Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

30 OCTOBER 2020 05:06 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയുടെ കവിയൂര്‍ക്കേസിലെ പങ്ക് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപമാണ് ബിനീഷ് അറസ്റ്റിലാകാന്‍ കാരണമെന്നാണ് ക്രൈം നന്ദകുമാര്‍ തന്റെ പോസ്റ്റിലൂടെ ആരോപിക്കുന്നത്. ബിനീഷിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ഒന്നുമാത്രമാണ് കവിയൂര്‍ കേസ് എങ്കിലും ബിനീഷും സി.പി.എമ്മിന്റെ മറ്റു നേതാക്കളും ചേര്‍ന്ന് ആ കുടുംബത്തിനോട് കാട്ടിയ ക്രൂരത വളരെ വലുതാണെന്ന് നന്ദകുമാര്‍ ചൂണ്ടികാട്ടുന്നു. സി.പി.എമ്മിലെ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായും ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു.

ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബീനീഷ് കോടിയേരി പിച്ചിച്ചീന്തിയ അനഘയുടേയും കുടുംബത്തിന്റേയും ശാപം...!
അധോലോക മാഫിയാത്തലവന്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍.....
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും അധോലോക ഗുണ്ടാ മാഫിയാത്തലവനുമായ ബിനീഷ് കോടിയേരിയുടെ പതനം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോടിയേരി പുത്രന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ആദ്യം കണക്ക് പറയേണ്ടി വരിക ഏതിനെന്നത് മാത്രമായിരുന്നു ചോദ്യചിഹ്നമായ് അവശേഷിച്ചിരുന്നത്.
കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാല്‍സംഘം ചെയ്ത പ്രമുഖരില്‍ ഒരാള്‍ ബീനീഷ് കോടിയേരിയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്ത 2004 ഡിസംബര്‍ ലക്കം ക്രൈമിലൂടെയാണ് ലോകം അറിഞ്ഞത്.

2004 സെപ്തംബര്‍ 27ന് അര്‍ദ്ധരാത്രിയാണ് കവിയൂര്‍ ചുമത്തറ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരി അടങ്ങുന്ന അഞ്ചംഗ കുടുംബം കൊല്ലപ്പെടുന്നത്. ഇതിന്പിന്നാലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ശ്രീമതി ടീച്ചര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത സുന്ദരിയും നര്‍ത്തകിയുമായ മകള്‍ അനഘ കന്യകയാണെന്നും ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആ കുടുംബം ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞുകൊണ്ട് പിറ്റേ ദിവസം തന്നെ പത്രസമ്മേളനം നടത്തുകയുണ്ടായി. അനഘയെ ബലാല്‍സംഘം ചെയ്ത മാര്‍ക്സിറ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്‍മാരേയും മക്കളേയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ശ്രീമതിടീച്ചര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് അധികം താമസിക്കാതെ തന്നെ ബോദ്ധ്യപ്പെട്ടു.
നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്

അനഘയുടെ കന്യാചര്‍മം തുടര്‍ച്ചയായി വിഛേദിക്കപ്പെട്ടതായി വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്രീമതി ടീച്ചറുടെ പ്രസ്താവനകള്‍ ആകെ തകിടം മറിഞ്ഞു. കൂടാതെ കവിയൂരിലെ മരണങ്ങളില്‍ ശ്രീമതി ടീച്ചര്‍ സംരക്ഷിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വമ്പന്മാരുടെ ചെറുതല്ലാത്ത പങ്കിനും വ്യക്തത കൈവന്നു.

സജി നന്ത്യാട്ട് സിനിമാ നിര്‍മാതാവിന്റെ ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാമോഹം നല്‍കി സജി നന്ത്യാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയും എംഎ ബേബിയും മകന്‍ അശോക് ബേബിയും കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥും അടക്കമുള്ളവര്‍ അനഘയെ നിരന്തരമായി ലൈംഗികമായി പിച്ചിച്ചീന്തിയെന്നും ഉന്നത വിഐപികള്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ കേസന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനഘയുടെ സുഹൃത്തായ ഒരു പെണ്‍കുട്ടി ശ്രീലേഖ എന്ന പേരില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിന് ഒരു കത്തയക്കുകയുണ്ടായി. ഈ കത്തിന്റെ കോപ്പി കിട്ടിയതിനെ തുടര്‍ന്ന് ക്രൈം അന്വേഷണം നടത്തുകയും കത്തിലെ കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന് കണ്ടെത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഈ പ്രമുഖ നേതാക്കന്‍മാരുടെ നിര്‍ദ്ദേശപ്രകാരം തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുന്നതിനായി പൂജാരിയും സാധുവുമായ നാരായണന്‍ നമ്പൂതിരിയേയും അനഘയേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന്റെ പിന്നിലും മുഖ്യ നേതൃത്വം വഹിച്ചത് ബിനീഷ് കോടിയേരിയായിരുന്നു എന്നും ക്രൈം പ്രസീദ്ധീകരിക്കുകയുണ്ടായി.

തുടര്‍ന്നും ക്രൈം ബിനീഷ് കോടിയേരിയെക്കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായ് വര്‍ത്തിക്കുന്ന അധോലോക മാഫിയാ തലവനുമൊക്കെയായ് വിലസുന്ന ബീനീഷ് കോടിയേരിയെക്കുറിച്ച് പല ലക്കങ്ങളിലായി ക്രൈം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേബല്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് കോടികളാണ് ബിനീഷ് കോടിയേരിയും പിതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗള്‍ഫില്‍ കൈപ്പറ്റിയിരുന്നതെന്ന വിവരവും ക്രൈം പുറത്തുവിടുകയുണ്ടായി. ബിനീഷ് കോടിയേരിയുടെ അമ്മ വിനോദിനി ആലപ്പാട്ട് സണ്ണിയുടെ കീപ്പായിരുന്നതായും സ്വര്‍ണ്ണം കടത്തുന്നതിന്റെ കാരിയറായിരുന്നതായും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെയെല്ലാം അന്ത്യം ഭീകരമായിരിക്കുമെന്നും ബിനീഷ് കോടിയേരിയും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ളവരെ കാത്തിരിക്കുന്നത് ദയനീയമായ കാരാഗ്രഹ വാസമായിരിക്കുമെന്നും ക്രൈം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പാവം നമ്പൂതിരി പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ ശേഷം ആ കുടുംബത്തെ ഒന്നടങ്കം കൊലപ്പടുത്തി തെളിവുകള്‍ നശിപ്പിച്ചതിന്റെ പാപവും ശാപവും അനുഭവിക്കാതെ ഇവര്‍ എവിടെപ്പോകും...?
ചെയ്തു പോയ പാപങ്ങളുടെ തിരിച്ചടികള്‍ക്ക് തുടക്കം കുറിച്ച്കഴിഞ്ഞു. അതിന്റെ തെളിവാണ് ബാംഗ്ലൂരില്‍ മയക്കമരുന്നു മാഫിയാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

പാവപ്പെട്ട തൊഴിലാളികളുടേയും കര്‍ഷകരുടേയും പീഢിതരുടേയും പാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട കാപാലികര്‍ ഒന്നൊന്നായി കടപുഴകി തുടങ്ങുന്നു...! പാര്‍ട്ടിയുടെ കടയ്ക്കല്‍ വെച്ച കത്തി, മരം വെട്ടുകാരന്റെ തലയറുക്കാതെ ഇനി വിശ്രമിക്കാന്‍ ഇടയില്ല..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി  (4 hours ago)

260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹര്‍ജി  (4 hours ago)

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി  (4 hours ago)

എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഗതാഗത വകുപ്പ്  (5 hours ago)

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി  (5 hours ago)

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനാല്‍ വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി  (5 hours ago)

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു  (5 hours ago)

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി  (5 hours ago)

കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു  (6 hours ago)

ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍  (6 hours ago)

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍  (6 hours ago)

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?  (8 hours ago)

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (8 hours ago)

Malayali Vartha Recommends