Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാല്‍ നൂറ്റാണ്ടിനു ശേഷം പ്രതി സ്വയം മുന്നോട്ടുവന്നു, 'ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'... അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്

26 NOVEMBER 2020 06:40 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ജോര്‍ജിയയില്‍ലെ ഒരു ഹോട്ടലില്‍ വെയിറ്ററായിരുന്ന ക്രിസ്റ്റഫറിനെ 1995 ഏപ്രില്‍ 26 മുതല്‍ കാണാതായി. പിന്നീട് തലയ്ക്കു വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പകുതി മുങ്ങിയ നിലയില്‍ കാറും കണ്ടെത്തി. അന്വേഷണം തകൃതിയായി നടന്നെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. സംശയത്തിന്റെ നിഴലില്‍ പോലും ആരും ഉണ്ടായില്ല. സാക്ഷികളും. ആയുധം പോലും കണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ കേസ് അവസാനിക്കുകയായിരുന്നു.

ഈ മാസം 18-ന് അമേരിക്കയിലെ ജോര്‍ജിയയിലുളള ഡിക്കേറ്ററില്‍ പൊലീസ് ഡിക്ടറ്റീവ് ആയ സീന്‍ മുഖാദമിന്  ഒരു ഫോണ്‍ കോള്‍ വന്നു. 'വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'-ഇതായിരുന്നു മറുവശത്തുനിന്നുള്ള വാചകം. ജോണി ഡ്വയിറ്റ് വിറ്റഡ് എന്നയാളാണ് ഡിക്കേറ്റര്‍ പൊലീസിലേക്ക് വിളിച്ചത്. 1995 ഏപ്രിലില്‍ നഗരത്തിന് പുറത്ത് വനപ്രദേശത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റഫര്‍ ആല്‍വിന്‍ ഡെയ്ലി എന്ന 26-കാരനെ കൊന്നത് താനാണെന്നു ജോണി പറഞ്ഞു. ഇതോടെ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ കൊലയാളി തന്നെ തുമ്പുമായി പൊലീസിനെ തേടിയെത്തി.

എന്നാല്‍ ഏതു വര്‍ഷമാണ് കൊല നടത്തിയതെന്ന് 53-കാരനായ ജോണിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മേഖലയില്‍ 1980 മുതല്‍ നടന്ന എല്ലാ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വിവരം അന്വേഷണ സംഘം പരിശോധിച്ചു. തുടര്‍ന്ന് ജോണി പറഞ്ഞതുമായി സാമ്യമുള്ള കേസുകള്‍ വേര്‍തിരിച്ച് കൃത്യമായ വര്‍ഷം കണ്ടെത്തി. പിന്നീട് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളയാള്‍ക്കു മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും ശരിയുത്തരം കിട്ടിയതോടെ സീനും മറ്റ് ഉദ്യോഗസ്ഥരും ജോണിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അവരെ ജോണ്‍ സംഭവം നടന്ന സ്ഥലത്തെത്തിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് അതേ സ്ഥലത്ത് ടെന്നെസി നദിയിലാണ് ക്രിസ്റ്റഫറിന്റെ വാഹനം ആക്സിലേറ്ററില്‍ കല്ല് കെട്ടി പകുതി മുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയതോടെ ജോണി പറയുന്നത് സത്യമാണെന്ന് അനേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

എന്തിനാണ് ജോണി ക്രിസ്റ്റഫറിനെ കൊന്നതെന്നു വെളിപ്പെടുത്താന്‍ സീന്‍ തയാറായില്ല. ഗുരുതരമായ ശ്വാസകോശ അര്‍ബുദം ബാധിച്ച ജോണി, മരിക്കുന്നതിനു മുമ്പ് തന്റെ മനസിലെ ഭാരം ഇറക്കിവയ്ക്കാന്‍ വേണ്ടിയാണ് കൊലക്കുറ്റം ഏറ്റുപറഞ്ഞതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേസ് ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന ക്രിസ്റ്റഫറിന്റെ കുടുംബത്തിനും ആശ്ചര്യമായിരുന്നു ജോണിയുടെ ഏറ്റുപറച്ചില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (47 minutes ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (1 hour ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (1 hour ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (2 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (2 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (3 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (3 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (3 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (4 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (4 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (4 hours ago)

Malayali Vartha Recommends