Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്... 10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച്‌ ജീവിച്ചു... അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി... ഞാന്‍ ബെംഗളൂരുവിലും... പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു... എന്നാൽ ഒരു നാലു മാസക്കാലത്തോളം ഞങ്ങൾക്കിടയിൽ സംഭവിച്ചത്... നിവേദിന്റെ തുറന്ന് പറച്ചിൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 NOVEMBER 2020 11:58 AM IST
മലയാളി വാര്‍ത്ത

കേരളം ഏറെ ആഘോഷിച്ച ഒരു സ്വവര്‍ഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവര്‍ക്കായിരുന്നു. എന്നാലിപ്പോള്‍ ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. യഥാര്‍ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്.

നിവേദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

പല തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. അതില്‍ പകുതിയും സത്യമല്ല. ഞാന്‍ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ ഞാനൊരിക്കലും റഹീമിനെ കുറ്റപ്പെടുത്തുകയോ റഹീം എന്റെ ജീവിതം നശിപ്പിച്ചെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. 10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച്‌ ജീവിച്ചു. അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി. ഞാന്‍ ബെംഗളൂരുവിലും. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു.

പക്ഷേ അതിനു ശേഷം ഒരു നാലു മാസക്കാലത്തോളം റഹീം എന്നെ വിളിക്കാതെയായി. ഒരു കോണ്‍ടാക്ടും ഇല്ല. ഞാന്‍ തകര്‍ന്നു എന്നത് സത്യമാണ്. മാനസികമായി സമ്മര്‍ദം അനുഭവിച്ചു. നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള്‍ ചേര്‍ന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. ആദ്യം വിഷമം തോന്നി. പിന്നെ ഞാന്‍ അത് ഉള്‍ക്കൊണ്ടു. കാരണം റഹീം അത് എന്നോട് തുറന്നു പറഞ്ഞല്ലോ.

എന്നോട് മറച്ചുവച്ച്‌ വഞ്ചിച്ചില്ലല്ലോ. ഇപ്പോള്‍ ഞാനിത് തുറന്നു പറയാന്‍ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്പോള്‍ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്പോള്‍ അത് എന്നെ കൂടുതല്‍ വിഷമത്തിലാക്കും. തുറന്നു പറഞ്ഞാൽ പേരുദോഷം ഉണ്ടാകുമെന്ന് ഒന്നും ചിന്തിക്കുന്നില്ല. ഞാനും റഹീമും പിരിഞ്ഞു എന്ന് തന്നെ ഇപ്പോള്‍ പറയുന്നു. പിന്നെ എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാന്‍ കാരണമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഐവിഎഫ് വഴി കുട്ടിയെ വേണമെന്ന ആഗ്രഹം ഞാന്‍ റഹീമിനോട് പറഞ്ഞിരുന്നു. അതിന് എന്റെ സുഹൃത്ത് വാടകഗര്‍ഭധാരണത്തിനായി മുന്നോട്ട് വരികയും ചെയ്തു. പക്ഷേ റഹീം അന്ന് പറഞ്ഞത് ഇപ്പോള്‍ അതേക്കുറിച്ച്‌ ചിന്തിക്കേണ്ട എന്നാണ്. അതെനിക്ക് വിഷമമുണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ ഞങ്ങള്‍ പിരിഞ്ഞത് അതുകാരണമല്ല. ഒരു ദാമ്പത്യ ബന്ധത്തിന് ഇനി സാധ്യമല്ല എന്ന കാരണം തന്നെയാണ്. റഹീം അത് എന്നോട് തുറന്നു പറഞ്ഞു. റഹീം ഇപ്പോള്‍ യുഎഇയിലാണ്. എനിക്ക് റഹീമിനോടോ തിരിച്ചോ യാതൊരു ശത്രുതയുമില്ല. എനിക്കുറപ്പുണ്ട്. റഹീമിന് ഒരു അത്യാവശ്യം വന്നാല്‍ ആദ്യം എന്നെയാകും വിളിക്കുകയെന്ന്. ഞാനിപ്പോള്‍ ബെംഗളൂരുവിലാണ്. ഈ സംഭവം ഏറെ വേദനിപ്പിച്ചത് എന്റെ അച്ഛനെയും അമ്മയെയുമാണ്. കാരണം അവര്‍ കൊച്ചിയിലാണ്. എല്ലാവരും അവരോട് ഇതേക്കുറിച്ച്‌ ചോദിക്കും. ആദ്യം ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ അത് സ്വീകരിച്ചതാണ്. രണ്ടു വീട്ടുകാരും. എന്തായാലും ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ എന്നും ഒരു ഗേ ആയിരിക്കും, അതില്‍ മാറ്റമില്ല. പിന്നെ പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരോട്.. 'ഡേറ്റിങ്ങിലാണ്. കൂടുതല്‍ പറയാനായിട്ടില്ല എന്നാണ് മറുപടി. ഇല്ലാത്ത വാര്‍ത്തകള്‍ വളച്ചൊടിച്ച തലക്കെട്ടുകളോടെ കൊടുക്കരുതെന്നാണ് നിവേദിന്റെ അപേക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends