Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

30 OCTOBER 2020 05:06 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയുടെ കവിയൂര്‍ക്കേസിലെ പങ്ക് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപമാണ് ബിനീഷ് അറസ്റ്റിലാകാന്‍ കാരണമെന്നാണ് ക്രൈം നന്ദകുമാര്‍ തന്റെ പോസ്റ്റിലൂടെ ആരോപിക്കുന്നത്. ബിനീഷിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ഒന്നുമാത്രമാണ് കവിയൂര്‍ കേസ് എങ്കിലും ബിനീഷും സി.പി.എമ്മിന്റെ മറ്റു നേതാക്കളും ചേര്‍ന്ന് ആ കുടുംബത്തിനോട് കാട്ടിയ ക്രൂരത വളരെ വലുതാണെന്ന് നന്ദകുമാര്‍ ചൂണ്ടികാട്ടുന്നു. സി.പി.എമ്മിലെ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായും ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു.

ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപം...!
അധോലോക മാഫിയാത്തലവന്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍.....
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും അധോലോക ഗുണ്ടാ മാഫിയാത്തലവനുമായ ബിനീഷ് കോടിയേരിയുടെ പതനം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോടിയേരി പുത്രന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ആദ്യം കണക്ക് പറയേണ്ടി വരിക ഏതിനെന്നത് മാത്രമായിരുന്നു ചോദ്യചിഹ്നമായ് അവശേഷിച്ചിരുന്നത്.
കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാല്‍സംഘം ചെയ്ത പ്രമുഖരില്‍ ഒരാള്‍ ബീനീഷ് കോടിയേരിയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്ത 2004 ഡിസംബര്‍ ലക്കം ക്രൈമിലൂടെയാണ് ലോകം അറിഞ്ഞത്.

2004 സെപ്തംബര്‍ 27ന് അര്‍ദ്ധരാത്രിയാണ് കവിയൂര്‍ ചുമത്തറ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരി അടങ്ങുന്ന അഞ്ചംഗ കുടുംബം കൊല്ലപ്പെടുന്നത്. ഇതിന്പിന്നാലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ശ്രീമതി ടീച്ചര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത സുന്ദരിയും നര്‍ത്തകിയുമായ മകള്‍ അനഘ കന്യകയാണെന്നും ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആ കുടുംബം ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞുകൊണ്ട് പിറ്റേ ദിവസം തന്നെ പത്രസമ്മേളനം നടത്തുകയുണ്ടായി. അനഘയെ ബലാല്‍സംഘം ചെയ്ത മാര്‍ക്സിറ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്‍മാരേയും മക്കളേയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ശ്രീമതിടീച്ചര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് അധികം താമസിക്കാതെ തന്നെ ബോദ്ധ്യപ്പെട്ടു.
നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്

അനഘയുടെ കന്യാചര്‍മം തുടര്‍ച്ചയായി വിഛേദിക്കപ്പെട്ടതായി വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്രീമതി ടീച്ചറുടെ പ്രസ്താവനകള്‍ ആകെ തകിടം മറിഞ്ഞു. കൂടാതെ കവിയൂരിലെ മരണങ്ങളില്‍ ശ്രീമതി ടീച്ചര്‍ സംരക്ഷിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വമ്പന്മാരുടെ ചെറുതല്ലാത്ത പങ്കിനും വ്യക്തത കൈവന്നു.

സജി നന്ത്യാട്ട് സിനിമാ നിര്‍മാതാവിന്റെ ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാമോഹം നല്‍കി സജി നന്ത്യാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയും എംഎ ബേബിയും മകന്‍ അശോക് ബേബിയും കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥും അടക്കമുള്ളവര്‍ അനഘയെ നിരന്തരമായി ലൈംഗികമായി പിച്ചിച്ചീന്തിയെന്നും ഉന്നത വിഐപികള്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ കേസന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനഘയുടെ സുഹൃത്തായ ഒരു പെണ്‍കുട്ടി ശ്രീലേഖ എന്ന പേരില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിന് ഒരു കത്തയക്കുകയുണ്ടായി. ഈ കത്തിന്റെ കോപ്പി കിട്ടിയതിനെ തുടര്‍ന്ന് ക്രൈം അന്വേഷണം നടത്തുകയും കത്തിലെ കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന് കണ്ടെത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഈ പ്രമുഖ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു എന്നും ക്രൈം പ്രസീദ്ധീകരിക്കുകയുണ്ടായി.

തുടര്‍ന്നും ക്രൈം ബിനീഷ് കോടിയേരിയെക്കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായ് വര്‍ത്തിക്കുന്ന അധോലോക മാഫിയാ തലവനുമൊക്കെയായ് വിലസുന്ന ബീനീഷ് കോടിയേരിയെക്കുറിച്ച് പല ലക്കങ്ങളിലായി ക്രൈം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേബല്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് കോടികളാണ് ബിനീഷ് കോടിയേരിയും പിതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗള്‍ഫില്‍ കൈപ്പറ്റിയിരുന്നതെന്ന വിവരവും ക്രൈം പുറത്തുവിടുകയുണ്ടായി. ബിനീഷ് കോടിയേരിയുടെ അമ്മ വിനോദിനി ആലപ്പാട്ട് സണ്ണിയുടെ കീപ്പായിരുന്നതായും സ്വര്‍ണ്ണം കടത്തുന്നതിന്റെ കാരിയറായിരുന്നതായും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെയെല്ലാം അന്ത്യം ഭീകരമായിരിക്കുമെന്നും ബിനീഷ് കോടിയേരിയും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ളവരെ കാത്തിരിക്കുന്നത് ദയനീയമായ കാരാഗ്രഹ വാസമായിരിക്കുമെന്നും ക്രൈം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പാവം നമ്പൂതിരി പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ശേഷം ആ കുടുംബത്തെ ഒന്നടങ്കം കൊലപ്പടുത്തി തെളിവുകള്‍ നശിപ്പിച്ചതിന്റെ പാപവും ശാപവും അനുഭവിക്കാതെ ഇവര്‍ എവിടെപ്പോകും...?
ചെയ്തു പോയ പാപങ്ങളുടെ തിരിച്ചടികള്‍ക്ക് തുടക്കം കുറിച്ച്കഴിഞ്ഞു. അതിന്റെ തെളിവാണ് ബാംഗ്ലൂരില്‍ മയക്കമരുന്നു മാഫിയാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

പാവപ്പെട്ട തൊഴിലാളികളുടേയും കര്‍ഷകരുടേയും പീഢിതരുടേയും പാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട കാപാലികര്‍ ഒന്നൊന്നായി കടപുഴകി തുടങ്ങുന്നു...! പാര്‍ട്ടിയുടെ കടയ്ക്കല്‍ വെച്ച കത്തി, മരം വെട്ടുകാരന്റെ തലയറുക്കാതെ ഇനി വിശ്രമിക്കാന്‍ ഇടയില്ല..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (2 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (2 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (2 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (2 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (3 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (3 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (3 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (4 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (4 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (4 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (4 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (5 hours ago)

Malayali Vartha Recommends