Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

മകനെ ഊരിക്കാൻ നെട്ടോട്ടത്തിൽ കോടിയേരി... രണ്ടു വമ്പൻ കമ്പനികൾ തുടങ്ങിയത് ഒറ്റ മാസം കൊണ്ട്... രണ്ടും പൊട്ടി പാളീസായി! കോടികളുടെ രഹസ്യം തേടി ഇഡി; 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് പിന്നാലെ വീണ്ടും വളിച്ചുവരുത്തി; ബിനീഷ് വെട്ടിൽ...

24 OCTOBER 2020 09:48 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യും. നേരത്തെ ബംഗളുരുവില്‍ വിളിച്ചുവരുത്തി 11 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചെങ്കിലും നല്‍കാത്തതിനേ തുടര്‍ന്നാണു വീണ്ടും വളിച്ചുവരുത്തല്‍. ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ആരൊക്കെയാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഏതെങ്കിലും ഇടപാടുകളില്‍ നിന്നു ലഭിച്ച കമ്മിഷനാണോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ബംഗളുരു മയക്കുമരുന്നു കേസ് പ്രതി മുഹമ്മദ് അനൂപിനു വായ്പ നല്‍കിയതു ബാങ്ക് വഴിയാണെന്നു ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചില ഇടപാടുകളെപ്പറ്റി വ്യക്തത വരാനുണ്ട്. വലിയ തുകകള്‍ ഗള്‍ഫില്‍ നിന്നു ബിനീഷിന്റെ അക്കൗണ്ടിലെത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച വ്യക്തതയ്ക്കാണു ചോദ്യംചെയ്യല്‍. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ പരിധിയിലുള്ള യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിസ സ്റ്റാംപിങ് കരാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ബിനീഷിന്റെ സഹായം വെളിപ്പെടുത്തിയിരുന്നു.

ഇവരുടെ വിസ സ്റ്റാംപിങ് സ്ഥാപനമായ യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് ബിനീഷിനു ലാഭവിഹിതം നല്‍കുന്നുണ്ടെന്നാണു വിവരം. ബിനീഷ് ഒറ്റ മാസം തുടങ്ങിയത് രണ്ടു കമ്പനികളാണ്. രണ്ടും പൂട്ടി. വാര്‍ഷിക റിപ്പോര്‍ട്ടില്ല, ഓഡിറ്റിങ്ങുമില്ല. ഇത്തരം കമ്പനികളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. കമ്പനികളുടെ ഇടപാടുകളുടെ വിശദാംശങ്ങളും അറിയാനുണ്ട്. മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളുമെന്നാണു സൂചന. 2017 മുതല്‍ പല കരാറുകളുടെയും പദ്ധതികളുടെയും തടസം നീക്കാന്‍ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കരുതുന്നു. ബംഗളുരുവില്‍ ലഹരിമരുന്നുമായി പിടിയിലായവരെ സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷ് പലതവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികളുമായി ബിനീഷിന് അടുപ്പമുണ്ടായിരുന്നെന്നു നാലാം പ്രതി സന്ദീപ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്കുമായി തന്റെ ബിനീഷ് സഹായം തേടിയിട്ടുണ്ടെന്ന് സ്വപ്‌നയും സമ്മതിച്ചിട്ടുണ്ട്.

അഞ്ചാം പ്രതി കെ.ടി. റമീസുമായി ബിനീഷിന് അടുപ്പമുണ്ടെന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ബിനീഷിന്റെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകളും ലഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത്. ബിനീഷ് ഡയറക്ടറായ ചില കമ്പനികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെടുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
ബിനീഷിനെതിരേ ബംഗളുരു എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, അവിടത്തെ ജഡ്ജിക്കു ഭീഷണി ഫോണ്‍ കോളുകള്‍ എത്തിയത് അന്വേഷണസംഘം ഗൗരവത്തോടെയാണു കാണുന്നത്. മലയാളികളാണു ഫോണ്‍ വിളിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള ആവശ്യം.

അതേസമയം സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കേസന്വേഷിക്കാമെന്ന് സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എൽ.ഡി.എഫ്. യോഗത്തിൽ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ നേരത്തേ നൽകിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി. ഇതര സർക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനസർക്കരുകൾ വിലക്കിയാലും സി.ബി.ഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകൾ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സി.ബി.ഐ.ക്ക് അന്വേഷിക്കാം. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. ഇതൊരു പ്രശ്നം തന്നെയാണ്. അതാണ് മുൻകൂർ അനുമതി പുനഃപരിശോധിക്കണമെന്ന് സി.പി.എം. നിർദേശിക്കാൻ കാരണം. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. സി.ബി.ഐ. അന്വേഷിക്കണമെന്ന് ഒരുവർഷംമുമ്പ് സർക്കാർ ആവശ്യപ്പെട്ടതാണ്.

അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവർഷമായിട്ടും സി.ബി.ഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഒരാളിൽനിന്ന് മൊഴിയെടുത്തുവെന്നത് മാത്രമാണ് നടന്നത്. അതിനുശേഷം അന്വേഷണം മരവിപ്പിച്ചു. കോൺഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമാണിത്‌. കശുവണ്ടിവികസന കോർപറേഷനിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നുതന്നെയാണ് സർക്കാർ നിലപാട്. അത് അന്വേഷിക്കാൻ ഇവിടെത്തന്നെ ഏജൻസികളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends