Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

സി.പി.എമ്മിന് സി.ബി.ഐ വേണ്ട; വിമര്‍ശനവുമായി വി.മുരളീധരന്‍; വിശദീകരണവുമായി മന്ത്രിമാര്‍; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ചുണ്ടികാട്ടി എ.കെ ബാലന്‍; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ലിസ്റ്റ് നിരത്തി ബി.ജെ.പി; സര്‍ക്കാര്‍ നീക്കം അധാര്‍മികമെന്ന് രമേശ് ചെന്നിത്തല

24 OCTOBER 2020 04:34 PM IST
മലയാളി വാര്‍ത്ത

സി.ബി.ഐയെ ലൈഫ് മിഷന്‍ അന്വേഷണത്തില്‍ നിന്നും മാറ്റം. അതിനുള്ള തയ്യാറെടുപ്പിലാണ് സി.പി.എം സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഒപ്പം സി.പി.ഐയുടെ നിലപാടും സി.ബി.ഐയെ നിയന്ത്രക്കണം എന്നതാണ്. ഇതോടെ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ എന്തിന് സി.ബി.ഐയെ പേടിക്കുന്നവെന്നതിന് കാരണം നിരത്തുകയാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയില്‍ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സുപ്രീം കോടതിവരെ പോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകന് ഹാജരാകാന്‍ ഒരുതവണ കൊടുത്തത് 25 ലക്ഷമാണ്. ഏറ്റവുമൊടുവില്‍ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതും. യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ അതിലും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ പോയത്. സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകില്ലെന്നും മുരളീദരന്‍ പറഞ്ഞു.

ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ 2014 ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സീതാറാം യെച്ചൂരിയും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. ആന്ധ്രാപ്രദേശിലെ അമരാവതി ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് അവിടുത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. 2019ലെ പൊള്ളാച്ചി പീഡനക്കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം പോളിറ്റ്‌ബ്യോറോ അംഗം ജി. രാമകൃഷ്ണനാണ്. 2014 ല്‍ സ്വാമി അസീമാനന്ദയ്‌ക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം നേതാവായ ബസുദേവ് ആചാര്യ ആണെന്നും മുരളീധരന്‍ ചുണ്ടികാട്ടി.

അതെ സമയം വി മുരളീധരനന്റെ പ്രസ്താവന തള്ളി മന്ത്രി എ കെ ബാലന്‍ രംഗത്ത് വന്നു. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറയുന്നു. ഏത് ഏജന്‍സിയെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലന്‍ വിശദീകരിച്ചു. സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്ന് എ കെ ബാലന്‍ പറഞ്ഞു.

സിബിഐയെ വിലക്കാനുള്ള സിപിഎം നിര്‍ദ്ദേശത്തെ സിപിഐ പിന്തുണച്ചപ്പോള്‍ സര്‍ക്കാര്‍ ശ്രമം അഴിമതി മൂടിവെക്കാനാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ സിബിഐയെ വിലക്കുന്നത്. എന്നാല്‍ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണ്ണക്കടത്തടമുള്ള കേസുകള്‍ കേന്ദ്ര അന്വേഷിക്കണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണ്. അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം'. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ വിവിധ കേസുകളില്‍ പിടിമുറുക്കുമ്പോഴാണ് സിബിഐയെ പടിക്ക് പുറത്താക്കാനുള്ള നടപടി. സിബിഐ അന്വേഷണത്തിന് കേരളം നല്‍കിയ പൊതു അനുമതി പിന്‍വലിക്കണമെന്ന ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്രാ പോലുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിന്‍വലിച്ചത് മാതൃകയാക്കാനാണ് കേരളത്തിന്റെ ശ്രമം.

ദേശീയ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയപ്രേരിതമായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനവും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള പൊതുഅനുമതി പിന്‍വലിച്ചതും വിമര്‍ശനങ്ങളെ നേരിടാന്‍ സിപിഎം ആയുധമാക്കുന്നു. എന്നാല്‍ കെപിസിസി സര്‍ക്കാര്‍ തീരുമാനത്തിനെതിരാണ്. പൊതു അനുമതി പിന്‍വലിക്കുന്നതില്‍ മന്ത്രിസഭാ തീരുമാനമെടുത്താല്‍ മതിയെന്നാണ് നിയമവകുപ്പ് വിശദീകരണം. ഉത്തരവിറങ്ങിയാല്‍ സിബിഐ അന്വേഷണം കോടതിയും സംസ്ഥാനസര്‍ക്കാറും ആവശ്യപ്പെടുന്ന കേസുകളില്‍ മാത്രമായി ചുരുങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends