Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

30 OCTOBER 2020 05:06 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയുടെ കവിയൂര്‍ക്കേസിലെ പങ്ക് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപമാണ് ബിനീഷ് അറസ്റ്റിലാകാന്‍ കാരണമെന്നാണ് ക്രൈം നന്ദകുമാര്‍ തന്റെ പോസ്റ്റിലൂടെ ആരോപിക്കുന്നത്. ബിനീഷിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ഒന്നുമാത്രമാണ് കവിയൂര്‍ കേസ് എങ്കിലും ബിനീഷും സി.പി.എമ്മിന്റെ മറ്റു നേതാക്കളും ചേര്‍ന്ന് ആ കുടുംബത്തിനോട് കാട്ടിയ ക്രൂരത വളരെ വലുതാണെന്ന് നന്ദകുമാര്‍ ചൂണ്ടികാട്ടുന്നു. സി.പി.എമ്മിലെ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായും ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു.

ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപം...!
അധോലോക മാഫിയാത്തലവന്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍.....
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും അധോലോക ഗുണ്ടാ മാഫിയാത്തലവനുമായ ബിനീഷ് കോടിയേരിയുടെ പതനം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോടിയേരി പുത്രന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ആദ്യം കണക്ക് പറയേണ്ടി വരിക ഏതിനെന്നത് മാത്രമായിരുന്നു ചോദ്യചിഹ്നമായ് അവശേഷിച്ചിരുന്നത്.
കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാല്‍സംഘം ചെയ്ത പ്രമുഖരില്‍ ഒരാള്‍ ബീനീഷ് കോടിയേരിയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്ത 2004 ഡിസംബര്‍ ലക്കം ക്രൈമിലൂടെയാണ് ലോകം അറിഞ്ഞത്.

2004 സെപ്തംബര്‍ 27ന് അര്‍ദ്ധരാത്രിയാണ് കവിയൂര്‍ ചുമത്തറ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരി അടങ്ങുന്ന അഞ്ചംഗ കുടുംബം കൊല്ലപ്പെടുന്നത്. ഇതിന്പിന്നാലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ശ്രീമതി ടീച്ചര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത സുന്ദരിയും നര്‍ത്തകിയുമായ മകള്‍ അനഘ കന്യകയാണെന്നും ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആ കുടുംബം ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞുകൊണ്ട് പിറ്റേ ദിവസം തന്നെ പത്രസമ്മേളനം നടത്തുകയുണ്ടായി. അനഘയെ ബലാല്‍സംഘം ചെയ്ത മാര്‍ക്സിറ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്‍മാരേയും മക്കളേയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ശ്രീമതിടീച്ചര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് അധികം താമസിക്കാതെ തന്നെ ബോദ്ധ്യപ്പെട്ടു.
നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്

അനഘയുടെ കന്യാചര്‍മം തുടര്‍ച്ചയായി വിഛേദിക്കപ്പെട്ടതായി വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്രീമതി ടീച്ചറുടെ പ്രസ്താവനകള്‍ ആകെ തകിടം മറിഞ്ഞു. കൂടാതെ കവിയൂരിലെ മരണങ്ങളില്‍ ശ്രീമതി ടീച്ചര്‍ സംരക്ഷിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വമ്പന്മാരുടെ ചെറുതല്ലാത്ത പങ്കിനും വ്യക്തത കൈവന്നു.

സജി നന്ത്യാട്ട് സിനിമാ നിര്‍മാതാവിന്റെ ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാമോഹം നല്‍കി സജി നന്ത്യാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയും എംഎ ബേബിയും മകന്‍ അശോക് ബേബിയും കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥും അടക്കമുള്ളവര്‍ അനഘയെ നിരന്തരമായി ലൈംഗികമായി പിച്ചിച്ചീന്തിയെന്നും ഉന്നത വിഐപികള്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ കേസന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനഘയുടെ സുഹൃത്തായ ഒരു പെണ്‍കുട്ടി ശ്രീലേഖ എന്ന പേരില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിന് ഒരു കത്തയക്കുകയുണ്ടായി. ഈ കത്തിന്റെ കോപ്പി കിട്ടിയതിനെ തുടര്‍ന്ന് ക്രൈം അന്വേഷണം നടത്തുകയും കത്തിലെ കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന് കണ്ടെത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഈ പ്രമുഖ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു എന്നും ക്രൈം പ്രസീദ്ധീകരിക്കുകയുണ്ടായി.

തുടര്‍ന്നും ക്രൈം ബിനീഷ് കോടിയേരിയെക്കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായ് വര്‍ത്തിക്കുന്ന അധോലോക മാഫിയാ തലവനുമൊക്കെയായ് വിലസുന്ന ബീനീഷ് കോടിയേരിയെക്കുറിച്ച് പല ലക്കങ്ങളിലായി ക്രൈം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേബല്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് കോടികളാണ് ബിനീഷ് കോടിയേരിയും പിതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗള്‍ഫില്‍ കൈപ്പറ്റിയിരുന്നതെന്ന വിവരവും ക്രൈം പുറത്തുവിടുകയുണ്ടായി. ബിനീഷ് കോടിയേരിയുടെ അമ്മ വിനോദിനി ആലപ്പാട്ട് സണ്ണിയുടെ കീപ്പായിരുന്നതായും സ്വര്‍ണ്ണം കടത്തുന്നതിന്റെ കാരിയറായിരുന്നതായും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെയെല്ലാം അന്ത്യം ഭീകരമായിരിക്കുമെന്നും ബിനീഷ് കോടിയേരിയും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ളവരെ കാത്തിരിക്കുന്നത് ദയനീയമായ കാരാഗ്രഹ വാസമായിരിക്കുമെന്നും ക്രൈം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പാവം നമ്പൂതിരി പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ശേഷം ആ കുടുംബത്തെ ഒന്നടങ്കം കൊലപ്പടുത്തി തെളിവുകള്‍ നശിപ്പിച്ചതിന്റെ പാപവും ശാപവും അനുഭവിക്കാതെ ഇവര്‍ എവിടെപ്പോകും...?
ചെയ്തു പോയ പാപങ്ങളുടെ തിരിച്ചടികള്‍ക്ക് തുടക്കം കുറിച്ച്കഴിഞ്ഞു. അതിന്റെ തെളിവാണ് ബാംഗ്ലൂരില്‍ മയക്കമരുന്നു മാഫിയാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

പാവപ്പെട്ട തൊഴിലാളികളുടേയും കര്‍ഷകരുടേയും പീഢിതരുടേയും പാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട കാപാലികര്‍ ഒന്നൊന്നായി കടപുഴകി തുടങ്ങുന്നു...! പാര്‍ട്ടിയുടെ കടയ്ക്കല്‍ വെച്ച കത്തി, മരം വെട്ടുകാരന്റെ തലയറുക്കാതെ ഇനി വിശ്രമിക്കാന്‍ ഇടയില്ല..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends