Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാല്‍ നൂറ്റാണ്ടിനു ശേഷം പ്രതി സ്വയം മുന്നോട്ടുവന്നു, 'ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'... അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്

26 NOVEMBER 2020 06:40 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ജോര്‍ജിയയില്‍ലെ ഒരു ഹോട്ടലില്‍ വെയിറ്ററായിരുന്ന ക്രിസ്റ്റഫറിനെ 1995 ഏപ്രില്‍ 26 മുതല്‍ കാണാതായി. പിന്നീട് തലയ്ക്കു വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പകുതി മുങ്ങിയ നിലയില്‍ കാറും കണ്ടെത്തി. അന്വേഷണം തകൃതിയായി നടന്നെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. സംശയത്തിന്റെ നിഴലില്‍ പോലും ആരും ഉണ്ടായില്ല. സാക്ഷികളും. ആയുധം പോലും കണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ കേസ് അവസാനിക്കുകയായിരുന്നു.

ഈ മാസം 18-ന് അമേരിക്കയിലെ ജോര്‍ജിയയിലുളള ഡിക്കേറ്ററില്‍ പൊലീസ് ഡിക്ടറ്റീവ് ആയ സീന്‍ മുഖാദമിന്  ഒരു ഫോണ്‍ കോള്‍ വന്നു. 'വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'-ഇതായിരുന്നു മറുവശത്തുനിന്നുള്ള വാചകം. ജോണി ഡ്വയിറ്റ് വിറ്റഡ് എന്നയാളാണ് ഡിക്കേറ്റര്‍ പൊലീസിലേക്ക് വിളിച്ചത്. 1995 ഏപ്രിലില്‍ നഗരത്തിന് പുറത്ത് വനപ്രദേശത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റഫര്‍ ആല്‍വിന്‍ ഡെയ്ലി എന്ന 26-കാരനെ കൊന്നത് താനാണെന്നു ജോണി പറഞ്ഞു. ഇതോടെ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ കൊലയാളി തന്നെ തുമ്പുമായി പൊലീസിനെ തേടിയെത്തി.

എന്നാല്‍ ഏതു വര്‍ഷമാണ് കൊല നടത്തിയതെന്ന് 53-കാരനായ ജോണിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മേഖലയില്‍ 1980 മുതല്‍ നടന്ന എല്ലാ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വിവരം അന്വേഷണ സംഘം പരിശോധിച്ചു. തുടര്‍ന്ന് ജോണി പറഞ്ഞതുമായി സാമ്യമുള്ള കേസുകള്‍ വേര്‍തിരിച്ച് കൃത്യമായ വര്‍ഷം കണ്ടെത്തി. പിന്നീട് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളയാള്‍ക്കു മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും ശരിയുത്തരം കിട്ടിയതോടെ സീനും മറ്റ് ഉദ്യോഗസ്ഥരും ജോണിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അവരെ ജോണ്‍ സംഭവം നടന്ന സ്ഥലത്തെത്തിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് അതേ സ്ഥലത്ത് ടെന്നെസി നദിയിലാണ് ക്രിസ്റ്റഫറിന്റെ വാഹനം ആക്സിലേറ്ററില്‍ കല്ല് കെട്ടി പകുതി മുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയതോടെ ജോണി പറയുന്നത് സത്യമാണെന്ന് അനേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

എന്തിനാണ് ജോണി ക്രിസ്റ്റഫറിനെ കൊന്നതെന്നു വെളിപ്പെടുത്താന്‍ സീന്‍ തയാറായില്ല. ഗുരുതരമായ ശ്വാസകോശ അര്‍ബുദം ബാധിച്ച ജോണി, മരിക്കുന്നതിനു മുമ്പ് തന്റെ മനസിലെ ഭാരം ഇറക്കിവയ്ക്കാന്‍ വേണ്ടിയാണ് കൊലക്കുറ്റം ഏറ്റുപറഞ്ഞതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേസ് ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന ക്രിസ്റ്റഫറിന്റെ കുടുംബത്തിനും ആശ്ചര്യമായിരുന്നു ജോണിയുടെ ഏറ്റുപറച്ചില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (3 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (9 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (13 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (15 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (41 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (48 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (5 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (5 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (5 hours ago)

Malayali Vartha Recommends