ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍
എല്ലാം കണ്ണു അടച്ചു തുറക്കുന്ന വേഗത്തില്‍. ഇത്രയും വേഗത്തില്‍ ഇന്നുവരെ കേരളത്തിലെ ഒരു കേസിലും ഒരു അന്വേഷണ എജന്‍സിയും നടപടിയുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. കോടതിയില്‍ മുന്‍കുമാര്‍ ജാമ്യപേക്ഷ തള്ളി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇ.ഡിയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശിവശങ്കര്‍ ചികില്‍സയിലിരിക്കുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. സമന്‍സ് കൈമാറി. ഇനി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രം മതി. ഇ.ഡിയുടെ കസ്റ്റഡിയിലാണ് ഇപ്പോള്‍ ശിവശങ്കര്‍. അതുകൊണ്ടു തന്നെ അറസ്റ്റ് വെറും നടപടി ക്രമം പൂര്‍ത്തിയാക്കുകമാത്രമാണ്. ഇതോടെ ഒരിക്കല്‍ മുഖ്യമന്ത്രിയെക്കാല്‍ വലിയ സൂപ്പര്‍ പവറായിരുന്ന ശിവശങ്കറിന്റെ പതനം പൂര്‍ത്തിയാകുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെ അദ്ദേഹത്തിനെ അറസ്റ്റു ചെയ്യാന്‍ കേന്ദ്ര എജന്‍സികള്‍ മത്സരത്തിലായിരുന്നു. പക്ഷേ ആദ്യം ഒടിയെത്തിയത് ഇ.ഡിയാണെന്നുമാത്രം. കസ്റ്റംസിന്റെയും ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഇഡിക്കും കസ്റ്റംസിനും ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങി. കസ്റ്റംസ് ഉടന്‍ തന്നെ ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര എജന്‍സികള്‍ ഒന്നിച്ച് ഇയാളെ ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളികളയാന്‍ സാധിക്കില്ല.
വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാവകാശം അന്വേഷണ എജന്‍സികള്‍ അദ്ദേഹത്തിന് നല്‍കിയില്ല. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപക്ഷ നല്‍കിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 16ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നല്‍കി ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓര്‍ത്തോ വിഭാഗം ഐസിയുവിലാക്കി. അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടര്‍ന്ന് ശിവശങ്കര്‍ ഡിസ്ചാര്‍ജായി ആയുര്‍വേദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. അവിടെ നിന്നാണ് ഇപ്പോള്‍ സമന്‍സ് നല്‍കി ഇ.ഡി ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടു പോയത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സര്‍വാധികാരിയായി വിലസിയിടത്തുനിന്നാണ് എം. ശിവശങ്കര്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ പതനം. മുഖ്യമന്ത്രി ഏതൊക്കെ ഫയല്‍ ഒപ്പിടണമെന്ന് വരെ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്പ്രിങ്കഌ വന്നപ്പോള്‍ പോലും കൂസലില്ലാതെ നിന്ന ഐ.ടി. സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ വിധി കുറിക്കപ്പെട്ട ദിവസം ജൂണ്‍ 30 ആയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജിനുള്ളില്‍ സ്വര്‍ണം മാത്രമല്ല ഉണ്ടായിരുന്നത്. സന്ദീപ്, സരിത്ത് സ്വപ്‌ന അവിടെ നിന്ന് ശിവശങ്കര്‍. ബന്ധങ്ങളുടെ ചങ്ങല ഉന്നതങ്ങളിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണ്.
ആദ്യഘട്ടത്തില്‍ ശിവശങ്കറിനെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. സ്‌പെയ്‌സ് പാര്‍ക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പകല്‍പോലെ വ്യക്തമായി. അവിടെ ശിവശങ്കര്‍ എന്ന സംസ്ഥാനത്തെ നാളുകള്‍ കുറിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തണ്‍ ചോദ്യം ചെയ്യലുകളായിരുന്നു. എന്‍.ഐ.എ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇ.ഡി. ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനില്‍ സി.ബി.ഐ. കൂടി എത്തി.
സ്വര്‍ണക്കടത്ത് കേസിന്റെ നാള്‍വഴി:
ജൂണ്‍ 30 ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബഗേജ് കണ്ടെത്തുന്നു.
ഐടി വകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്‌ക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്‌ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നു.
ജൂലൈ 16 എം. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തു. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രത കുറവ് ഉണ്ടായെന്ന് വിലയിരുത്തല്‍.
ജൂലൈ 7 ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
ജൂലൈ 14 ശിവശങ്കറിന്റെ ഭാഗത്ത് വീഴചയുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി.
ജൂലൈ 14 ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
ജൂലൈ 16 ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുന്നു.
ജൂലൈ 23 ശിവശങ്കറിനെ എന്‍.ഐ.എ. ചോദ്യം ചെയ്യുന്നു.
ജൂലൈ 27 എന്‍.ഐ.എ. വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
ജൂലൈ 28 പത്ത് മണിക്കൂറോളം എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
ഓഗസ്റ്റ് 3 ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു.
സെപ്റ്റംബര്‍ 24 സ്വപ്‌നയെയും ശിവശങ്കറിനെയും എന്‍.ഐ.എ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ 10 ശിവശങ്കറിനെയും സ്വപ്‌നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ 14 ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇ.ഡി. ഓഫീസില്‍ ഹാജരാകാതെ ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
ഒക്ടോബര്‍ 15 ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
ഒക്ടോബര്‍ 16 കസ്റ്റംസ് ശിവശങ്കറെ വീട്ടിലെത്തി കൊണ്ടുപോകുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.
ഒക്ടോബര്‍ 23 ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ തടഞ്ഞു
ഒക്ടോബര്‍ 28 ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളി
ഒക്ടോബര്‍ 28 എന്‍ഫോഴ്‌സ്‌മെന്റ് സംഘം ശിവശങ്കറിനെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു.
ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജിക്കായിയുള്ള ആവശ്യവും ശക്തമാകുകയാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാണ് ഇതോടെ തെളിയുന്നത്. അതുകൊണ്ടു തന്നെ മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ബി.ജെ.പിയും ഉയര്‍ത്തിക്കഴിഞ്ഞു. ശക്തമായ പ്രതിഷേധങ്ങള്‍ക്കായും ഇനി കേരളം സാക്ഷ്യം വഹിക്കുക.
https://www.facebook.com/Malayalivartha