സമയം തെറിവിളി

22 OCTOBER 2020 03:20 PM IST
മലയാളി വാര്‍ത്ത

ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെയായപ്പോള്‍ ആദ്യം ബഹിഷ്‌കരണം അതു പൊളിഞ്ഞപ്പോള്‍ പിന്നെ ചാനല്‍ ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകനോട് തട്ടിക്കയറല്‍ ഇപ്പോള്‍ ഇതാ സംവാദത്തിന് വരുന്ന എല്ലാവരെയും പച്ചക്ക് തെറിവിളിക്കുന്ന നിലയില്‍ എത്തി നില്‍ക്കുകയാണ് സി.പി.എം നേതാക്കള്‍. എല്ലാ തെറികളും എ.കെ.ജി സെന്ററില്‍ നിന്നും പ്രത്യേകം തയ്യാരാക്കി നേതാക്കള്‍ക്ക് നല്‍കുകയാണ്. പറയേണ്ടത് പറയേണ്ടത് ഉപയോഗിച്ചാല്‍ മാത്രം മതി. ഇതാണ് ഇന്നലെ ചാനല്‍ ചര്‍ച്ചയിലെത്തിയ നേതാക്കള്‍ ചെയ്തത്.

മാധ്യമ സംവാദത്തിനിടെ പി.സി ജോര്‍ജ് നടത്തുന്ന തെറികള്‍ നാം കേള്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ പൊതുവേയുള്ള ശൈലിയാണ് അതെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഇത്തരം നടപടികളെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സി.പി.എമ്മിലെ സംസ്‌കാര സമ്പന്നതായ നേതാക്കള്‍. ഈ സംസ്‌കാര സമ്പന്നരാണ് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുമ്പോള്‍ പച്ചത്തെറി പറയുന്ന്. അതും തത്സമയം തന്നെ. ഇതിനെതിരെ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുകയാണ്.

മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവര്‍ തെറി പറഞ്ഞത്. മുസ്ലിം ലീഗിന്റെ സൈബര്‍ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയിലാണ് യാസിര്‍ പണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനിട്ട തെറി കമന്റ് അതേപടി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചത്. ഒരു സിപിഎം നേതാവ് യാദൃശ്ചികമായി പറഞ്ഞ കാര്യമായി ഇതിനെ കണക്കാക്കാനാകില്ല എന്നാണ് വിമര്‍ശനം. രണ്ടു പേരും ഒരുപോലെ തെറി കമന്റ് തത്സമയ ചര്‍ച്ചയില്‍ ആവര്‍ത്തിക്കുകായായിരുന്നു. അവതാരകരായ മാധ്യമപ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കില്‍ സിപിഎം നേതാക്കള്‍ ശബ്ദമുയര്‍ത്തി വീണ്ടും തെറി പറഞ്ഞുകൊണ്ടേയിരിക്കുക ആയിരുന്നു. യാസിറിന്റെ സ്ത്രീവിരുദ്ധത ഉയര്‍ത്തിക്കാട്ടാനാണ് തെറി ആവര്‍ത്തിച്ചതെന്നാണ് ഇവരുടെ വാദം.

അതേസമയം, വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് 'സാമാന്യബോധം' എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്‌സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്നാണെന്ന് ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ ഫെയ്‌സിബുക്ക് പോസ്റ്റ് ഇങ്ങനെ

ന്യായീകരിച്ചു ന്യായീകരിച്ച് ഒരു പ്രസ്ഥാനം എത്രത്തോളം അധഃപതിച്ചെന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്നലത്തെ ചാനല്‍ ചര്‍ച്ചകള്‍. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് 'സാമാന്യബോധം' എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്‌സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്നാണ്.

ഒരാള്‍ മാത്രം കാട്ടുന്ന വിവരക്കേട് ആയിരുന്നെങ്കില്‍ അത് ആ ആളിന്റെ മാത്രം സാമാന്യബോധത്തിന്റെ പ്രശ്‌നമാണെന്ന് ഞാന്‍ കരുതിയേനേ. അതിന്റെ പേരില്‍ ആ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല. എന്നാല്‍ പല ചാനലുകളിലും അശ്ലീലം പറയുകയും സ്‌ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്യുക വഴി സംഭവം ആസൂത്രിതമായിരുന്നെന്ന ചിന്ത ബലപ്പെടുകയാണ്.

ലോകമെങ്ങുമുള്ള മലയാളികളെ അപമാനിച്ച പ്രസ്ഥാനം മാപ്പുപറയണമെന്നൊക്കെ ഒരു ഭംഗിക്ക് ആവശ്യപ്പെടാം. എന്നാല്‍ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമല്ല അതെന്നും അതിനു പിന്നില്‍ ഒരു ആസൂത്രണം ഉണ്ടായിരുന്നിരിക്കാം എന്നതും പരിഗണിച്ചാല്‍ മാപ്പുനല്‍കാന്‍ കഴിയുന്ന അപരാധമല്ല ആ പ്രസ്ഥാനം ചെയ്തതെന്ന് മനസ്സിലാകും. എന്തായാലും പ്രസ്ഥാനത്തിന്റെ സ്വന്തം ആളെക്കുറിച്ച് ഒരുവന്‍ ഫേസ്ബുക്കില്‍ കുറിച്ച തെറി ലോകമാകെ എത്തിച്ച നിങ്ങളെ സമ്മതിക്കണം. നിങ്ങള്‍ ഇനിയും തെറി പറയൂ; മലയാളികള്‍ കാണുന്നുണ്ട്. നിങ്ങള്‍ പോകും; എല്ലാം ശരിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (6 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (7 minutes ago)

സ്വര്‍ണവില കുറഞ്ഞു  (36 minutes ago)

നാളെ പഠിപ്പുമുടക്ക്  (55 minutes ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (1 hour ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (2 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (3 hours ago)

Malayali Vartha Recommends